മുംബൈ: യുവാവിന്റെ നാഭിയിലൂടെ കയറി കഴുത്തിനു വെളിയിലേക്ക് എത്തിയ നാലടി നീളമുള്ള ഇരുന്പു ദണ്ഡ് മുംബൈയിലെ ജെജെ ഹോസ്പിറ്റലിൽ അഞ്ചുമണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നാസികിലെ തൊഴിലാളിയായ നസീം ഷേഖ്(33)ആണു ശസ്ത്രക്രിയയ്ക്കു വിധേയനായത്.
പില്ലർ പണിയാൻ വാർത്ത നീണ്ടുനിന്ന കന്പിയാണ് പണിക്കിടെ കാലുതെറ്റി വീണ നസീമിന്റെ നാഭിയിൽ തുളഞ്ഞുകയറിയത്. മാർച്ച് എട്ടിനായിരുന്നു സംഭവം. പില്ലറിന്റെ വാർത്ത കന്പി മുറിച്ചുമാറ്റിയാണ് സഹതൊഴിലാളികൾ നസീമിനെ രക്ഷിച്ചത്. ആമാശയവും കരളും നെഞ്ചും തകരാറിലാക്കിയാണ് കന്പി കഴുത്തിലൂടെ പുറത്തുവന്നത്. ഡോ. അജയ് ഭണ്ഡാർവറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
ആംബുലൻസിൽ 200 കിലോമീറ്റർ സഞ്ചരിച്ചാണ് നസീമിനെ മുംബൈ ആശുപത്രിയിലെത്തിച്ചത്.
പില്ലർ പണിയാൻ വാർത്ത നീണ്ടുനിന്ന കന്പിയാണ് പണിക്കിടെ കാലുതെറ്റി വീണ നസീമിന്റെ നാഭിയിൽ തുളഞ്ഞുകയറിയത്. മാർച്ച് എട്ടിനായിരുന്നു സംഭവം. പില്ലറിന്റെ വാർത്ത കന്പി മുറിച്ചുമാറ്റിയാണ് സഹതൊഴിലാളികൾ നസീമിനെ രക്ഷിച്ചത്. ആമാശയവും കരളും നെഞ്ചും തകരാറിലാക്കിയാണ് കന്പി കഴുത്തിലൂടെ പുറത്തുവന്നത്. ഡോ. അജയ് ഭണ്ഡാർവറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
ആംബുലൻസിൽ 200 കിലോമീറ്റർ സഞ്ചരിച്ചാണ് നസീമിനെ മുംബൈ ആശുപത്രിയിലെത്തിച്ചത്.