റിയോഡി ഷാനെറോ: ലോകകപ്പ് ഫുട്ബോളിനു മുന്നൊരുക്കമായുള്ള സൗഹൃദമത്സരങ്ങൾക്ക് പുതുമുഖങ്ങളുമായി ബ്രസീൽ. റഷ്യ, ജർമനി എന്നിവയ്ക്കെതിരായ സൗഹൃദമത്സരങ്ങൾക്കുള്ള കാനറിസംഘത്തിൽ രാജ്യാന്തര മത്സരപരിചയമില്ലാത്തതും ഒരു രാജ്യാന്തര മത്സരം മാത്രം കളിച്ചവരുമായ പത്ത് താരങ്ങളെ പരിശീലകൻ ടിറ്റെ ഉൾപ്പെടുത്തി. പരിക്കിനെത്തുടർന്ന് കാൽക്കുഴയിലെ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലുള്ള സൂപ്പർ താരം നെയ്മറില്ലാതെയാണ് ബ്രസീൽ ഇറങ്ങുന്നത്. നെയ്മറിന്റെ പരിക്കിനെത്തുടർന്നാണ് ടീം പ്രഖ്യാപനം താമസിച്ചത്.
2014 ലോകകപ്പ് ജേതാക്കളായ ജർമനിക്കെതിരേ 27നാണു മത്സരം. 23നു റഷ്യയെ നേരിടും. ലോകകപ്പ് സെമിയിൽ 7-1നു സ്വന്തം തട്ടകത്തിൽവച്ച് പരാജയപ്പെട്ടതിനുശേഷം ബ്രസീൽ ജർമനിക്കെതിരേ ഇറങ്ങുന്നത് ഇതാദ്യമായാണ്.
തുർക്കി ലീഗിലെ ബെസിക്റ്റാസിന്റെ താരം ആൻഡേഴ്സണ് തലിസ്ക, വലൻസിയയുടെ ഗോളി നെറ്റോ, റയൽ സോസിഡാഡ് സ്ട്രൈക്കർ വില്യണ് ജോസ് എന്നിവരാണ് പുതുതായി ബ്രസീൽ ജഴ്സി അണിയാൻ ഒരുങ്ങുന്നത്.
റൗണ്ടിൽ കടന്നു.
പുതുമുഖങ്ങളുമായി ബ്രസീൽ
01:12 AM Mar 14, 2018 | Deepika.com