ന്യൂഡൽഹി: എറണാകുളം മേഖലയിൽ റെയിൽവേയുടെ അടിസ്ഥാന വികസന പദ്ധതികൾക്കായി എറണാകുളം മാർഷലിംഗ് യാർഡുമായി ബന്ധപ്പെട്ടുകിടക്കുന്ന 110 ഏക്കർ ഭൂമി വികസിപ്പിച്ചെടുക്കണമെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് നൽകിയ നിവേദനത്തിൽ പ്രഫ. കെ.വി. തോമസ് നിർദേശിച്ചു.
കൊച്ചി ഹാർബർ ടെർമിനലിൽ നിന്ന് എത്രയുംവേഗം ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന് തോമസ് ആവശ്യപ്പെട്ടു. യാത്രാക്ലേശം പരിഹരിക്കാൻ എറണാകുളം പഴയ റെയിൽവേ സ്റ്റേഷൻ, കളമശ്ശേരി, ഇടപ്പള്ളി, തൃപ്പൂണിത്തുറ, നെട്ടൂർ, കുന്പളം, അരൂർ, എന്നീ സ്റ്റേഷനുകൾ നവീകരിക്കണമെന്നും. പച്ചാളം, അറ്റ്ലാന്റിസ് എന്നിവിടങ്ങളിൽ റെയിൽവേ സ്റ്റേഷനുകൾ തുടങ്ങണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
സബർബൻ റെയിൽവേ സർവീസുകൾ ആരംഭിക്കുന്നതിന് നടപടി എടുക്കണം. വീക്കിലി ട്രെയിനുകൾ ദിവസേനെയുള്ള സർവീസുകളായി മാറ്റണം. യാത്രക്കാരുടെ വർധന പരിഗണിച്ച് ബംഗളൂരു, വേളാങ്കണ്ണി, ഗോവ, മുംബൈ, ഹൈദരാബാദ്, കോയന്പത്തൂർ, മാൾഡ തുടങ്ങിയ സ്ഥലങ്ങളിലേക്കും കേരളത്തിനുള്ളിലും പുതിയ ട്രെയിൻ സർവീസുകൾ തുടങ്ങണമെന്നും റെയിൽ മന്ത്രിക്കു നൽകിയ നിവേദനത്തിൽ കെ.വി. തോമസ്് ആവശ്യപ്പെട്ടു.
കൊച്ചി ഹാർബർ ടെർമിനലിൽ നിന്ന് എത്രയുംവേഗം ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന് തോമസ് ആവശ്യപ്പെട്ടു. യാത്രാക്ലേശം പരിഹരിക്കാൻ എറണാകുളം പഴയ റെയിൽവേ സ്റ്റേഷൻ, കളമശ്ശേരി, ഇടപ്പള്ളി, തൃപ്പൂണിത്തുറ, നെട്ടൂർ, കുന്പളം, അരൂർ, എന്നീ സ്റ്റേഷനുകൾ നവീകരിക്കണമെന്നും. പച്ചാളം, അറ്റ്ലാന്റിസ് എന്നിവിടങ്ങളിൽ റെയിൽവേ സ്റ്റേഷനുകൾ തുടങ്ങണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
സബർബൻ റെയിൽവേ സർവീസുകൾ ആരംഭിക്കുന്നതിന് നടപടി എടുക്കണം. വീക്കിലി ട്രെയിനുകൾ ദിവസേനെയുള്ള സർവീസുകളായി മാറ്റണം. യാത്രക്കാരുടെ വർധന പരിഗണിച്ച് ബംഗളൂരു, വേളാങ്കണ്ണി, ഗോവ, മുംബൈ, ഹൈദരാബാദ്, കോയന്പത്തൂർ, മാൾഡ തുടങ്ങിയ സ്ഥലങ്ങളിലേക്കും കേരളത്തിനുള്ളിലും പുതിയ ട്രെയിൻ സർവീസുകൾ തുടങ്ങണമെന്നും റെയിൽ മന്ത്രിക്കു നൽകിയ നിവേദനത്തിൽ കെ.വി. തോമസ്് ആവശ്യപ്പെട്ടു.