ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പർ സീരീസ് ടൂർണമെന്റിന്റെ ആദ്യ ദിനം ഇന്ത്യക്കു നിരാശയും ആശ്വാസവും. വനിതകളുടെ ആദ്യ റൗണ്ട് മത്സരത്തിൽ സൈന നെഹ്വാൾ പുറത്തായപ്പോൾ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും രണ്ടാം റൗണ്ടിൽ കടന്നു.
സൈനയെ ലോക ഒന്നാം നന്പർ തായ്പെയ് താരം സു യിംഗ് തായ് 21-14, 21-18നു തോൽപ്പിച്ചു. വനിതകളുടെ മത്സരത്തിൽ ലോക മൂന്നാം നന്പർ തായ്ലൻഡിന്റെ റാറ്റ്ചനോക് ഇന്താനണിനെ കാനഡയുടെ മിഷേൽ ലീ 21-15, 14-21, 21-19ന് അട്ടിമറിച്ചു.
പുരുഷന്മാരുടെ സിംഗിൾസ് ആദ്യ റൗണ്ടിൽ ശക്തമായ പോരാട്ടത്തിനൊടുവിൽ ലോക മൂന്നാം നന്പർ കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടിലെത്തി. മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ (7-21, 21-14, 22-20) ശ്രീകാന്ത് ഫ്രാൻസിന്റെ ബ്രീസ് ലെവർഡെസിനെ പരാജയപ്പെടുത്തി. ടൈബ്രേക്കറിലേക്ക് നീണ്ടശേഷമാണ് മൂന്നാം സെറ്റും വിജയവും ശ്രീകാന്ത് സ്വന്തമാക്കിയത്. ചൈനയുടെ ലിൻ ഡാൻ ഡെൻമാർക്കിന്റെ ഹാൻസ് ക്രിസ്റ്റ്യൻ വീറ്റിംഗിഹസിനെ 21-19, 21-16നു കീഴടക്കി രണ്ടാം റൗണ്ടിൽ കടന്നു.
മൂന്നു ഗെയിം നീണ്ട മത്സരത്തിൽ (20-22, 21-17, 21-9) പി.വി. സിന്ധു തായ്ലൻഡിന്റെ ചോചുവോംഗ് പോണ്‍പാവിയെ തോൽപിച്ചു. ആദ്യ സെറ്റ് നഷ്ടപ്പെട്ടതിനുശേഷമായിരുന്നു സിന്ധുവിന്റെ മടങ്ങിവരവ്.
ശ്രീകാന്ത്, സിന്ധു മുന്നോട്ട്; സൈന പുറത്ത്
01:58 AM Mar 15, 2018 | Deepika.com