വഡോദര: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്കു തോൽവി. 107 പന്ത് ബാക്കിനിൽക്കേ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്.
ഓപ്പണർ നിക്കോളെ ബോൾട്ടൻ പുറത്താകാതെ 101 പന്തിൽനിന്ന് നേടിയ 100 റണ്‍സ് ആണ് ഇന്ത്യയുടെ കഥകഴിച്ചതും ഓസീസിന് ജയം സമ്മാനിച്ചതും. ബോൾട്ടനാണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: ഇന്ത്യ 200. ഓസ്ട്രേലിയ 32.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 202. ഇതോടെ മൂന്നു മത്സര പരന്പരയിൽ സന്ദർശകർ 1-0നു മുന്നിലെത്തി.
ക്യാപ്റ്റൻ മിതാലി രാജ് അസുഖത്തെത്തുടർന്ന് കളിക്കാതിരുന്ന മത്സരത്തിൽ വൈസ്ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യയെ നയിച്ചത്. ആദ്യം ക്രീസിലെത്തിയ ഇന്ത്യക്കായി ഒന്‍പതാം നന്പറായ പൂജ വസ്ത്രാകർ 56 പന്തിൽ 51 റണ്‍സ് നേടി ടോപ് സ്കോററായി. സുഷമ വെർമ (41 റണ്‍സ്), ഓപ്പണർ പൂനം റൗത്ത് (37 റണ്‍സ്) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഓസ്ട്രേലിയയുടെ ജെസ് ജോനാസെൻ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
വനിതകൾക്കു തോൽവി
01:36 AM Mar 13, 2018 | Deepika.com