ലണ്ടൻ: റഷ്യക്കും ബ്രിട്ടനുംവേണ്ടി ചാരപ്പണി നടത്തിയിട്ടുള്ള ഡബിൾ ഏജന്റ് സെർജി സ്ക്രിപാലിനും നേർക്കുണ്ടായ രാസായുധാക്രമണത്തെച്ചൊല്ലി ഇരു രാജ്യങ്ങളും ഇടയുന്നു. ആക്രമണത്തിനു പിന്നിൽ റഷ്യയാണെന്നു സംശയിക്കുന്നതായും 24 മണിക്കൂറിനകം റഷ്യ വിശദീകരണം നല്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസാ മേ അന്ത്യശാസനം നല്കി. റഷ്യയെ കുറ്റപ്പെടുത്തുന്നതിനു മുന്പായി സ്ക്രിപാലിനു നേർക്കു പ്രയോഗിക്കപ്പെട്ട രാസായുധം പരിശോധിക്കാൻ അനുവദിക്കണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ആവശ്യപ്പെട്ടു.
ക്രെംലിനുമായി ഇടഞ്ഞ മറ്റൊരു ചാരൻ അലക്സാണ്ടർ ലിറ്റ്വിങ്കോയെ റഷ്യക്കാർ പതിനൊന്നു വർഷം മുന്പ് ബ്രിട്ടനിലെ ഹോട്ടലിൽ റേഡിയോ ആക്ടീവ് രാസവസ്തു ഉപയോഗിച്ചു വധിച്ചിരുന്നു. റഷ്യൻ നയതന്ത്രപ്രതിധിനികളെ പുറത്താക്കിയും സുരക്ഷാ മേഖലയിലടക്കം സഹകരണം നിർത്തിവച്ചുമാണ് ബ്രിട്ടൻ പ്രതികരിച്ചത്. സമാനമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ വീണ്ടും പോകുന്നത്.
മേയുടെ മുന്നറിയിപ്പ്
കഴിഞ്ഞ ദിവസം പാർലമെന്റിൽ സംസാരിച്ച മേ, സ്ക്രിപാലിനു നേർക്കുണ്ടായ ആക്രമണത്തിനു പിന്നിൽ റഷ്യയാണെന്നു സംശയിക്കുന്നതായി പറഞ്ഞു. പട്ടാളം ഉപയോഗിക്കുന്ന രാസായുധം ബ്രിട്ടീഷ് മണ്ണിൽ പ്രയോഗിച്ച് നിരപരാധികളെ കൊന്നൊടുക്കാനുള്ള ശ്രമമാണു നടന്നത്. ഒന്നുകിൽ ഇത് റഷ്യ നേരിട്ടു നടത്തിയ ആക്രമണമാണ്. അല്ലെങ്കിൽ അവരുടെ രാസായുധം മറ്റുള്ളവരുടെ കൈകളിലെത്തുന്ന തരത്തിൽ റഷ്യൻ സർക്കാരിനു നിയന്ത്രണം നഷ്ടമായിരിക്കുന്നു. സ്ക്രിപാലിനും മകൾ യൂലിയാക്കും നേർക്കുണ്ടായ വിഷപ്രയോഗത്തിൽ എന്തെല്ലാമറിയാമെന്ന് റഷ്യ വ്യക്തമാക്കണം. റഷ്യൻ അംബാസർ അലക്സാണ്ടർ യാക്കോവെക്കോയ്ക്ക് അന്ത്യശാസനം നല്കിക്കഴിഞ്ഞു. വിശ്വസനീയമായ മറുപടി റഷ്യ നല്കിയില്ലെങ്കിൽ ഇത് റഷ്യൻ സർക്കാർ ബ്രിട്ടീഷ് സർക്കാരിനു നേർക്കു നടത്തിയ ആക്രമണമായി പരിഗണിക്കും.
കുറ്റപ്പെടുത്താൻ വരട്ടെ: റഷ്യ
റഷ്യ അന്വേഷണത്തിൽ സഹകരിക്കാൻ തയാറാണെന്ന് അവരുടെ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് മറുപടി നല്കി. റഷ്യക്ക് അന്ത്യശാസനം നല്കുന്നതിനു മുന്പ് അന്താരാഷ്ട്ര ഉടന്പടികൾ പ്രകാരമുള്ള ബാധ്യതകൾ ബ്രിട്ടനും പാലിക്കണം. സ്ക്രിപാലിനുമേൽ പ്രയോഗിച്ച വിഷവസ്തു പരിശോധിക്കാൻ റഷ്യയെ അനുവദിക്കണം.
റഷ്യക്കു നേരേ വിരൽ ചൂണ്ടി യുഎസും
വിഷയത്തിൽ അമേരിക്കയും നാറ്റോയിലെ അംഗങ്ങളും ബ്രിട്ടനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യതന്നെയാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോൺസണിനോട് ഫോണിൽ പറഞ്ഞു. ആക്രമണം നടത്തിയവരും അതിന് ഉത്തരവിട്ടവരും പ്രത്യാഘാതം നേരിടേണ്ടിവരും.
പ്രയോഗിച്ചത് ശീതയുദ്ധകാലത്തെ രാസായുധം
മാർച്ച് നാലിനാണ് സ്ക്രിപാലിനും പുത്രി യൂലിയയ്ക്കും നേർക്ക് ആക്രമണമുണ്ടായത്. ഇരുവരെയും അബോധാവസ്ഥയിൽ സാലിസ്ബറിയിലെ ഷോപ്പിംഗ് മാളിലെ ബഞ്ചിൽ കണ്ടെത്തുകയായിരുന്നു. രണ്ടു പേരും ഗുതരാവസ്ഥ തരണം ചെയ്തിട്ടില്ല.
‘നോവിചോക്’ എന്ന പേരിൽ അറിയിപ്പെടുന്ന ഒരു കൂട്ടം മാരക രാസായുധങ്ങളിലൊന്നാണ് പ്രയോഗിക്കപ്പെട്ടതെന്ന് കരുതുന്നു. ശീതകാലയുദ്ധത്തിനിടെ സോവ്യറ്റ് യൂണിയൻ ഈ രാസായുധങ്ങൾ ഉപയോഗിച്ചിരുന്നു.
റഷ്യയിലെ മുൻ സൈനിക ഇന്റ ലിജൻസ് കേണലായ സ്ക്രിപാൽ ബ്രിട്ടനുവേണ്ടിയും പ്രവർത്തിച്ച ഇരട്ടച്ചാരനായിരുന്നുവെന്നു പറയപ്പെടുന്നു.
2006ൽ രാജ്യദ്രോഹക്കുറ്റത്തിന് ഇയാളെ റഷ്യ ജയിലിൽ അടച്ചു. എന്നാൽ 2010ൽ ബ്രിട്ടീഷ് കസ്റ്റഡിയിലുള്ള മറ്റു റഷ്യൻ ചാരന്മാരെ വിട്ടുകിട്ടുന്നതിനായി സ്ക്രിപാലിനു മാപ്പുകൊടുത്തു മോചിച്ചു.
ക്രെംലിനുമായി ഇടഞ്ഞ മറ്റൊരു ചാരൻ അലക്സാണ്ടർ ലിറ്റ്വിങ്കോയെ റഷ്യക്കാർ പതിനൊന്നു വർഷം മുന്പ് ബ്രിട്ടനിലെ ഹോട്ടലിൽ റേഡിയോ ആക്ടീവ് രാസവസ്തു ഉപയോഗിച്ചു വധിച്ചിരുന്നു. റഷ്യൻ നയതന്ത്രപ്രതിധിനികളെ പുറത്താക്കിയും സുരക്ഷാ മേഖലയിലടക്കം സഹകരണം നിർത്തിവച്ചുമാണ് ബ്രിട്ടൻ പ്രതികരിച്ചത്. സമാനമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ വീണ്ടും പോകുന്നത്.
മേയുടെ മുന്നറിയിപ്പ്
കഴിഞ്ഞ ദിവസം പാർലമെന്റിൽ സംസാരിച്ച മേ, സ്ക്രിപാലിനു നേർക്കുണ്ടായ ആക്രമണത്തിനു പിന്നിൽ റഷ്യയാണെന്നു സംശയിക്കുന്നതായി പറഞ്ഞു. പട്ടാളം ഉപയോഗിക്കുന്ന രാസായുധം ബ്രിട്ടീഷ് മണ്ണിൽ പ്രയോഗിച്ച് നിരപരാധികളെ കൊന്നൊടുക്കാനുള്ള ശ്രമമാണു നടന്നത്. ഒന്നുകിൽ ഇത് റഷ്യ നേരിട്ടു നടത്തിയ ആക്രമണമാണ്. അല്ലെങ്കിൽ അവരുടെ രാസായുധം മറ്റുള്ളവരുടെ കൈകളിലെത്തുന്ന തരത്തിൽ റഷ്യൻ സർക്കാരിനു നിയന്ത്രണം നഷ്ടമായിരിക്കുന്നു. സ്ക്രിപാലിനും മകൾ യൂലിയാക്കും നേർക്കുണ്ടായ വിഷപ്രയോഗത്തിൽ എന്തെല്ലാമറിയാമെന്ന് റഷ്യ വ്യക്തമാക്കണം. റഷ്യൻ അംബാസർ അലക്സാണ്ടർ യാക്കോവെക്കോയ്ക്ക് അന്ത്യശാസനം നല്കിക്കഴിഞ്ഞു. വിശ്വസനീയമായ മറുപടി റഷ്യ നല്കിയില്ലെങ്കിൽ ഇത് റഷ്യൻ സർക്കാർ ബ്രിട്ടീഷ് സർക്കാരിനു നേർക്കു നടത്തിയ ആക്രമണമായി പരിഗണിക്കും.
കുറ്റപ്പെടുത്താൻ വരട്ടെ: റഷ്യ
റഷ്യ അന്വേഷണത്തിൽ സഹകരിക്കാൻ തയാറാണെന്ന് അവരുടെ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് മറുപടി നല്കി. റഷ്യക്ക് അന്ത്യശാസനം നല്കുന്നതിനു മുന്പ് അന്താരാഷ്ട്ര ഉടന്പടികൾ പ്രകാരമുള്ള ബാധ്യതകൾ ബ്രിട്ടനും പാലിക്കണം. സ്ക്രിപാലിനുമേൽ പ്രയോഗിച്ച വിഷവസ്തു പരിശോധിക്കാൻ റഷ്യയെ അനുവദിക്കണം.
റഷ്യക്കു നേരേ വിരൽ ചൂണ്ടി യുഎസും
വിഷയത്തിൽ അമേരിക്കയും നാറ്റോയിലെ അംഗങ്ങളും ബ്രിട്ടനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യതന്നെയാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോൺസണിനോട് ഫോണിൽ പറഞ്ഞു. ആക്രമണം നടത്തിയവരും അതിന് ഉത്തരവിട്ടവരും പ്രത്യാഘാതം നേരിടേണ്ടിവരും.
പ്രയോഗിച്ചത് ശീതയുദ്ധകാലത്തെ രാസായുധം
മാർച്ച് നാലിനാണ് സ്ക്രിപാലിനും പുത്രി യൂലിയയ്ക്കും നേർക്ക് ആക്രമണമുണ്ടായത്. ഇരുവരെയും അബോധാവസ്ഥയിൽ സാലിസ്ബറിയിലെ ഷോപ്പിംഗ് മാളിലെ ബഞ്ചിൽ കണ്ടെത്തുകയായിരുന്നു. രണ്ടു പേരും ഗുതരാവസ്ഥ തരണം ചെയ്തിട്ടില്ല.
‘നോവിചോക്’ എന്ന പേരിൽ അറിയിപ്പെടുന്ന ഒരു കൂട്ടം മാരക രാസായുധങ്ങളിലൊന്നാണ് പ്രയോഗിക്കപ്പെട്ടതെന്ന് കരുതുന്നു. ശീതകാലയുദ്ധത്തിനിടെ സോവ്യറ്റ് യൂണിയൻ ഈ രാസായുധങ്ങൾ ഉപയോഗിച്ചിരുന്നു.
റഷ്യയിലെ മുൻ സൈനിക ഇന്റ ലിജൻസ് കേണലായ സ്ക്രിപാൽ ബ്രിട്ടനുവേണ്ടിയും പ്രവർത്തിച്ച ഇരട്ടച്ചാരനായിരുന്നുവെന്നു പറയപ്പെടുന്നു.
2006ൽ രാജ്യദ്രോഹക്കുറ്റത്തിന് ഇയാളെ റഷ്യ ജയിലിൽ അടച്ചു. എന്നാൽ 2010ൽ ബ്രിട്ടീഷ് കസ്റ്റഡിയിലുള്ള മറ്റു റഷ്യൻ ചാരന്മാരെ വിട്ടുകിട്ടുന്നതിനായി സ്ക്രിപാലിനു മാപ്പുകൊടുത്തു മോചിച്ചു.