ഇസ്ലാമാബാദ്: പാക് പാർലമെന്റിലെ ഉപരിസഭയായ സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു ദളിത് വനിതയായ കൃഷ്ണകുമാരി കോലി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി(പിപിപി) അംഗമായ കൃഷ്ണകുമാരി സിന്ധിലെ ന്യൂനപക്ഷ സീറ്റിൽനിന്നാണു ജയിച്ചത്. മാർച്ച് മൂന്നിലെ തെരഞ്ഞെടുപ്പിൽ ജയിച്ച 51 അംഗങ്ങൾ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു.
പാക്കിസ്ഥാനിലെ വനിതാ, ന്യൂനപക്ഷ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണു മുപ്പത്തിയൊന്പതുകാരിയായ കൃഷ്ണകുമാരിയുടെ പാർലമെന്റ് അംഗത്വം. സ്വന്തം മണ്ഡലമായ തർപാർക്കറിലെ വനിതകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് അവർ പറഞ്ഞു.
പാക് സെനറ്റിൽ അംഗമായ ആദ്യ ഹിന്ദു വനിത രത്ന ഭഗവാൻദാസ് ചൗളയും പിപിപി അംഗമായിരുന്നു.
പാക്കിസ്ഥാനിലെ വനിതാ, ന്യൂനപക്ഷ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണു മുപ്പത്തിയൊന്പതുകാരിയായ കൃഷ്ണകുമാരിയുടെ പാർലമെന്റ് അംഗത്വം. സ്വന്തം മണ്ഡലമായ തർപാർക്കറിലെ വനിതകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് അവർ പറഞ്ഞു.
പാക് സെനറ്റിൽ അംഗമായ ആദ്യ ഹിന്ദു വനിത രത്ന ഭഗവാൻദാസ് ചൗളയും പിപിപി അംഗമായിരുന്നു.