കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്നലെയുണ്ടായ ഭീകരാക്രമണങ്ങളിൽ സുരക്ഷാ ജീവനക്കാരടക്കം 23 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ പ്രവിശ്യയായ ഫറായിലെ സൈനിക ആസ്ഥാനത്തായിരുന്നു ഏറ്റവും വലിയ ആക്രമണം. താലിബാൻ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 18 പട്ടാളക്കാർ കൊല്ലപ്പെട്ടു.
തലസ്ഥാനമായ കാബൂളിലെ നയതന്ത്രമേഖലയിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അഫ്ഗാൻ ചാരസംഘടനയായ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റീസ്(എൻഡിഎസ്) ഓഫീസിനു സമീപമായിരുന്നു സ്ഫോടനം. നാറ്റോ ആസ്ഥാനവും യുഎസ് എംബസിയും എൻഡിഎസിനു സമീപമാണു സ്ഥിതി ചെയ്യുന്നത്.
ഹെൽമന്ദ് പ്രവിശ്യയിൽ രണ്ടു കാർബോംബ് ആക്രമണങ്ങളും നടന്നു. നാദ് അലി ജില്ലയിലെ സൈനിക ആസ്ഥാനത്തായിരുന്നു ആദ്യ ആക്രമണം. രണ്ടു പേർ കൊല്ലപ്പെട്ടു. പ്രവിശ്യാ തലസ്ഥാനമായ ലഷ്കർഗാഹിൽ ഉണ്ടായ മറ്റൊരു കാർബോംബ് ആക്രമണത്തിൽ ഏതാനും പേർക്കു പരിക്കേറ്റു. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു.
തലസ്ഥാനമായ കാബൂളിലെ നയതന്ത്രമേഖലയിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അഫ്ഗാൻ ചാരസംഘടനയായ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റീസ്(എൻഡിഎസ്) ഓഫീസിനു സമീപമായിരുന്നു സ്ഫോടനം. നാറ്റോ ആസ്ഥാനവും യുഎസ് എംബസിയും എൻഡിഎസിനു സമീപമാണു സ്ഥിതി ചെയ്യുന്നത്.
ഹെൽമന്ദ് പ്രവിശ്യയിൽ രണ്ടു കാർബോംബ് ആക്രമണങ്ങളും നടന്നു. നാദ് അലി ജില്ലയിലെ സൈനിക ആസ്ഥാനത്തായിരുന്നു ആദ്യ ആക്രമണം. രണ്ടു പേർ കൊല്ലപ്പെട്ടു. പ്രവിശ്യാ തലസ്ഥാനമായ ലഷ്കർഗാഹിൽ ഉണ്ടായ മറ്റൊരു കാർബോംബ് ആക്രമണത്തിൽ ഏതാനും പേർക്കു പരിക്കേറ്റു. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു.