ലണ്ടൻ: റഷ്യൻ പ്രസിഡന്റ് വ്ലാദി മിർ പുടിന്റെ കടുത്ത വിമർശകനായ റഷ്യൻ പ്രവാസി നിക്കോളായ് ഗ്ളുഷ്കോവിനെ ലണ്ടനിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
68കാരനായ ഗ്ളുഷ്കോവിന്റെ മരണത്തെക്കുറിച്ച് സ്കോട്ലൻഡ് യാർഡ് അന്വേഷണം തുടങ്ങി.
സാലിസ്ബറിയിൽ വിഷപ്രയോഗത്തിനിരയായി അബോധാവസ്ഥയിലായ ഇരട്ടച്ചാരൻ സ്ക്രിപാലിന്റെ കേസുമായി ഇതിനു ബന്ധമുണ്ടെന്നു കരുതുന്നില്ലെന്ന് പോലീസ് പറഞ്ഞു.
കള്ളപ്പണക്കേസിൽ റഷ്യൻ ജയിലിൽ കഴിഞ്ഞ ഗ്ളുഷ്കോവ് 2004ൽ മോചിതനായശേഷം യുകെയിലേക്കു പലായനം ചെയ്യുകയായിരുന്നു.ഇദ്ദേഹത്തിനു പിന്നീട് ബ്രിട്ട ൻ അഭയം നല്കി.
68കാരനായ ഗ്ളുഷ്കോവിന്റെ മരണത്തെക്കുറിച്ച് സ്കോട്ലൻഡ് യാർഡ് അന്വേഷണം തുടങ്ങി.
സാലിസ്ബറിയിൽ വിഷപ്രയോഗത്തിനിരയായി അബോധാവസ്ഥയിലായ ഇരട്ടച്ചാരൻ സ്ക്രിപാലിന്റെ കേസുമായി ഇതിനു ബന്ധമുണ്ടെന്നു കരുതുന്നില്ലെന്ന് പോലീസ് പറഞ്ഞു.
കള്ളപ്പണക്കേസിൽ റഷ്യൻ ജയിലിൽ കഴിഞ്ഞ ഗ്ളുഷ്കോവ് 2004ൽ മോചിതനായശേഷം യുകെയിലേക്കു പലായനം ചെയ്യുകയായിരുന്നു.ഇദ്ദേഹത്തിനു പിന്നീട് ബ്രിട്ട ൻ അഭയം നല്കി.