സ്റ്റീഫൻ ഹോക്കിംഗിനെ വീൽചെയറിൽ തളച്ചിട്ടശേഷം രോഗം അമിയോട്രോഫിക് ലാറ്ററൽ സ്ക്ലെറോസിസ് (എഎൽഎസ്) എന്നറിയപ്പെടുന്നു. മോട്ടോർ ന്യൂറോൺ ഡിസീസ്, ലൂ ഗെറിഗ് ഡിസീസ്, ചാർകോട്ട് ഡിസീസ് എന്ന പേരുകളി ലും ഇതറിയപ്പെടുന്നു. 1869ൽ ഴാങ് മാർട്ടി എന്നയാളാണ് ഈ രോഗലക്ഷണങ്ങൾ വിവരിച്ചു രോഗം നിർണയിച്ചത്. ന്യൂറോണുകൾ ദുർബലമായി നശിക്കുന്ന രോഗത്തിന്റെ യഥാർഥ കാരണം ഇപ്പോഴും അറിയില്ല.
മസ്തിഷ്കത്തിന്റെ മൂലഭാഗം, സുഷുമ്നാകാണ്ഡം, മസ്തിഷ്കത്തിലെ മോട്ടോർ കോർട്ടെക്സ് എന്നിവിടങ്ങളിലുള്ള മോട്ടോർ ന്യൂറോൺ കോശങ്ങളെയാണ് ഇതു ബാധിക്കുക. രോഗം ബാധിച്ചാൽ ക്രമേണ രോഗം മൂർഛിച്ച് ശ്വാസകോശപ്രവർത്തനം നിലച്ചു രോഗി മരിക്കുകയാണു പതിവ്. അഞ്ചു മുതൽ 10 വരെ ശതമാനം കേസുകളിൽ രോഗം പാരന്പര്യമായി കണ്ടുവരുന്നു. കേന്ദ്ര നാഡീവ്യവസ്ഥയെയോ ഈ രോഗം ബാധിക്കാം.
ഒരു ലക്ഷം പേരിൽ രണ്ടു പേർക്കാണ് ഈ രോഗം വരുന്നതായി കണക്കാക്കുന്നത്. രോഗം ബാധിച്ചാൽ രണ്ടു മുതൽ അഞ്ചുവരെ വർഷം കൊണ്ടു രോഗി മരിക്കുന്നതാണ് പതിവ്. ഹോക്കിംഗിനു രോഗം കണ്ടെത്തിയശേഷം 53 വർഷം ജീവിച്ചിരുന്നത് അത്യപൂർവ സംഭവമാണ്.
ഈ രോഗത്തിനു ചികിത്സ കണ്ടെത്തിയിട്ടില്ല. ചില മരുന്നുകൾ പരീക്ഷണഘട്ടത്തിലാണ്.
നൊബേൽ മാത്രം ലഭിച്ചില്ല
സ്റ്റീഫൻ ഹോക്കിംഗ് തന്റെ ജീവിതകാലത്തെ ഏറ്റവും വലിയ ഭൗതികശാസ്ത്രജ്ഞനായിരുന്നു. ആരും തർക്കിക്കാത്ത വിഷയം. അദ്ദേഹം തമോഗർത്തങ്ങൾ വിസ്ഫോടനത്തിലാണ് അവസാനിക്കുന്നതെന്നും അവയിൽനിന്നു കണികകളും തരംഗങ്ങളും പുറത്തുവരുമെന്നും മറ്റുമുള്ള വിപ്ലവകരമായ കണ്ടുപിടിത്തം 1974ൽ പ്രസിദ്ധീകരിച്ചു.
44 വർഷത്തിനുശേഷം അദ്ദേഹം ഇന്നലെ അന്തരിക്കുന്പോൾ ആ കണ്ടുപിടിത്തത്തിനു ലഭിക്കേണ്ട ഒരു ബഹുമതി ലഭിച്ചിട്ടില്ല. ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ഹോക്കിംഗിനു ലഭിച്ചില്ല.
ഭൗതികശാസ്ത്രജ്ഞർക്കു ലഭിക്കാവുന്ന മറ്റു മിക്ക പുരസ്കാരങ്ങളും ഹോക്കിംഗിനു ലഭിച്ചിട്ടുണ്ട്. ആൽബർട്ട് ഐൻസ്റ്റൈൻ അവാർഡ്, വൂൾഫ് പ്രൈസ്, കോപ്ലേ മെഡൽ, ഫണ്ടമെന്റൽ ഫിസിക്സ് പ്രൈസ് എന്നിവയെല്ലാം അദ്ദേഹത്തെ തേടിയെത്തി.
തമോഗർത്തങ്ങൾ സംബന്ധിച്ച അദ്ദേഹത്തിന്റെ നിഗമനങ്ങളെ പിഞ്ചെന്നു നടത്തിയ ചില പഠനങ്ങൾക്ക് നൊബേൽ ലഭിച്ചു എന്ന വൈരുധ്യവും ഉണ്ട്.
ജനപ്രിയ ശാസ്ത്രരചയിതാവ്
സ്റ്റീഫൻ ഹോക്കിംഗിന്റെ ശാസ്ത്രീയ സംഭാവനകൾ എന്താണെന്നറിയാത്തവർ പോലും ഹോക്കിംഗ് എന്ന ഗ്രന്ഥകാരനെ അറിയും. ഒരുപക്ഷേ ലോകത്തിൽ ഏറ്റവുമധികം വിൽക്കപ്പെട്ട ശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവ് അദ്ദേഹമാണ്.
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം: ഫ്രം ദ ബിഗ് ബാംഗ് ടു ബ്ലായ്ക്ക് ഹോൾസ് എന്ന പേരിൽ അദ്ദേഹം എഴുതിയ പുസ്തകത്തിന്റെ ഒരു കോടിയിലേറെ കോപ്പികൾ വിറ്റഴിഞ്ഞു. 40 ഭാഷകളിലേക്ക് ഇതു പരിഭാഷപ്പെടുത്തി. 237 ആഴ്ച തുടർച്ചയായി സൺഡേ ടൈംസ് ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഈ പുസ്തകം ഉണ്ടായിരുന്നു. 1988ൽ പ്രസിദ്ധീകരിച്ച ഇത് വില്പനയ്ക്കു ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡ്സിൽ സ്ഥാനം പിടിച്ചു. പുസ്തകം പ്രസിദ്ധീകരിച്ച ബാന്റം ബുക്സിലെ എഡിറ്റർ പീറ്റർ ഗുസാർഡി ശീർഷകത്തിന്റെ ഘടനയിലും വാക്കുകളിലും വരുത്തിയ മാറ്റങ്ങൾ വില്പനയെ സഹായിച്ചതായി പലരും കരുതുന്നു. പുസ്തകം വാങ്ങിയവരിൽ വലിയ പങ്കും അതു വായിച്ചിട്ടില്ലെന്നും വിമർശിക്കുന്നവരുമുണ്ട്.
പ്രപഞ്ചശാസ്ത്രം ലളിതമായി അവതരിപ്പിക്കുന്നതാണ് ആ പുസ്തകം. ഐൻസ്റ്റൈന്റെ E=MC2 എന്നതു മാത്രമാണ് അതിൽ ഉപയോഗിച്ചിട്ടുള്ള സമവാക്യം.
പിന്നീട് 2001-ൽ ദ യൂണിവേഴ്സ് ഇൻ എ നട്ഷെൽ പ്രസിദ്ധീകരിച്ചു. 2007-ൽ കുട്ടികൾക്കായി ജോർജസ് സീക്രട്ട് കീസ് ടു ദ യൂണിവേഴ്സ് എഴുതി. 2011-ൽ ലെയണാർഡ് മ്ളോഡിനോവുമായി ചേർന്നു ദ ഗ്രാൻഡ് ഡിസൈൻ എന്ന ഗ്രന്ഥവും എഴുതി. ഓൺ ദ ഷോൾഡേഴ്സ് ഓഫ് ജയന്റ്സ്, ഗോഡ് ക്രിയേറ്റഡ് ദ ഇന്റീജേഴ്സ്, ദ ഡ്രീംസ് ദാറ്റ് സ്റ്റഫ് ഈസ് മേഡ് ഓഫ് എന്നിവയാണു മറ്റു ഗ്രന്ഥങ്ങൾ. റോജർ പെൻറോസുമായി ചേർന്നു രചിച്ച ദ നേച്ചർ ഓഫ് സ്പേസ് ആൻഡ് ടൈം ഗവേഷണ പ്രബന്ധങ്ങളുടെ വിപുലീകരണമാണ്. മൈ ബ്രീഫ് ഹിസ്റ്ററി ആണ് ആത്മകഥ.
പന്തയം വയ്ക്കും, തോൽക്കും
ശാസ്ത്രവിഷയങ്ങളിൽ പന്തയം വയ്ക്കൽ സ്റ്റീഫൻ ഹോക്കിംഗിന്റെ ശീലമാണ്. മിക്കപ്പോഴും തോല്വിയാണു ഫലം. 1975ൽ യുഎസ് ശാസ്ത്രജ്ഞൻ കിപ് തോണുമായി വാതുവച്ചത് സൈഞസ് എക്സ്വൺ എന്ന ബഹിരാകാശവസ്തു തമോഗർത്തം അല്ല എന്നു പറഞ്ഞാണ്. പെന്റ്ഹൗസ് മാസികയുടെ വാർഷിക വരിസംഖ്യയായിരുന്നു പന്തയത്തുക. 1990 ആയപ്പോൾ സൈഞസ് തമോഗർത്തമാണെന്ന് അവിതർക്കിതമായി തെളിഞ്ഞു.
തമോഗർത്തങ്ങളിൽ ചെല്ലുന്ന ""വിവരങ്ങൾ'' പുറത്തുവരില്ല എന്നു വാദിച്ച് ഹോക്കിംഗും തോണും കൂടി ജോൺ പ്രെസ്ങ്കിൽ എന്ന ശാസ്ത്രജ്ഞനോടു പന്തയം വച്ചു. 1997 ലായിരുന്നു ഇത്. അപ്പോഴേക്കു തമോഗർത്ത വിഷയത്തിലെ ലോക അഥോറിറ്റിയായി ഹോക്കിംഗ് മാറിയിരുന്നു. 2004 ആയപ്പോഴേക്കു ഹോക്കിംഗ് തന്നെ കണ്ടെത്തി, തമോഗർത്തത്തിൽ ചെല്ലുന്ന വിവരം നഷ്ടപ്പെടുന്നില്ലെന്ന്. എൻസൈക്ലോപീഡിയയുടെ ഒരു സെറ്റ് വാങ്ങിക്കൊടുക്കാനായിരുന്നു വാതുവച്ചത്.
പിന്നീടു വച്ച വാത്, ഹിഗ്സ് ബോസോണെപ്പറ്റിയാണ്. അതു കണ്ടെത്താനാവില്ലെന്നു ഹോക്കിംഗ് പറഞ്ഞു. ഗോർഡൺ കാൻ മറിച്ചും പറഞ്ഞു. 100 ഡോളർ പന്തയം വച്ചു. 2012-ൽ ഹിഗ്സ് ബോസോണിനെ ശാസ്ത്രലോകം കണ്ടെത്തി. ഹോക്കിംഗ് തോറ്റു.
മസ്തിഷ്കത്തിന്റെ മൂലഭാഗം, സുഷുമ്നാകാണ്ഡം, മസ്തിഷ്കത്തിലെ മോട്ടോർ കോർട്ടെക്സ് എന്നിവിടങ്ങളിലുള്ള മോട്ടോർ ന്യൂറോൺ കോശങ്ങളെയാണ് ഇതു ബാധിക്കുക. രോഗം ബാധിച്ചാൽ ക്രമേണ രോഗം മൂർഛിച്ച് ശ്വാസകോശപ്രവർത്തനം നിലച്ചു രോഗി മരിക്കുകയാണു പതിവ്. അഞ്ചു മുതൽ 10 വരെ ശതമാനം കേസുകളിൽ രോഗം പാരന്പര്യമായി കണ്ടുവരുന്നു. കേന്ദ്ര നാഡീവ്യവസ്ഥയെയോ ഈ രോഗം ബാധിക്കാം.
ഒരു ലക്ഷം പേരിൽ രണ്ടു പേർക്കാണ് ഈ രോഗം വരുന്നതായി കണക്കാക്കുന്നത്. രോഗം ബാധിച്ചാൽ രണ്ടു മുതൽ അഞ്ചുവരെ വർഷം കൊണ്ടു രോഗി മരിക്കുന്നതാണ് പതിവ്. ഹോക്കിംഗിനു രോഗം കണ്ടെത്തിയശേഷം 53 വർഷം ജീവിച്ചിരുന്നത് അത്യപൂർവ സംഭവമാണ്.
ഈ രോഗത്തിനു ചികിത്സ കണ്ടെത്തിയിട്ടില്ല. ചില മരുന്നുകൾ പരീക്ഷണഘട്ടത്തിലാണ്.
നൊബേൽ മാത്രം ലഭിച്ചില്ല
സ്റ്റീഫൻ ഹോക്കിംഗ് തന്റെ ജീവിതകാലത്തെ ഏറ്റവും വലിയ ഭൗതികശാസ്ത്രജ്ഞനായിരുന്നു. ആരും തർക്കിക്കാത്ത വിഷയം. അദ്ദേഹം തമോഗർത്തങ്ങൾ വിസ്ഫോടനത്തിലാണ് അവസാനിക്കുന്നതെന്നും അവയിൽനിന്നു കണികകളും തരംഗങ്ങളും പുറത്തുവരുമെന്നും മറ്റുമുള്ള വിപ്ലവകരമായ കണ്ടുപിടിത്തം 1974ൽ പ്രസിദ്ധീകരിച്ചു.
44 വർഷത്തിനുശേഷം അദ്ദേഹം ഇന്നലെ അന്തരിക്കുന്പോൾ ആ കണ്ടുപിടിത്തത്തിനു ലഭിക്കേണ്ട ഒരു ബഹുമതി ലഭിച്ചിട്ടില്ല. ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ഹോക്കിംഗിനു ലഭിച്ചില്ല.
ഭൗതികശാസ്ത്രജ്ഞർക്കു ലഭിക്കാവുന്ന മറ്റു മിക്ക പുരസ്കാരങ്ങളും ഹോക്കിംഗിനു ലഭിച്ചിട്ടുണ്ട്. ആൽബർട്ട് ഐൻസ്റ്റൈൻ അവാർഡ്, വൂൾഫ് പ്രൈസ്, കോപ്ലേ മെഡൽ, ഫണ്ടമെന്റൽ ഫിസിക്സ് പ്രൈസ് എന്നിവയെല്ലാം അദ്ദേഹത്തെ തേടിയെത്തി.
തമോഗർത്തങ്ങൾ സംബന്ധിച്ച അദ്ദേഹത്തിന്റെ നിഗമനങ്ങളെ പിഞ്ചെന്നു നടത്തിയ ചില പഠനങ്ങൾക്ക് നൊബേൽ ലഭിച്ചു എന്ന വൈരുധ്യവും ഉണ്ട്.
ജനപ്രിയ ശാസ്ത്രരചയിതാവ്
സ്റ്റീഫൻ ഹോക്കിംഗിന്റെ ശാസ്ത്രീയ സംഭാവനകൾ എന്താണെന്നറിയാത്തവർ പോലും ഹോക്കിംഗ് എന്ന ഗ്രന്ഥകാരനെ അറിയും. ഒരുപക്ഷേ ലോകത്തിൽ ഏറ്റവുമധികം വിൽക്കപ്പെട്ട ശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവ് അദ്ദേഹമാണ്.
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം: ഫ്രം ദ ബിഗ് ബാംഗ് ടു ബ്ലായ്ക്ക് ഹോൾസ് എന്ന പേരിൽ അദ്ദേഹം എഴുതിയ പുസ്തകത്തിന്റെ ഒരു കോടിയിലേറെ കോപ്പികൾ വിറ്റഴിഞ്ഞു. 40 ഭാഷകളിലേക്ക് ഇതു പരിഭാഷപ്പെടുത്തി. 237 ആഴ്ച തുടർച്ചയായി സൺഡേ ടൈംസ് ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഈ പുസ്തകം ഉണ്ടായിരുന്നു. 1988ൽ പ്രസിദ്ധീകരിച്ച ഇത് വില്പനയ്ക്കു ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡ്സിൽ സ്ഥാനം പിടിച്ചു. പുസ്തകം പ്രസിദ്ധീകരിച്ച ബാന്റം ബുക്സിലെ എഡിറ്റർ പീറ്റർ ഗുസാർഡി ശീർഷകത്തിന്റെ ഘടനയിലും വാക്കുകളിലും വരുത്തിയ മാറ്റങ്ങൾ വില്പനയെ സഹായിച്ചതായി പലരും കരുതുന്നു. പുസ്തകം വാങ്ങിയവരിൽ വലിയ പങ്കും അതു വായിച്ചിട്ടില്ലെന്നും വിമർശിക്കുന്നവരുമുണ്ട്.
പ്രപഞ്ചശാസ്ത്രം ലളിതമായി അവതരിപ്പിക്കുന്നതാണ് ആ പുസ്തകം. ഐൻസ്റ്റൈന്റെ E=MC2 എന്നതു മാത്രമാണ് അതിൽ ഉപയോഗിച്ചിട്ടുള്ള സമവാക്യം.
പിന്നീട് 2001-ൽ ദ യൂണിവേഴ്സ് ഇൻ എ നട്ഷെൽ പ്രസിദ്ധീകരിച്ചു. 2007-ൽ കുട്ടികൾക്കായി ജോർജസ് സീക്രട്ട് കീസ് ടു ദ യൂണിവേഴ്സ് എഴുതി. 2011-ൽ ലെയണാർഡ് മ്ളോഡിനോവുമായി ചേർന്നു ദ ഗ്രാൻഡ് ഡിസൈൻ എന്ന ഗ്രന്ഥവും എഴുതി. ഓൺ ദ ഷോൾഡേഴ്സ് ഓഫ് ജയന്റ്സ്, ഗോഡ് ക്രിയേറ്റഡ് ദ ഇന്റീജേഴ്സ്, ദ ഡ്രീംസ് ദാറ്റ് സ്റ്റഫ് ഈസ് മേഡ് ഓഫ് എന്നിവയാണു മറ്റു ഗ്രന്ഥങ്ങൾ. റോജർ പെൻറോസുമായി ചേർന്നു രചിച്ച ദ നേച്ചർ ഓഫ് സ്പേസ് ആൻഡ് ടൈം ഗവേഷണ പ്രബന്ധങ്ങളുടെ വിപുലീകരണമാണ്. മൈ ബ്രീഫ് ഹിസ്റ്ററി ആണ് ആത്മകഥ.
പന്തയം വയ്ക്കും, തോൽക്കും
ശാസ്ത്രവിഷയങ്ങളിൽ പന്തയം വയ്ക്കൽ സ്റ്റീഫൻ ഹോക്കിംഗിന്റെ ശീലമാണ്. മിക്കപ്പോഴും തോല്വിയാണു ഫലം. 1975ൽ യുഎസ് ശാസ്ത്രജ്ഞൻ കിപ് തോണുമായി വാതുവച്ചത് സൈഞസ് എക്സ്വൺ എന്ന ബഹിരാകാശവസ്തു തമോഗർത്തം അല്ല എന്നു പറഞ്ഞാണ്. പെന്റ്ഹൗസ് മാസികയുടെ വാർഷിക വരിസംഖ്യയായിരുന്നു പന്തയത്തുക. 1990 ആയപ്പോൾ സൈഞസ് തമോഗർത്തമാണെന്ന് അവിതർക്കിതമായി തെളിഞ്ഞു.
തമോഗർത്തങ്ങളിൽ ചെല്ലുന്ന ""വിവരങ്ങൾ'' പുറത്തുവരില്ല എന്നു വാദിച്ച് ഹോക്കിംഗും തോണും കൂടി ജോൺ പ്രെസ്ങ്കിൽ എന്ന ശാസ്ത്രജ്ഞനോടു പന്തയം വച്ചു. 1997 ലായിരുന്നു ഇത്. അപ്പോഴേക്കു തമോഗർത്ത വിഷയത്തിലെ ലോക അഥോറിറ്റിയായി ഹോക്കിംഗ് മാറിയിരുന്നു. 2004 ആയപ്പോഴേക്കു ഹോക്കിംഗ് തന്നെ കണ്ടെത്തി, തമോഗർത്തത്തിൽ ചെല്ലുന്ന വിവരം നഷ്ടപ്പെടുന്നില്ലെന്ന്. എൻസൈക്ലോപീഡിയയുടെ ഒരു സെറ്റ് വാങ്ങിക്കൊടുക്കാനായിരുന്നു വാതുവച്ചത്.
പിന്നീടു വച്ച വാത്, ഹിഗ്സ് ബോസോണെപ്പറ്റിയാണ്. അതു കണ്ടെത്താനാവില്ലെന്നു ഹോക്കിംഗ് പറഞ്ഞു. ഗോർഡൺ കാൻ മറിച്ചും പറഞ്ഞു. 100 ഡോളർ പന്തയം വച്ചു. 2012-ൽ ഹിഗ്സ് ബോസോണിനെ ശാസ്ത്രലോകം കണ്ടെത്തി. ഹോക്കിംഗ് തോറ്റു.