ഷില്ലോംഗ്/കൊഹിമ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയിലും നാഗാലാൻഡിലും പരസ്യപ്രചാരണം അവസാനിച്ചു. ചൊവ്വാഴ്ചയാണ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ്. മാർച്ച് മൂന്നിനു ഫലപ്രഖ്യാപനമുണ്ടാകും.
മേഘാലയയിലും നാഗാലാൻഡിലും 60 സീറ്റ് വീതമാണുള്ളത്. എന്നാൽ രണ്ടിടത്തും 59 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുക. മേഘാലയയിൽ സ്ഥാനാർഥിയുടെ നിര്യാണംമൂലം ഒരു മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. നാഗാലാൻഡിൽ അൻഗാമി-2 മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി നെഫ്യു റിയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
മേഘാലയയിൽ കോൺഗ്രസ് 59 സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നു. ബിജെപിക്ക് 47 സ്ഥാനാർഥികളാണുള്ളത്. മുൻ ലോക്സഭാ സ്പീക്കർ പി.എ. സാംഗ്മ സ്ഥാപിച്ച എൻപിപിയും ശക്തമായി രംഗത്തുണ്ട്. ബിജെപി അംഗമായ നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് അംഗമായ എൻപിപി മേഘാലയയിൽ ഒറ്റയ്ക്കാണു മത്സരിക്കുന്നത്.
നാഗാലാൻഡിൽ നെഫ്യു റിയോയുടെ നാഷണൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി)യുമായി സഖ്യത്തിലാണു ബിജെപി. എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലും മത്സരിക്കുന്നു. കോൺഗ്രസ് 18 സീറ്റിൽ മാത്രമാണു മത്സരിക്കുന്നത്.
മേഘാലയയിലും നാഗാലാൻഡിലും 60 സീറ്റ് വീതമാണുള്ളത്. എന്നാൽ രണ്ടിടത്തും 59 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുക. മേഘാലയയിൽ സ്ഥാനാർഥിയുടെ നിര്യാണംമൂലം ഒരു മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. നാഗാലാൻഡിൽ അൻഗാമി-2 മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി നെഫ്യു റിയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
മേഘാലയയിൽ കോൺഗ്രസ് 59 സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നു. ബിജെപിക്ക് 47 സ്ഥാനാർഥികളാണുള്ളത്. മുൻ ലോക്സഭാ സ്പീക്കർ പി.എ. സാംഗ്മ സ്ഥാപിച്ച എൻപിപിയും ശക്തമായി രംഗത്തുണ്ട്. ബിജെപി അംഗമായ നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് അംഗമായ എൻപിപി മേഘാലയയിൽ ഒറ്റയ്ക്കാണു മത്സരിക്കുന്നത്.
നാഗാലാൻഡിൽ നെഫ്യു റിയോയുടെ നാഷണൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി)യുമായി സഖ്യത്തിലാണു ബിജെപി. എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലും മത്സരിക്കുന്നു. കോൺഗ്രസ് 18 സീറ്റിൽ മാത്രമാണു മത്സരിക്കുന്നത്.