ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി എ.ജി. പേരറിവാളൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
ഗൂഢാലോചനയിൽ തനിക്കു പങ്കില്ലെന്നും 1999ലെ വിചാരണ കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നുമായിരുന്നു പേരറിവാളൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, വിധിയിൽ ഇടപെടാനാകില്ലെന്നു കോടതി വ്യക്തമാക്കി. പേരറിവാളന്റെ ആവശ്യത്തെ എതിർത്ത് സിബിഐ സത്യവാങ്മൂലം നൽകിയിരുന്നു.
ഹർജി നിലനിൽക്കില്ലെന്നും 1999ലെ ഉത്തരവ് പുനഃപരിശോധിച്ചാൽ മുഴുവൻ കേസും നടപടികളും പുനഃപരിശോധിക്കേണ്ടി വരുമെന്നും സിബിഐ വ്യക്തമാക്കിയിരുന്നു.
ഗൂഢാലോചനയിൽ തനിക്കു പങ്കില്ലെന്നും 1999ലെ വിചാരണ കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നുമായിരുന്നു പേരറിവാളൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, വിധിയിൽ ഇടപെടാനാകില്ലെന്നു കോടതി വ്യക്തമാക്കി. പേരറിവാളന്റെ ആവശ്യത്തെ എതിർത്ത് സിബിഐ സത്യവാങ്മൂലം നൽകിയിരുന്നു.
ഹർജി നിലനിൽക്കില്ലെന്നും 1999ലെ ഉത്തരവ് പുനഃപരിശോധിച്ചാൽ മുഴുവൻ കേസും നടപടികളും പുനഃപരിശോധിക്കേണ്ടി വരുമെന്നും സിബിഐ വ്യക്തമാക്കിയിരുന്നു.