ധാക്ക: ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവുമായ ഖാലിദ സിയയ്ക്കു ഹൈക്കോടതി നാലു മാസത്തെ ജാമ്യം നല്കി. അഴിമതിക്കേസിൽ കഴിഞ്ഞമാസമാണു വിചാരണക്കോടതി സിയയ്ക്ക് അഞ്ചുവർഷത്തെ തടവുശിക്ഷ വിധിച്ചത്.
സിയയ്ക്കു ജാമ്യം ലഭിച്ച സാഹചര്യത്തിൽ അവരുടെ ബംഗ്ലാദേശ് നാഷണൽ പാർട്ടി(ബിഎൻപി)ഡിസംബറിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചേക്കും. സിയയെ ശിക്ഷിച്ചതിനു പിന്നാലെ തെരഞ്ഞെടുപ്പു ബഹിഷ്കരിക്കുമെന്നു ബിഎൻപി പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അവരുടെ അവാമി നാഷണൽ ലീഗ് പാർട്ടിയും പ്രതിപക്ഷത്തെ അടിച്ചമർത്തുകയാണെന്നു ബിഎൻപി ആരോപിക്കുന്നു. 2014ലെ തെരഞ്ഞെടുപ്പ് ബിഎൻപി ബഹിഷ്കരിച്ചിരുന്നു.
സിയയ്ക്കു ജാമ്യം ലഭിച്ച സാഹചര്യത്തിൽ അവരുടെ ബംഗ്ലാദേശ് നാഷണൽ പാർട്ടി(ബിഎൻപി)ഡിസംബറിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചേക്കും. സിയയെ ശിക്ഷിച്ചതിനു പിന്നാലെ തെരഞ്ഞെടുപ്പു ബഹിഷ്കരിക്കുമെന്നു ബിഎൻപി പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അവരുടെ അവാമി നാഷണൽ ലീഗ് പാർട്ടിയും പ്രതിപക്ഷത്തെ അടിച്ചമർത്തുകയാണെന്നു ബിഎൻപി ആരോപിക്കുന്നു. 2014ലെ തെരഞ്ഞെടുപ്പ് ബിഎൻപി ബഹിഷ്കരിച്ചിരുന്നു.