ലണ്ടൻ: ഇരട്ടച്ചാരൻ സെർജി സ്ക്രിപാലിനും മകൾ യൂലിയായ്ക്കും നേർക്കുണ്ടായ രാസായുധാക്രമണം ബ്രിട്ടനു നേർക്കു റഷ്യ നടത്തിയ ആക്രമണത്തിനു തുല്യമാണെന്ന് പ്രധാനമന്ത്രി തെരേസാ മേ പാർലമെന്റിൽ പറഞ്ഞു. മര്യാദ അനുസരിച്ചാണ് വിശദീകരണത്തിനുള്ള അവസരം റഷ്യക്കു നല്കിയത്. വിശ്വസനീയമായ ഒരു പ്രതികരണവും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല.
സംഭവത്തിന്റെ ഗൗരവത്തെ പുച്ഛിക്കുന്ന പ്രതികരണമാണ് റഷ്യയിൽനിന്നുണ്ടായതെന്നും മേ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് രാസായുധം ഉത്പാദിപ്പിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് റഷ്യയ്ക്കു വിശദീകരണമില്ല. രാസായുധം എങ്ങനെ ബ്രിട്ടനിലെത്തിയതെന്ന ചോദ്യത്തിനും മറുപടിയില്ല.
സ്ക്രിപാലിനെയും മകളെയും മറ്റു ബ്രിട്ടീഷ് പൗരന്മാരെയും വധിക്കാൻ ശ്രമിച്ചതിനു പിന്നിൽ റഷ്യ തന്നെയാണെന്ന നിഗമനത്തിലാണ് ബ്രിട്ടൻ എത്തിച്ചേർന്നിരിക്കുന്നത്.
വിഷയത്തിൽ അമേരിക്കയുടെ അടക്കം പിന്തുണ ബ്രിട്ടനുണ്ടെന്നു മേ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ജർമൻ ചാൻസലർ ആംഗല മെർക്കൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി ഫോണിൽ സംസാരിച്ചു. റഷ്യയുടെ കാടത്തത്തിനെതിരേ സഹകരിക്കാമെന്ന് എല്ലാവരും അറിയിച്ചു. നാറ്റോ സഖ്യകക്ഷികളും മറ്റുള്ളവരും നല്കുന്ന പിന്തുണയ്ക്ക് നന്ദി പറയുന്നതായും മേ കൂട്ടിച്ചേർത്തു.
അതേസമയം, മാർച്ച് നാലിന് സ്ക്രിപാലിനു നേർക്കു നടന്ന ആക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്നാണ് റഷ്യ പറയുന്നത്. തങ്ങളെ കുറ്റപ്പെടുത്തുന്നതിനു മുന്പായി, പ്രയോഗിക്കപ്പെട്ട രാസായുധം പരിശോധിക്കാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
റഷ്യയുമായുള്ള ഉന്നതതല ബന്ധങ്ങൾ ബ്രിട്ടൻ വിച്ഛേദിച്ചതോടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിന്റെ നിർദിഷ്ട ബ്രിട്ടീഷ് സന്ദർശനം മുടങ്ങും.
പതിനൊന്നു വർഷം മുന്പ് അലക്സാണ്ടർ ലിറ്റ്വിങ്കോ എന്ന ചാരനെ റഷ്യക്കാർ ബ്രിട്ടനിൽ കൊലപ്പെടുത്തിയപ്പോഴും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയും ഉന്നതല സഹകരണം നിർത്തിവച്ചുമാണ് ബ്രിട്ടൻ പ്രതികരിച്ചത്.
സോവിയറ്റ് കാലത്തെ നോവിചോക് എന്ന രാസായുധമാണ് സ്ക്രിപാലിനും മകൾക്കും നേർക്ക് പ്രയോഗിക്കപ്പെട്ടതെന്ന് കരുതുന്നു.
സംഭവത്തിന്റെ ഗൗരവത്തെ പുച്ഛിക്കുന്ന പ്രതികരണമാണ് റഷ്യയിൽനിന്നുണ്ടായതെന്നും മേ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് രാസായുധം ഉത്പാദിപ്പിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് റഷ്യയ്ക്കു വിശദീകരണമില്ല. രാസായുധം എങ്ങനെ ബ്രിട്ടനിലെത്തിയതെന്ന ചോദ്യത്തിനും മറുപടിയില്ല.
സ്ക്രിപാലിനെയും മകളെയും മറ്റു ബ്രിട്ടീഷ് പൗരന്മാരെയും വധിക്കാൻ ശ്രമിച്ചതിനു പിന്നിൽ റഷ്യ തന്നെയാണെന്ന നിഗമനത്തിലാണ് ബ്രിട്ടൻ എത്തിച്ചേർന്നിരിക്കുന്നത്.
വിഷയത്തിൽ അമേരിക്കയുടെ അടക്കം പിന്തുണ ബ്രിട്ടനുണ്ടെന്നു മേ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ജർമൻ ചാൻസലർ ആംഗല മെർക്കൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി ഫോണിൽ സംസാരിച്ചു. റഷ്യയുടെ കാടത്തത്തിനെതിരേ സഹകരിക്കാമെന്ന് എല്ലാവരും അറിയിച്ചു. നാറ്റോ സഖ്യകക്ഷികളും മറ്റുള്ളവരും നല്കുന്ന പിന്തുണയ്ക്ക് നന്ദി പറയുന്നതായും മേ കൂട്ടിച്ചേർത്തു.
അതേസമയം, മാർച്ച് നാലിന് സ്ക്രിപാലിനു നേർക്കു നടന്ന ആക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്നാണ് റഷ്യ പറയുന്നത്. തങ്ങളെ കുറ്റപ്പെടുത്തുന്നതിനു മുന്പായി, പ്രയോഗിക്കപ്പെട്ട രാസായുധം പരിശോധിക്കാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
റഷ്യയുമായുള്ള ഉന്നതതല ബന്ധങ്ങൾ ബ്രിട്ടൻ വിച്ഛേദിച്ചതോടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിന്റെ നിർദിഷ്ട ബ്രിട്ടീഷ് സന്ദർശനം മുടങ്ങും.
പതിനൊന്നു വർഷം മുന്പ് അലക്സാണ്ടർ ലിറ്റ്വിങ്കോ എന്ന ചാരനെ റഷ്യക്കാർ ബ്രിട്ടനിൽ കൊലപ്പെടുത്തിയപ്പോഴും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയും ഉന്നതല സഹകരണം നിർത്തിവച്ചുമാണ് ബ്രിട്ടൻ പ്രതികരിച്ചത്.
സോവിയറ്റ് കാലത്തെ നോവിചോക് എന്ന രാസായുധമാണ് സ്ക്രിപാലിനും മകൾക്കും നേർക്ക് പ്രയോഗിക്കപ്പെട്ടതെന്ന് കരുതുന്നു.