ലണ്ടൻ: ഐക്യരാഷ്ട്രസഭയുടെയും മറ്റു അന്താരാഷ്ട്ര സംഘടനകളുടെയും പേരിൽ സിറിയയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നവർ അഭയാർഥി വനിതകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോർട്ട്. വോയ്സ് ഫ്രം ദി സിറിയ 2018 എന്ന പേരിൽ ബിബിസി അവതരിപ്പിച്ച് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ .
ഭക്ഷണവും മരുന്നുമുൾപ്പെടെയുള്ളവ നൽകുന്നതിന് പ്രത്യുപകരമായി അഭയാർഥിവനിതകളെ സന്നദ്ധ സംഘടനാ പ്രവർത്തകർ ലൈംഗിക ബന്ധത്തിലേർപ്പെടാൻ പ്രേരിപ്പിക്കുകയാണെന്നു ബിബിസി ചൂണ്ടിക്കാട്ടി. ലൈഗിംക ബന്ധത്തിനു സമ്മതിച്ചാലേ ഭക്ഷണവും മറ്റു സഹായങ്ങളും ലഭിക്കു എന്ന സ്ഥിതിയാണുള്ളതെന്നും ചൂഷണവും മാനഹാനിയും ഭയന്ന് ഭൂരിഭാഗം അഭയാർഥി വനിതകളും സഹായം പറ്റാൻ പോകാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം റിപ്പോർട്ടിൽ പരമർശിക്കുന്ന തരത്തിലുള്ള സംഭവങ്ങളൊന്നുംതന്നെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഒരു തരത്തിലുള്ള ചൂഷണങ്ങളും അനുവദിക്കില്ലെന്നും യുഎൻ പ്രതികരിച്ചു.
2010ൽ ഭൂകന്പക്കെടുതിക്കിരയായവരെ സഹായിക്കാൻ ഹെയ്തിയിലെത്തിയ ഓക്സ്ഫാം പ്രവർത്തകർ ലൈംഗികചൂഷണം നടത്തിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് സിറിയയിലെ അതിക്രമങ്ങൾ പുറത്തുവന്നത്.
ഭക്ഷണവും മരുന്നുമുൾപ്പെടെയുള്ളവ നൽകുന്നതിന് പ്രത്യുപകരമായി അഭയാർഥിവനിതകളെ സന്നദ്ധ സംഘടനാ പ്രവർത്തകർ ലൈംഗിക ബന്ധത്തിലേർപ്പെടാൻ പ്രേരിപ്പിക്കുകയാണെന്നു ബിബിസി ചൂണ്ടിക്കാട്ടി. ലൈഗിംക ബന്ധത്തിനു സമ്മതിച്ചാലേ ഭക്ഷണവും മറ്റു സഹായങ്ങളും ലഭിക്കു എന്ന സ്ഥിതിയാണുള്ളതെന്നും ചൂഷണവും മാനഹാനിയും ഭയന്ന് ഭൂരിഭാഗം അഭയാർഥി വനിതകളും സഹായം പറ്റാൻ പോകാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം റിപ്പോർട്ടിൽ പരമർശിക്കുന്ന തരത്തിലുള്ള സംഭവങ്ങളൊന്നുംതന്നെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഒരു തരത്തിലുള്ള ചൂഷണങ്ങളും അനുവദിക്കില്ലെന്നും യുഎൻ പ്രതികരിച്ചു.
2010ൽ ഭൂകന്പക്കെടുതിക്കിരയായവരെ സഹായിക്കാൻ ഹെയ്തിയിലെത്തിയ ഓക്സ്ഫാം പ്രവർത്തകർ ലൈംഗികചൂഷണം നടത്തിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് സിറിയയിലെ അതിക്രമങ്ങൾ പുറത്തുവന്നത്.