ശ്രീനഗർ: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ തയാറായി ജമ്മു കാഷ്മീരിൽ നിയന്ത്രണ രേഖയ്ക്കു സമീപം നിരവധി ഭീകരർ അവസരം കാത്തിരിക്കുന്നതായും ഭീകരർക്കു നുഴഞ്ഞുകയറാൻ സൗകര്യമൊരുക്കുന്നതിനാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നതെന്നും ചിനാർ കോർ കമാൻഡർ ലഫ്. ജനറൽ എ.കെ. ഭട്ട്.
പക്ഷേ ഇതിനെ നേരിടാൻ നമുക്കു പ്രതിരോധമാർഗങ്ങളുണ്ട്. നുഴഞ്ഞുകയറുന്ന ഭീകരരെ സഹായിക്കാനാണ് പാക് സൈന്യം വെടിവയ്പ് നടത്തുന്നത്. കുപ്വാര, തൻധാർ എന്നിവിടെങ്ങളിലും ഇതു സംഭവിക്കുന്നുണ്ട്. - ജമ്മുവിൽ പാസിംഗ് ഔട്ട് പരേഡിൽ അദ്ദേഹം പറഞ്ഞു. 161 ബ്രിഗേഡ് സ്ഥിതിചെയ്യുന്ന റാപുരിനു സമീപം ലീപ താഴ്വര മുതൽ മണ്ഡൽ വരെയുള്ള പ്രദേശത്താണ് നുഴഞ്ഞുകയറാൻ തയാറായി ഭീകരർ അവസരം കാത്ത് നിൽക്കുന്നത്. അതിർത്തി പ്രദേശത്തുനിന്ന് ഗ്രാമീണരെ പൂർണമായി ഒഴിപ്പിച്ചിട്ടില്ല.
പക്ഷേ ഇതിനെ നേരിടാൻ നമുക്കു പ്രതിരോധമാർഗങ്ങളുണ്ട്. നുഴഞ്ഞുകയറുന്ന ഭീകരരെ സഹായിക്കാനാണ് പാക് സൈന്യം വെടിവയ്പ് നടത്തുന്നത്. കുപ്വാര, തൻധാർ എന്നിവിടെങ്ങളിലും ഇതു സംഭവിക്കുന്നുണ്ട്. - ജമ്മുവിൽ പാസിംഗ് ഔട്ട് പരേഡിൽ അദ്ദേഹം പറഞ്ഞു. 161 ബ്രിഗേഡ് സ്ഥിതിചെയ്യുന്ന റാപുരിനു സമീപം ലീപ താഴ്വര മുതൽ മണ്ഡൽ വരെയുള്ള പ്രദേശത്താണ് നുഴഞ്ഞുകയറാൻ തയാറായി ഭീകരർ അവസരം കാത്ത് നിൽക്കുന്നത്. അതിർത്തി പ്രദേശത്തുനിന്ന് ഗ്രാമീണരെ പൂർണമായി ഒഴിപ്പിച്ചിട്ടില്ല.