ന്യൂഡൽഹി: പാവപ്പെട്ട കുടുംബാംഗങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതുള്ള പദ്ധതിയിലേക്ക് 2017-2018 സാന്പത്തിക വർഷത്തേക്ക് സർക്കാർ പദ്ധതിക്കായി അനുവദിച്ചത് ബജറ്റ് വിഹിതത്തിന്റെ പകുതി മാത്രമാണെന്ന് പാർലമെന്ററി സമിതി.
രാഷ്്ട്രീയ സ്വാസ്ഥ്യ ബീമ യോജന പദ്ധതിക്കുള്ള ബജറ്റ് വിഹിതം 975 കോടിയായിരുന്നെന്നും പിന്നീട് 565 കോടിയായി വെട്ടിക്കുറച്ചുവെന്നും ഈ സാന്പത്തിക വർഷത്തിൽ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത് 450 കോടി രൂപ മാത്രമാണെന്നുമാണ് പാർലമെന്ററി സമിതി കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യകാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതിയാണ് പദ്ധതി നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങൾ ശിപാർശകൾ നൽകിയിട്ടും ബജറ്റ് വിഹിതത്തിന്റെ പകുതി പോലും അനുവദിച്ചിട്ടില്ലെന്ന് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
രാഷ്്ട്രീയ സ്വാസ്ഥ്യ ബീമ യോജന പദ്ധതിക്കുള്ള ബജറ്റ് വിഹിതം 975 കോടിയായിരുന്നെന്നും പിന്നീട് 565 കോടിയായി വെട്ടിക്കുറച്ചുവെന്നും ഈ സാന്പത്തിക വർഷത്തിൽ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത് 450 കോടി രൂപ മാത്രമാണെന്നുമാണ് പാർലമെന്ററി സമിതി കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യകാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതിയാണ് പദ്ധതി നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങൾ ശിപാർശകൾ നൽകിയിട്ടും ബജറ്റ് വിഹിതത്തിന്റെ പകുതി പോലും അനുവദിച്ചിട്ടില്ലെന്ന് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.