ജറുസലം: ഇസ്രയേൽ ഭരണകൂടത്തിന്റെ പുതിയ നികുതിനയത്തിലും ഭൂമിയേറ്റെടുക്കൽ നിയമത്തിലും പ്രതിഷേധിച്ച് തിരുക്കല്ലറ ദേവാലയം സഭാധികാരികൾ അടച്ചിട്ടു. വിശുദ്ധനാട്ടിലെ ക്രൈസ്തവർക്കെതിരേയുള്ള ഭരണകൂടത്തിന്റെ കരുതിക്കൂട്ടിയുള്ള നീക്കമാണ് നികുതി പരിഷ്കാരമെന്നു വിവിധ ക്രൈസ്തവ സഭാനേതാക്കൾ ആരോപിച്ചു.
യേശുക്രിസ്തുവിനെ കുരിശിലേറ്റുകയും കബറടക്കുകയും ചെയ്ത സ്ഥലത്തു സ്ഥിതി ചെയ്യുന്ന തിരുക്കല്ലറ ദേവാലയത്തിൽ ദിനം പ്രതി ആയിരക്കണക്കിനു തീർഥാടകരാണ് എത്തുന്നത്. എത്രകാലത്തേക്കാണു ദേവാലയം അടച്ചിടുന്നതെന്നു വ്യക്തമല്ല. ഇനിയൊരു പ്രസ്താവന വരുന്നതുവരെ ദേവാലയം അടഞ്ഞുകിടക്കുമെന്നു ഗ്രീക്ക് ഓർത്തഡോക്സ്, റോമൻ കാത്തലിക്, അർമീനിയൻ സഭാധികാരികൾ അറിയിച്ചു. പള്ളികളുടെ ഉടമസ്ഥതയിൽ നേരത്തേ ഉണ്ടാ യിരുന്ന ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിനു ലക്ഷ്യമിട്ടുള്ള ബിൽ ഇന്നലെ ഇസ്രയേൽ കാബിനറ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വന്നിരുന്നു.
ഈ ബില്ലു പാസായാൽ സഭകളുടെ വക ഭൂമി സർക്കാർ കൈ വശപ്പെടുത്തുന്നതിന് സാധ്യതയുണ്ടെന്ന് ജറുസലം പാത്രിയർക്കീസ് തിയോഫിലസ് മൂന്നാമൻ, ഹോളിലാൻഡ് കസ്റ്റോഡിയൻ ഫ്രാൻസിസ്കോ പാറ്റൺ, ജറുസലമിലെ അർമീനിയൻ പാത്രിയാർക്കീസ് ന്യൂർഹാൻ മനോജിയാൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ഇതിനിടെ, നഗരത്തിലെ സഭകളുടെ ഉടമസ്ഥതയിലുള്ള വാണിജ്യസ്ഥാപനങ്ങൾക്കു ജറുസലം മുനിസിപ്പാലിറ്റി നല്കിയിരുന്ന നികുതിയിളവ് റദ്ദാക്കി. മുൻ വർഷങ്ങളിലെ ആനുകൂല്യം തിരിച്ചടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുണ്ടകാലഘട്ടത്തിൽ യൂറോപ്പിൽ ജൂതൻമാർക്കെതിരേ ഉണ്ടായതുപോലെയുള്ള നീക്കങ്ങളാണ് ഇപ്പോൾ അധി കൃതർ നടപ്പിലാക്കുന്നതെന്ന് സഭാധികാരികൾ ആരോപിച്ചു.
യേശുക്രിസ്തുവിനെ കുരിശിലേറ്റുകയും കബറടക്കുകയും ചെയ്ത സ്ഥലത്തു സ്ഥിതി ചെയ്യുന്ന തിരുക്കല്ലറ ദേവാലയത്തിൽ ദിനം പ്രതി ആയിരക്കണക്കിനു തീർഥാടകരാണ് എത്തുന്നത്. എത്രകാലത്തേക്കാണു ദേവാലയം അടച്ചിടുന്നതെന്നു വ്യക്തമല്ല. ഇനിയൊരു പ്രസ്താവന വരുന്നതുവരെ ദേവാലയം അടഞ്ഞുകിടക്കുമെന്നു ഗ്രീക്ക് ഓർത്തഡോക്സ്, റോമൻ കാത്തലിക്, അർമീനിയൻ സഭാധികാരികൾ അറിയിച്ചു. പള്ളികളുടെ ഉടമസ്ഥതയിൽ നേരത്തേ ഉണ്ടാ യിരുന്ന ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിനു ലക്ഷ്യമിട്ടുള്ള ബിൽ ഇന്നലെ ഇസ്രയേൽ കാബിനറ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വന്നിരുന്നു.
ഈ ബില്ലു പാസായാൽ സഭകളുടെ വക ഭൂമി സർക്കാർ കൈ വശപ്പെടുത്തുന്നതിന് സാധ്യതയുണ്ടെന്ന് ജറുസലം പാത്രിയർക്കീസ് തിയോഫിലസ് മൂന്നാമൻ, ഹോളിലാൻഡ് കസ്റ്റോഡിയൻ ഫ്രാൻസിസ്കോ പാറ്റൺ, ജറുസലമിലെ അർമീനിയൻ പാത്രിയാർക്കീസ് ന്യൂർഹാൻ മനോജിയാൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ഇതിനിടെ, നഗരത്തിലെ സഭകളുടെ ഉടമസ്ഥതയിലുള്ള വാണിജ്യസ്ഥാപനങ്ങൾക്കു ജറുസലം മുനിസിപ്പാലിറ്റി നല്കിയിരുന്ന നികുതിയിളവ് റദ്ദാക്കി. മുൻ വർഷങ്ങളിലെ ആനുകൂല്യം തിരിച്ചടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുണ്ടകാലഘട്ടത്തിൽ യൂറോപ്പിൽ ജൂതൻമാർക്കെതിരേ ഉണ്ടായതുപോലെയുള്ള നീക്കങ്ങളാണ് ഇപ്പോൾ അധി കൃതർ നടപ്പിലാക്കുന്നതെന്ന് സഭാധികാരികൾ ആരോപിച്ചു.