ന്യൂഡൽഹി: എൻസിഇആർടി സിലബസ് അടുത്ത വർഷത്തോടെ പകുതിയാക്കി കുറയ്ക്കുമെന്നു കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കർ. ബിരുദ വിദ്യാർഥികൾക്കു പഠിക്കാനുള്ളതിനേക്കാൾ കൂടുതലാണ് ഇപ്പോൾ സ്കൂൾ ക്ലാസുകളിലെ കുട്ടികൾക്കുപഠിക്കാനുള്ളത്. ഇതു പകുതിയായി കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ മാത്രമേ പഠനേതര പ്രവർത്തനങ്ങൾക്കു സമയം കണ്ടെത്താൻ കുട്ടികൾക്കാവൂയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇതിനായുള്ള ബിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ കൊണ്ടുവരും. പരീക്ഷകളില്ലെങ്കിൽ കുട്ടികളിൽ ആരോഗ്യപരമായ മത്സരബുദ്ധിയും ലക്ഷ്യബോധവും ഇല്ലാതാകും. കഴിവുള്ള ഒരു ഭാവിയെ വളർത്തിയെടുക്കാൻ മത്സരങ്ങൾ ഉണ്ടാകണം. കുട്ടികളിലെ സർഗാത്മക കഴിവുകൾ വർധിപ്പിക്കാൻ അവരെ കൂടുതൽ സ്വതന്ത്രരാക്കേണ്ട തുണ്ടെ ന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഇതിനായുള്ള ബിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ കൊണ്ടുവരും. പരീക്ഷകളില്ലെങ്കിൽ കുട്ടികളിൽ ആരോഗ്യപരമായ മത്സരബുദ്ധിയും ലക്ഷ്യബോധവും ഇല്ലാതാകും. കഴിവുള്ള ഒരു ഭാവിയെ വളർത്തിയെടുക്കാൻ മത്സരങ്ങൾ ഉണ്ടാകണം. കുട്ടികളിലെ സർഗാത്മക കഴിവുകൾ വർധിപ്പിക്കാൻ അവരെ കൂടുതൽ സ്വതന്ത്രരാക്കേണ്ട തുണ്ടെ ന്നും മന്ത്രി അഭിപ്രായപ്പെട്ടു.