മുംബൈ: ആഭ്യന്തര വിമാനക്കന്പനി ഇൻഡിഗോ തുടർച്ചയായ മൂന്നാംദിനവും ഷെഡ്യൂളുകൾ കുറച്ചു. എൻജിൻ തകരാർ കണ്ടെത്തിയ കന്പനിയുടെ എട്ടു എ 320 നിയോ വിമാനങ്ങൾ നിലത്തിറക്കിയതോടെയാണ് ഇത്. ഗോഎയർ മൂന്നു വിമാനങ്ങളും നിലത്തിറക്കി. ഇൻഡിഗോ റദ്ദാക്കിയ 42 ഫ്ളൈറ്റുകളിൽ മുംബൈ, കൊൽക്കത്ത, പൂനെ, ജയ്പുർ, ശ്രീനഗർ, ഭുവനേശ്വർ, ചെന്നൈ, ഡൽഹി, ഡെറാഡൂൺ, അമൃത്സർ, ബാംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ളവയും ഉൾപ്പെടുന്നതായി വിമാനക്കന്പനി വെബ്സൈറ്റിൽ അറിയിച്ചു.
ഡിജിസിഎ നിർദേശത്തെത്തുടർന്ന് ഇൻഡിഗോയും ഗോഎയറും കഴിഞ്ഞദിവസം 65 ഫ്ളൈറ്റുകൾ റദ്ദാക്കിയിരുന്നു. റദ്ദാക്കലുകൾ മുൻകൂട്ടി സീറ്റുകൾ ബുക്കു ചെയ്ത ആയിരക്കണക്കിനു യാത്രക്കാർക്ക് ദുരിതമായി.
അതേസമയം, യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുള്ളതായി പറഞ്ഞ വിമാനക്കന്പനികൾ റദാക്കിയ ഫ്ളൈറ്റുകളിൽ സീറ്റു റിസർവ് ചെയ്തവർക്കു അധിക ചാർജില്ലാതെ പകരം ഫ്ളൈറ്റുകളിൽ ബുക്കുചെയ്യുകയോ, ടിക്കറ്റ് കാൻസൽ ചെയ്യുകയോ, യാത്ര റീ ഷെഡ്യൂൾ ചെയ്യുകയോ ചെയ്യാമെന്നും അറിയിച്ചു.
ഡിജിസിഎ നിർദേശത്തെത്തുടർന്ന് ഇൻഡിഗോയും ഗോഎയറും കഴിഞ്ഞദിവസം 65 ഫ്ളൈറ്റുകൾ റദ്ദാക്കിയിരുന്നു. റദ്ദാക്കലുകൾ മുൻകൂട്ടി സീറ്റുകൾ ബുക്കു ചെയ്ത ആയിരക്കണക്കിനു യാത്രക്കാർക്ക് ദുരിതമായി.
അതേസമയം, യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുള്ളതായി പറഞ്ഞ വിമാനക്കന്പനികൾ റദാക്കിയ ഫ്ളൈറ്റുകളിൽ സീറ്റു റിസർവ് ചെയ്തവർക്കു അധിക ചാർജില്ലാതെ പകരം ഫ്ളൈറ്റുകളിൽ ബുക്കുചെയ്യുകയോ, ടിക്കറ്റ് കാൻസൽ ചെയ്യുകയോ, യാത്ര റീ ഷെഡ്യൂൾ ചെയ്യുകയോ ചെയ്യാമെന്നും അറിയിച്ചു.