നാഗ്പുർ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപി അധ്യക്ഷൻ അമിത്ഷാ ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനെയും സർകാര്യവാഹ് ഭയ്യാജി ജോഷിയെയും സന്ദർശിച്ചു. രേശിംഭാഗിൽ ഒന്പതു മുതൽ 11 വരെ നടക്കുന്ന ആർഎസ്എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭയ്ക്കു മുന്നോടിയായുള്ള കൂടിക്കാഴ്ചയാണ് നടന്നതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
സഹ സർകാര്യവാഹുമാരായ ദത്തത്രേയ ഹൊസാബലെ, സുരേഷ് സോണി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ത്രിപുര, നാഗാലാൻഡ് വിജയത്തെക്കുറിച്ചും വരാനിരിക്കുന്ന കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ പ്രചാരണതന്ത്രത്തെക്കുറിച്ചും അമിത് ഷാ വിശദീകരിച്ചു. ആർഎസ്എസിന്റെ സുപ്രധാന തീരുമാനങ്ങളുണ്ടാകുന്ന പ്രതിനിധിസഭയിൽ 36 ഉപസംഘടനകളിൽനിന്നുമായി 1,500 പ്രതിനിധികൾ പങ്കെടുക്കും.
സഹ സർകാര്യവാഹുമാരായ ദത്തത്രേയ ഹൊസാബലെ, സുരേഷ് സോണി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ത്രിപുര, നാഗാലാൻഡ് വിജയത്തെക്കുറിച്ചും വരാനിരിക്കുന്ന കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ പ്രചാരണതന്ത്രത്തെക്കുറിച്ചും അമിത് ഷാ വിശദീകരിച്ചു. ആർഎസ്എസിന്റെ സുപ്രധാന തീരുമാനങ്ങളുണ്ടാകുന്ന പ്രതിനിധിസഭയിൽ 36 ഉപസംഘടനകളിൽനിന്നുമായി 1,500 പ്രതിനിധികൾ പങ്കെടുക്കും.