ശ്രീനഗർ: കാഷ്മീരിൽ രണ്ടു പോലീസ് പോസ്റ്റുകൾക്കു നേർക്കു ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ടു പോലീസുകാർക്കു വീരമൃത്യു. ചരാരേ ഷരീഫ് തീർഥാടനകേന്ദ്രത്തിനു സമീപവും ഹൂറിയത്ത് നേതാവിന്റെ വസതിക്കു വെളിയിലുമാണു പോലീസുകാർ കൊല്ലപ്പെട്ടത്.
ഇന്നലെ ഉച്ചകഴിഞ്ഞ് ബഡ്ഗാം ജില്ലയിലെ ചരാരേ ഷരീഫ് തീർഥാടനകേന്ദ്രത്തിനു സമീപമുള്ള പോലീസ് പോസ്റ്റിനു നേർക്കുണ്ടായ ആക്രമണത്തിൽ കുൽത്താർ സിംഗ് എന്ന പോലീസുകാരൻ വെടിയേറ്റു മരിച്ചു. ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൂറിയത്ത് നേതാവ് ഫസൽ ഹഖ് ഖുറേഷിയുടെ വസതിക്കു കാവൽനിന്ന ഫറൂഖ് അഹമ്മദ് എന്ന പോലീസുകാരൻ ഭീകരരുടെ വെടിവയ്പിൽ കൊല്ലപ്പെട്ടു. ശ്രീനഗറിലെ സൗര മേഖലയിലായിരുന്നു ആക്രമണം.
ഇന്നലെ ഉച്ചകഴിഞ്ഞ് ബഡ്ഗാം ജില്ലയിലെ ചരാരേ ഷരീഫ് തീർഥാടനകേന്ദ്രത്തിനു സമീപമുള്ള പോലീസ് പോസ്റ്റിനു നേർക്കുണ്ടായ ആക്രമണത്തിൽ കുൽത്താർ സിംഗ് എന്ന പോലീസുകാരൻ വെടിയേറ്റു മരിച്ചു. ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൂറിയത്ത് നേതാവ് ഫസൽ ഹഖ് ഖുറേഷിയുടെ വസതിക്കു കാവൽനിന്ന ഫറൂഖ് അഹമ്മദ് എന്ന പോലീസുകാരൻ ഭീകരരുടെ വെടിവയ്പിൽ കൊല്ലപ്പെട്ടു. ശ്രീനഗറിലെ സൗര മേഖലയിലായിരുന്നു ആക്രമണം.