ന്യൂഡൽഹി: റബർ ചിരട്ടപ്പാലിന് ഗുണനിലവാരത്തിനുള്ള ബിഐഎസ് ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നു പിന്മാറണമെന്ന് കേന്ദ്രവാണിജ്യ മന്ത്രി സുരേഷ് പ്രഭുവിന് നൽകിയ നിവേദനത്തിൽ ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. ചിരട്ടപ്പാലിന് ബിഐഎസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച യോഗം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് 23ന് കൊച്ചിയിൽ യോഗം വിളിച്ച പശ്ചാത്തലത്തിലാണ് നിവേദനം.
റബർ ചിരട്ടപ്പാലിന് ഗുണനിലവാര മുദ്രയായ ബിഐഎസ് ഏർപ്പെടുത്തിയാൽ കിലോയ്ക്ക് 30 രൂപയ്ക്കു വരെ വൻതോതിൽ ഇതു ഇറക്കുമതി ചെയ്യാൻ കഴിയും. ഒരു കിലോ റബറിന്റെ രാജ്യത്തെ ഉത്പാദനച്ചെലവ് 150 രൂപയാകുന്പോഴാണ് കുറഞ്ഞ വിലയ്ക്ക് ചിരട്ടപ്പാൽ രാജ്യത്തേക്ക് വരാനുള്ള അവസരമൊരുങ്ങുന്നത്. ഇതോടെ റബർ മേഖലയുടെ തകർച്ച പൂർണമാകുമെന്ന് ആന്റോ ആന്റണി ചൂണ്ടിക്കാട്ടി.
ചിരട്ടപ്പാലിന് ബിഐഎസ് ഏർപ്പെടുത്താനാകില്ലെന്നു രണ്ടു വർഷം മുന്പ് ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നതാണ്. ഗുണമേന്മ ഉറപ്പാക്കാനാവാത്തതു മൂലവും ഏകീകൃത സ്വഭാവം ഇല്ലാത്തതിനാലും ആർഎസ്എസ് നാല്, അഞ്ച് എന്നീ ഗ്രേഡുകളിൽ തരംതിരിക്കുക എന്നത് പ്രായോഗികമല്ലാത്തതിനാലും ആണ് അന്ന് തീരുമാനം ഉപേക്ഷിച്ചത്.
വേണ്ട രീതിയിൽ സംസ്കരിക്കാത്തതിനാൽ തന്നെ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഹാനികരമായ രോഗാണുക്കൾ പകരുന്നതിനും ചിരട്ടപ്പാലിന്റെ ഇറക്കുമതി കാരണമാകും. മനുഷ്യനും ഇതര ജീവജാലങ്ങളുടെയും ആരോഗ്യത്തിനു ഹാനികരമായ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നത് സംബന്ധിച്ച് നിരവധി അന്താരാഷ്ട്ര ഉടന്പടികൾ നിലവിലുണ്ടെന്നും നിവേദനത്തിൽ പറയുന്നു. പരിസ്ഥിതിക്കും ജൈവസുരക്ഷയ്ക്കും ഹാനികരമായ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നതിനുള്ള നിയമങ്ങളും പ്രാബല്യത്തിലുണ്ട്. ഇവയെല്ലാം തമസ്കരിച്ചു കൊണ്ടാണ് ചിരട്ടപ്പാലിന് ബിഐഎസ് ഏർപ്പെടുത്തി ഇറക്കുമതി ചെയ്ത് റബർ മേഖലയെ തകർക്കുന്നതിന് ശ്രമം നടക്കുന്നതെന്ന് ആന്റോ ആന്റണി ചൂണ്ടിക്കാട്ടി.
റബർ ചിരട്ടപ്പാലിന് ഗുണനിലവാര മുദ്രയായ ബിഐഎസ് ഏർപ്പെടുത്തിയാൽ കിലോയ്ക്ക് 30 രൂപയ്ക്കു വരെ വൻതോതിൽ ഇതു ഇറക്കുമതി ചെയ്യാൻ കഴിയും. ഒരു കിലോ റബറിന്റെ രാജ്യത്തെ ഉത്പാദനച്ചെലവ് 150 രൂപയാകുന്പോഴാണ് കുറഞ്ഞ വിലയ്ക്ക് ചിരട്ടപ്പാൽ രാജ്യത്തേക്ക് വരാനുള്ള അവസരമൊരുങ്ങുന്നത്. ഇതോടെ റബർ മേഖലയുടെ തകർച്ച പൂർണമാകുമെന്ന് ആന്റോ ആന്റണി ചൂണ്ടിക്കാട്ടി.
ചിരട്ടപ്പാലിന് ബിഐഎസ് ഏർപ്പെടുത്താനാകില്ലെന്നു രണ്ടു വർഷം മുന്പ് ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നതാണ്. ഗുണമേന്മ ഉറപ്പാക്കാനാവാത്തതു മൂലവും ഏകീകൃത സ്വഭാവം ഇല്ലാത്തതിനാലും ആർഎസ്എസ് നാല്, അഞ്ച് എന്നീ ഗ്രേഡുകളിൽ തരംതിരിക്കുക എന്നത് പ്രായോഗികമല്ലാത്തതിനാലും ആണ് അന്ന് തീരുമാനം ഉപേക്ഷിച്ചത്.
വേണ്ട രീതിയിൽ സംസ്കരിക്കാത്തതിനാൽ തന്നെ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഹാനികരമായ രോഗാണുക്കൾ പകരുന്നതിനും ചിരട്ടപ്പാലിന്റെ ഇറക്കുമതി കാരണമാകും. മനുഷ്യനും ഇതര ജീവജാലങ്ങളുടെയും ആരോഗ്യത്തിനു ഹാനികരമായ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നത് സംബന്ധിച്ച് നിരവധി അന്താരാഷ്ട്ര ഉടന്പടികൾ നിലവിലുണ്ടെന്നും നിവേദനത്തിൽ പറയുന്നു. പരിസ്ഥിതിക്കും ജൈവസുരക്ഷയ്ക്കും ഹാനികരമായ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നതിനുള്ള നിയമങ്ങളും പ്രാബല്യത്തിലുണ്ട്. ഇവയെല്ലാം തമസ്കരിച്ചു കൊണ്ടാണ് ചിരട്ടപ്പാലിന് ബിഐഎസ് ഏർപ്പെടുത്തി ഇറക്കുമതി ചെയ്ത് റബർ മേഖലയെ തകർക്കുന്നതിന് ശ്രമം നടക്കുന്നതെന്ന് ആന്റോ ആന്റണി ചൂണ്ടിക്കാട്ടി.