+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈക്ക് പോംപിയോ പുതിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി പല കാര്യങ്ങളിലും അഭിപ്രായഭിന്നത പുലർത്തിയ സ്റ്റേറ്റ് സെക്രട്ടറി
മൈക്ക് പോംപിയോ പുതിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി പല കാര്യങ്ങളിലും അഭിപ്രായഭിന്നത പുലർത്തിയ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസന്‍റെ കസേര തെറിച്ചു. സിഐഎ മേധാവി മൈക്ക് പോംപിയോയാണു പുതിയ സ്റ്റേറ്റ് സെക്രട്ടറി. ഡെപ്യട്ടി ഡയറക്ടറായ ജീനാ ഹാസ്പലിനെ സിഐഎയുടെ മേധാവിയായി നിയമിച്ചു. സിഐഎയുടെ തലപ്പത്ത് ഒരു വനിത നിയമിക്കപ്പെടുന്നത് ആദ്യമാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ- ട്രംപ് ട്വീറ്റ് ചെയ്തു. ട്രംപ്-കിം കൂടിക്കാഴ്ച, വാണിജ്യ ചർച്ച എന്നിവയ്ക്കു മുന്പായി പുതിയ ടീമിനെ അണിനിരത്താൻ ട്രംപ് ആഗ്രഹിക്കുന്നതായി വൈറ്റ് ഹൗസിലെ ഒരുദ്യോഗസ്ഥൻ പറഞ്ഞു.

മൈക്ക് പോംപിയോ

പ്രായം: 54 വയസ്
ജനനം: കലിഫോർണിയ
പാർട്ടി: റിപ്പബ്ലിക്കൻ
മുൻ പദവികൾ
2017-18: സിഐഎ ഡയറക്ടർ
2011-17: കാൻസസിൽനിന്നുള്ള പ്രതിനിധിസഭാംഗം
1998-2006: തായെർ ഏറോസ്പേസ് കന്പനിയിൽ പങ്കാളി
1994-98: അഭിഭാഷകൻ
1986-91: യുഎസ് കരസേനയിൽ ക്യാപ്റ്റൻ
വിദ്യാഭ്യാസം: ഹാർവഡിൽനിന്നു നിയമത്തിൽ ഡോക്ടറേറ്റ്, മിലിട്ടറി അക്കാഡമിയിൽനിന്നു മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം.

ജീന ഹാസ്പെൽ


പുതിയ സിഐഎ ഡയറക്ടർ പ്രായം: 61 വയസ്

1985 മുതൽ സിഐഎയിൽ. എറെക്കാലം വിദേശരാജ്യങ്ങളിൽ പ്രവർത്തിച്ചു. ഭീകരരെ ക്രൂരമായി പീഡിപ്പിച്ചിരുന്ന തായ്‌ലൻഡിലെ രഹസ്യതടവറയുടെ ചുമതലക്കാരിയായിരുന്നു. ആ പീഡനത്തിന്‍റെ ടേപ്പുകൾ നശിപ്പിച്ചതും ജീനയുടെ ഉത്തരവിനെത്തുടർന്നാണ്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കു പല അവാർഡുകൾ നേടി. സിഐഎയിൽ ഡെപ്യൂട്ടി ഡയറക്ടറും ഡയറക്ടറുമാകുന്ന ആദ്യ സ്ത്രീയാണ്.