ന്യൂഡൽഹി: സാമൂഹ്യമാധ്യമം വഴി സിബിഎസ്ഇ ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ ലഭിച്ചതായി രക്ഷിതാക്കളുടെ പരാതി. എന്നാ ൽ, ഇതു വ്യാജപ്രചാരണമാ ണെന്ന് സിബിഎസ്ഇ.
ആരോപണം ഉയർന്ന ഉടനെ സിബിഎസ്ഇ അടിയന്തര യോഗം ചേർന്നു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും സുരക്ഷിതമായി തന്നെയാണു പരീക്ഷ നടന്നത്. പരീക്ഷയുടെ വിശ്വാസ്യത മനഃപൂർവം നശിപ്പിക്കുന്നതിനു സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാജ പ്രചാരണം നടത്തുകയാണുണ്ടായതെന്നാണു സിബിഎസ്ഇയുടെ പ്രതികരണം.
വ്യാജപ്രചാരണങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, ചോദ്യപേപ്പർ ചോർന്നെന്ന പരാതി ഉയർന്നതോടെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സിബിഎസ്ഇയുടെ ഭാഗത്ത എന്തെങ്കിലും വീഴ്ചയുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മകൊണ്ട് വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കാൻ സമ്മതിക്കില്ലെന്നുമാണു ഡൽഹി ഉപമുഖ്യമന്ത്രി പറഞ്ഞത്.
ആരോപണം ഉയർന്ന ഉടനെ സിബിഎസ്ഇ അടിയന്തര യോഗം ചേർന്നു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും സുരക്ഷിതമായി തന്നെയാണു പരീക്ഷ നടന്നത്. പരീക്ഷയുടെ വിശ്വാസ്യത മനഃപൂർവം നശിപ്പിക്കുന്നതിനു സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാജ പ്രചാരണം നടത്തുകയാണുണ്ടായതെന്നാണു സിബിഎസ്ഇയുടെ പ്രതികരണം.
വ്യാജപ്രചാരണങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, ചോദ്യപേപ്പർ ചോർന്നെന്ന പരാതി ഉയർന്നതോടെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സിബിഎസ്ഇയുടെ ഭാഗത്ത എന്തെങ്കിലും വീഴ്ചയുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മകൊണ്ട് വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കാൻ സമ്മതിക്കില്ലെന്നുമാണു ഡൽഹി ഉപമുഖ്യമന്ത്രി പറഞ്ഞത്.