ഡമാസ്കസ്: സിറിയയിൽ മുപ്പതുദിവസത്തെ വെടിനിർത്തലിന് ആഹ്വാനം ചെയ്തു യുഎൻ രക്ഷാസമിതി പാസാക്കിയ പ്രമേയം കാറ്റിൽപ്പറത്തി പ്രസിഡന്റ് ബഷാർ അൽ അസാദിന്റെ സൈന്യം ഡമാസ്കസ് പ്രാന്തത്തിലുള്ള ഈസ്റ്റേൺ ഗൂട്ടാ മേഖലയിൽ കര, വ്യോമ ആക്രമണം തുടരുന്നു. ശനിയാഴ്ചയാണു രക്ഷാസമിതി ഐകകണ്ഠ്യേന പ്രമേയം പാസാക്കിയത്. ഇതു കഴിഞ്ഞു മണിക്കൂറുകൾക്കകം സിറിയൻ സൈന്യം വിമതരുടെ കൈവശമുള്ള ഈസ്റ്റേൺ ഗൂട്ടായിൽ വ്യോമാക്രമണവും പീരങ്കി ആക്രമണവും നടത്തി.
വിമതർ ശക്തമായ ചെറുത്തുനില്പു നടത്തുന്നുണ്ട്. കിഴക്കൻ ഗൂട്ടായിൽ ഒരാഴ്ചയ്ക്കകം 120 കുട്ടികൾ ഉൾപ്പെടെ 500ൽ അധികം പേർ കൊല്ലപ്പെട്ടു. ഇന്നലെ നടന്ന ആക്രമണത്തിൽ ഒന്പതുപേർ കൊല്ലപ്പെടുകയും 31 പേർക്കു പരിക്കേൽക്കുകയും ചെയ്തെന്ന് സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു.
വെടിനിർത്തൽ നിർദേശം മാനിക്കുമെന്ന് സിറിയയും അവരെ പിന്തുണയ്ക്കുന്ന ഇറാനും വ്യക്തമാക്കി. എന്നാൽ, ഐഎസ്, അൽക്വയ്ദ, നുസ്റ ഫ്രണ്ട് എന്നിവർ വെടിനിർത്തലിന്റെ പരിധിയിൽ വരില്ലെന്ന് ഇറാൻ ജനറൽ മുഹമ്മദ് ബാക്വറി പറഞ്ഞു. സിറിയയിൽ ഇതിനകം നിരവധി തവണ വെടിനിർത്തൽ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാം തന്നെ അല്പായുസുകളായിരുന്നു.
വിമതരുടെയും ഭീകരസംഘടനകളുടെയും സാന്നിധ്യമുള്ള ഈസ്റ്റേൺ ഗൂട്ടാ മേഖലയിൽ നാലുലക്ഷത്തോളം സിവിലിയന്മാർ അധിവസിക്കുന്നുണ്ട്. യുദ്ധം മുറുകിയതോടെ ഇവർ സ്ഥലം വിടാനുള്ള തത്രപ്പാടിലാണ്. മരുന്നിനും ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കൾക്കും ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഈസ്റ്റേൺ ഗൂട്ടായിൽനിന്നു ഡമാസ്കസിനു നേർക്ക് വിമതർ റോക്കറ്റ് ആക്രമണം തുടരുന്നുണ്ട്.
സിറിയയിൽ അക്രമം നിർത്തണമെന്നും ദുരിതമനുഭവിക്കുന്നവർക്ക് എത്രയും വേഗം സഹായം എത്തിക്കണമെന്നും ഫ്രാൻ്സിസ് മാർപാപ്പ ആവശ്യ
പ്പെട്ടു.
വിമതർ ശക്തമായ ചെറുത്തുനില്പു നടത്തുന്നുണ്ട്. കിഴക്കൻ ഗൂട്ടായിൽ ഒരാഴ്ചയ്ക്കകം 120 കുട്ടികൾ ഉൾപ്പെടെ 500ൽ അധികം പേർ കൊല്ലപ്പെട്ടു. ഇന്നലെ നടന്ന ആക്രമണത്തിൽ ഒന്പതുപേർ കൊല്ലപ്പെടുകയും 31 പേർക്കു പരിക്കേൽക്കുകയും ചെയ്തെന്ന് സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു.
വെടിനിർത്തൽ നിർദേശം മാനിക്കുമെന്ന് സിറിയയും അവരെ പിന്തുണയ്ക്കുന്ന ഇറാനും വ്യക്തമാക്കി. എന്നാൽ, ഐഎസ്, അൽക്വയ്ദ, നുസ്റ ഫ്രണ്ട് എന്നിവർ വെടിനിർത്തലിന്റെ പരിധിയിൽ വരില്ലെന്ന് ഇറാൻ ജനറൽ മുഹമ്മദ് ബാക്വറി പറഞ്ഞു. സിറിയയിൽ ഇതിനകം നിരവധി തവണ വെടിനിർത്തൽ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാം തന്നെ അല്പായുസുകളായിരുന്നു.
വിമതരുടെയും ഭീകരസംഘടനകളുടെയും സാന്നിധ്യമുള്ള ഈസ്റ്റേൺ ഗൂട്ടാ മേഖലയിൽ നാലുലക്ഷത്തോളം സിവിലിയന്മാർ അധിവസിക്കുന്നുണ്ട്. യുദ്ധം മുറുകിയതോടെ ഇവർ സ്ഥലം വിടാനുള്ള തത്രപ്പാടിലാണ്. മരുന്നിനും ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കൾക്കും ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഈസ്റ്റേൺ ഗൂട്ടായിൽനിന്നു ഡമാസ്കസിനു നേർക്ക് വിമതർ റോക്കറ്റ് ആക്രമണം തുടരുന്നുണ്ട്.
സിറിയയിൽ അക്രമം നിർത്തണമെന്നും ദുരിതമനുഭവിക്കുന്നവർക്ക് എത്രയും വേഗം സഹായം എത്തിക്കണമെന്നും ഫ്രാൻ്സിസ് മാർപാപ്പ ആവശ്യ
പ്പെട്ടു.