ന്യൂഡൽഹി: പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് സോണിയാ ഗാന്ധിയുടെ അത്താഴ വിരുന്ന് ഇന്ന്. ബിജെപി ഇതര പാർട്ടികളിലെ പ്രമുഖരെല്ലാം സോണിയയുടെ വസതിയിൽ ഇന്നു രാത്രി നടക്കുന്ന വിരുന്നിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, കേന്ദ്രമന്ത്രിസഭയിൽ നിന്ന് മന്ത്രിമാരെ പിൻവലിച്ച ടിഡിപിയുടെ നേതാവ് ചന്ദ്രബാബു നായിഡു വിരുന്നിനെത്തില്ല.
തൃണമൂൽ കോണ്ഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി സോണിയയുടെ വിരുന്നിന് വരില്ലെങ്കിലും പാർട്ടി നേതാവ് ഡെറിക് ഒബ്രിയൻ പങ്കെടുക്കും. ഇടതു നേതാക്കൾ അടക്കമുള്ളവർ പത്താം നന്പർ ജൻപഥിലെ സോണിയയുടെ വസതിയിൽ രാത്രി എട്ടിനു നടക്കുന്ന വിരുന്നിനെത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തിൽനിന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോണ്ഗ്രസ്-എം നേതാവ് ജോസ് കെ. മാണി, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എന്നിവരും സോണിയയുടെ വിരുന്നിൽ പങ്കെടുക്കും. രാഹുൽ ഗാന്ധി കോണ്ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായാണ് പ്രതിപക്ഷ നേതാക്കൾക്കായി സോണിയ വിരുന്ന് നയതന്ത്രം നടപ്പാക്കുന്നത്.
തൃണമൂൽ കോണ്ഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി സോണിയയുടെ വിരുന്നിന് വരില്ലെങ്കിലും പാർട്ടി നേതാവ് ഡെറിക് ഒബ്രിയൻ പങ്കെടുക്കും. ഇടതു നേതാക്കൾ അടക്കമുള്ളവർ പത്താം നന്പർ ജൻപഥിലെ സോണിയയുടെ വസതിയിൽ രാത്രി എട്ടിനു നടക്കുന്ന വിരുന്നിനെത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തിൽനിന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോണ്ഗ്രസ്-എം നേതാവ് ജോസ് കെ. മാണി, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എന്നിവരും സോണിയയുടെ വിരുന്നിൽ പങ്കെടുക്കും. രാഹുൽ ഗാന്ധി കോണ്ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായാണ് പ്രതിപക്ഷ നേതാക്കൾക്കായി സോണിയ വിരുന്ന് നയതന്ത്രം നടപ്പാക്കുന്നത്.