ഡമാസ്കസ്: വിമതകേന്ദ്രമായ കിഴക്കൻ ഗൂട്ടായിൽ സിറിയൻ സേന തുടരുന്ന കനത്ത വ്യോമാക്രമണത്തിൽ മരണം അഞ്ഞൂറിനു മുകളിലായി. ഇതിൽ 126 പേർ കുട്ടികളാണെന്ന് സിറിയയിൽ പ്രവർത്തിക്കുന്ന നിരീക്ഷണ സംഘടന സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു. ഇതിനിടെ, ഒരാഴ്ചത്തെ വെടിനിർത്തൽ നടപ്പാക്കുന്നതിനുള്ള പ്രമേയം യുഎൻ രക്ഷാസമിതിയിൽ വോട്ടിനിടുന്നത് റഷ്യയുടെ എതിർപ്പിനെത്തുടർന്ന് നീണ്ടു.
പ്രസിഡന്റ് ബഷാർ അൽ അസാദിനെതിരേ പോരാടുന്ന വിമതരുടെ അവസാന ശക്തികേന്ദ്രമാണ് കിഴക്കൻ ഗൂട്ടാ. കഴിഞ്ഞ ഞായറാഴ്ചയാണ് സിറിയൻ സേന വ്യോമാക്രമണം ആരംഭിച്ചത്. ഇന്നലെ മാത്രം 29 സിവിലിയന്മാർ കൊല്ലപ്പെട്ടുവെന്ന് സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു. അസാദിനെ പിന്തുണയ്ക്കുന്ന റഷ്യയും ആക്രമണത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തങ്ങൾക്കു ബോംബിംഗിൽ പങ്കില്ലെന്നാണ് റഷ്യ അവകാശപ്പെടുന്നത്.
നാലുപാടും സിറിയൻ സേന വളഞ്ഞിരിക്കുന്നതിനാൽ ഗൂട്ടായിലെ നാലു ലക്ഷം വരുന്ന ജനങ്ങൾക്കു പുറത്തേക്കു രക്ഷപ്പെടാനാകുന്നില്ല. പരിക്കേറ്റവരെ പുറത്തെത്തിക്കാനും മറ്റു സഹായപ്രവർത്തനങ്ങൾ നടത്താനും ലക്ഷ്യമിട്ടാണ് ഒരു മാസത്തെ വെടിനിർത്തലിന് നീക്കം നടക്കുന്നത്.
ഗൂട്ടായിലുള്ളത് തീവ്രവാദികളാണെന്നും ഇവരുമായി വെടിനിർത്തൽ വേണ്ടെന്നുമാണ് റഷ്യ പറയുന്നത്. ഗൂട്ടായിൽനിന്ന് വിമതർ ഒഴിഞ്ഞു പോകുകയാണു വേണ്ടതെന്നും ആവശ്യപ്പെടുന്നു. വിമതർക്ക് ഇതു സമ്മതമല്ല.
2015ലാണ് റഷ്യൻ സേന സിറിയയിൽ ഇടപെടാൻ തുടങ്ങിയത്. തുടർന്ന് ഒട്ടുമിക്ക വിമത കേന്ദ്രങ്ങളും അസാദിന്റെ പട്ടാളം പിടിച്ചെടുത്തു. യുഎൻ രക്ഷാസമിതിയിൽ സിറിയയ്ക്ക് അനുകൂലമായി റഷ്യ 11 വട്ടം വീറ്റോ പ്രയോഗിച്ചിട്ടുണ്ട്.
ഗൂട്ടായിലെ വിതമർ സിറിയൻ തലസ്ഥാനമായ ഡമാസ്കസ് ലക്ഷ്യമാക്കി പ്രത്യാക്രമണം നടത്തുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ 16 പേർ ഡമാസ്കസിന്റെ കിഴക്കൻ മേഖലയിൽ കൊല്ലപ്പെട്ടു.
പ്രസിഡന്റ് ബഷാർ അൽ അസാദിനെതിരേ പോരാടുന്ന വിമതരുടെ അവസാന ശക്തികേന്ദ്രമാണ് കിഴക്കൻ ഗൂട്ടാ. കഴിഞ്ഞ ഞായറാഴ്ചയാണ് സിറിയൻ സേന വ്യോമാക്രമണം ആരംഭിച്ചത്. ഇന്നലെ മാത്രം 29 സിവിലിയന്മാർ കൊല്ലപ്പെട്ടുവെന്ന് സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു. അസാദിനെ പിന്തുണയ്ക്കുന്ന റഷ്യയും ആക്രമണത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തങ്ങൾക്കു ബോംബിംഗിൽ പങ്കില്ലെന്നാണ് റഷ്യ അവകാശപ്പെടുന്നത്.
നാലുപാടും സിറിയൻ സേന വളഞ്ഞിരിക്കുന്നതിനാൽ ഗൂട്ടായിലെ നാലു ലക്ഷം വരുന്ന ജനങ്ങൾക്കു പുറത്തേക്കു രക്ഷപ്പെടാനാകുന്നില്ല. പരിക്കേറ്റവരെ പുറത്തെത്തിക്കാനും മറ്റു സഹായപ്രവർത്തനങ്ങൾ നടത്താനും ലക്ഷ്യമിട്ടാണ് ഒരു മാസത്തെ വെടിനിർത്തലിന് നീക്കം നടക്കുന്നത്.
ഗൂട്ടായിലുള്ളത് തീവ്രവാദികളാണെന്നും ഇവരുമായി വെടിനിർത്തൽ വേണ്ടെന്നുമാണ് റഷ്യ പറയുന്നത്. ഗൂട്ടായിൽനിന്ന് വിമതർ ഒഴിഞ്ഞു പോകുകയാണു വേണ്ടതെന്നും ആവശ്യപ്പെടുന്നു. വിമതർക്ക് ഇതു സമ്മതമല്ല.
2015ലാണ് റഷ്യൻ സേന സിറിയയിൽ ഇടപെടാൻ തുടങ്ങിയത്. തുടർന്ന് ഒട്ടുമിക്ക വിമത കേന്ദ്രങ്ങളും അസാദിന്റെ പട്ടാളം പിടിച്ചെടുത്തു. യുഎൻ രക്ഷാസമിതിയിൽ സിറിയയ്ക്ക് അനുകൂലമായി റഷ്യ 11 വട്ടം വീറ്റോ പ്രയോഗിച്ചിട്ടുണ്ട്.
ഗൂട്ടായിലെ വിതമർ സിറിയൻ തലസ്ഥാനമായ ഡമാസ്കസ് ലക്ഷ്യമാക്കി പ്രത്യാക്രമണം നടത്തുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ 16 പേർ ഡമാസ്കസിന്റെ കിഴക്കൻ മേഖലയിൽ കൊല്ലപ്പെട്ടു.