ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ 1,000 പേർ കൊല്ലപ്പെട്ടു. പലസ്തീൻ പ്രദേശമായ ഗാസ മുനന്പ് നിയന്ത്രിക്കുന്ന ഹമാസ് തീവ്രവാദികൾ ഇസ്രയേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 600-ലധികം പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു.
ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഗാസയിൽ 370 പേർ കൊല്ലപ്പെട്ടു. 1700ഓളം പേർക്ക് പരിക്കേറ്റതായി ഗാസ അധികൃതർ അറിയിച്ചു.
അതേസമയം ഇസ്രയേൽ ഭാഗത്ത് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഡസൻ കണക്കിന് ഇസ്രയേലികളെ ബന്ദികളാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച പുലർച്ചെ നടത്തിയ റോക്കറ്റാക്രമണത്തിനു പിന്നാലെ ഹമാസ് പോരാളികൾ ഇസ്രയേലിലേക്കു നുഴഞ്ഞുകയറുകയായിരുന്നു.
5000 റോക്കറ്റുകൾ പ്രയോഗിച്ചുവെന്നാണ് ഹമാസ് പറഞ്ഞത്. എന്നാൽ,റോക്കറ്റുകളുടെ എണ്ണം 2,500ന് അടുത്താണെന്നാണ് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഹമാസ് പോരാളികൾ ഗാസയെ വേർതിരിക്കുന്ന ഇരുന്പുവേലി തകർത്താണ് തെക്കൻ ഇസ്രയേലിൽ പ്രവേശിച്ചത്.
ഇസ്രേലി സേനയും പലസ്തീൻ തീവ്രവാദികളും ഏറ്റുമുട്ടൽ തുടരുകയാണ്. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാനുള്ള ഇസ്രയേലിന്റെ ശ്രമം തുടരുകയാണ്.
ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഗാസയിൽ 370 പേർ കൊല്ലപ്പെട്ടു. 1700ഓളം പേർക്ക് പരിക്കേറ്റതായി ഗാസ അധികൃതർ അറിയിച്ചു.
അതേസമയം ഇസ്രയേൽ ഭാഗത്ത് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഡസൻ കണക്കിന് ഇസ്രയേലികളെ ബന്ദികളാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച പുലർച്ചെ നടത്തിയ റോക്കറ്റാക്രമണത്തിനു പിന്നാലെ ഹമാസ് പോരാളികൾ ഇസ്രയേലിലേക്കു നുഴഞ്ഞുകയറുകയായിരുന്നു.
5000 റോക്കറ്റുകൾ പ്രയോഗിച്ചുവെന്നാണ് ഹമാസ് പറഞ്ഞത്. എന്നാൽ,റോക്കറ്റുകളുടെ എണ്ണം 2,500ന് അടുത്താണെന്നാണ് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഹമാസ് പോരാളികൾ ഗാസയെ വേർതിരിക്കുന്ന ഇരുന്പുവേലി തകർത്താണ് തെക്കൻ ഇസ്രയേലിൽ പ്രവേശിച്ചത്.
ഇസ്രേലി സേനയും പലസ്തീൻ തീവ്രവാദികളും ഏറ്റുമുട്ടൽ തുടരുകയാണ്. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാനുള്ള ഇസ്രയേലിന്റെ ശ്രമം തുടരുകയാണ്.