സിംഗപ്പൂർ: പിതാവ് രാജീവ് ഗാന്ധിയുടെ കൊലപാതികൾക്ക് താനും സഹോദരി പ്രിയങ്കയും മാപ്പു നല്കിയിരുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഐഐഎം സിംഗപ്പൂർ അലുമ്നി അസോസിയേഷനിൽ സംസാരിക്കുന്നതിനിടെയായിരുന്നു മുത്തശി ഇന്ദിഗാന്ധിയുടെയും പിതാവ് രാജീവ് ഗാന്ധിയുടെയും വധത്തെക്കുറിച്ച് രാഹുൽ പറഞ്ഞത്. രാജ്യതാത്പര്യത്തിനായി നിലകൊണ്ടതിനാലാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിംഗപ്പൂരിലെ രാഹുലിന്റെ പ്രസംഗത്തിന്റെ കോൺഗ്രസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രാജീവ് ഗാന്ധിയുടെ മരണത്തിൽ വർഷങ്ങളോളം തനിക്കും സഹോദരി പ്രിയങ്കയ്ക്കും അമർഷമുണ്ടായിരുന്നു. പിന്നീട് കുറ്റക്കാർക്കു മാപ്പുനൽകിയി രുന്നു.
തമിഴ്നാട്ടിലെ ശ്രീപെരുന്പത്തൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ 1991 മേയ് 21ന് എൽടിടിഇ ചാവേർ ബോംബ് സ്ഫോടനത്തിലാണ് രാജീവ് വധിക്കപ്പെട്ടത്. എൽടിടിഇ നേതാവ് പ്രഭാകൻ മരിച്ചു കിടക്കുന്ന ദൃശ്യം ടിവിയിൽ കണ്ടപ്പോൾ, അദ്ദേഹം മനുഷ്യരോട് ചെയ്ത തിന്മയെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചുമാണ് ആലോചിച്ചത്- രാഹുൽ പറഞ്ഞു.
ഒരു നാണയത്തിനു രണ്ടുവശമുള്ളതു പോലെ താൻ അനുഭവിക്കുന്ന പദവിക്കു സുഖവും ക്ലേശവുമുണ്ടെന്ന്, മുൻ പ്രധാനമന്ത്രിമാരുടെ പൗത്രനായതിൽ അഭിമാനിക്കുന്നോ എന്ന ചോദ്യത്തിനു രാഹുൽ മറുപടി പറഞ്ഞു. തനിക്കൊപ്പം ബാഡ്മിന്റൺ കളിച്ചിരുന്ന അംഗരക്ഷകരാണ് മുത്തശിയെ വെടിവച്ചു കൊന്നത്. പിന്നീട്, പിതാവിന്റെ മരണശേഷം പ്രത്യേക അന്തരീക്ഷത്തിലാണ് താൻ ജീവിച്ചു പോന്നത്. സദാസമയവും അംഗരക്ഷകർക്കു നടുവിലുള്ള ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നെന്നും രാഹുൽ പറഞ്ഞു.
സിംഗപ്പൂരിലെ രാഹുലിന്റെ പ്രസംഗത്തിന്റെ കോൺഗ്രസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രാജീവ് ഗാന്ധിയുടെ മരണത്തിൽ വർഷങ്ങളോളം തനിക്കും സഹോദരി പ്രിയങ്കയ്ക്കും അമർഷമുണ്ടായിരുന്നു. പിന്നീട് കുറ്റക്കാർക്കു മാപ്പുനൽകിയി രുന്നു.
തമിഴ്നാട്ടിലെ ശ്രീപെരുന്പത്തൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ 1991 മേയ് 21ന് എൽടിടിഇ ചാവേർ ബോംബ് സ്ഫോടനത്തിലാണ് രാജീവ് വധിക്കപ്പെട്ടത്. എൽടിടിഇ നേതാവ് പ്രഭാകൻ മരിച്ചു കിടക്കുന്ന ദൃശ്യം ടിവിയിൽ കണ്ടപ്പോൾ, അദ്ദേഹം മനുഷ്യരോട് ചെയ്ത തിന്മയെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചുമാണ് ആലോചിച്ചത്- രാഹുൽ പറഞ്ഞു.
ഒരു നാണയത്തിനു രണ്ടുവശമുള്ളതു പോലെ താൻ അനുഭവിക്കുന്ന പദവിക്കു സുഖവും ക്ലേശവുമുണ്ടെന്ന്, മുൻ പ്രധാനമന്ത്രിമാരുടെ പൗത്രനായതിൽ അഭിമാനിക്കുന്നോ എന്ന ചോദ്യത്തിനു രാഹുൽ മറുപടി പറഞ്ഞു. തനിക്കൊപ്പം ബാഡ്മിന്റൺ കളിച്ചിരുന്ന അംഗരക്ഷകരാണ് മുത്തശിയെ വെടിവച്ചു കൊന്നത്. പിന്നീട്, പിതാവിന്റെ മരണശേഷം പ്രത്യേക അന്തരീക്ഷത്തിലാണ് താൻ ജീവിച്ചു പോന്നത്. സദാസമയവും അംഗരക്ഷകർക്കു നടുവിലുള്ള ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നെന്നും രാഹുൽ പറഞ്ഞു.