ന്യൂഡൽഹി: കോടികൾ വെട്ടിച്ചു രാജ്യംവിട്ട നീരവ് മോദിയുടെ അമ്മാവനും പങ്കാളിയുമായ മെഹുൽ ചോക്സി തന്റെ ജീവനക്കാർക്ക് ശന്പളം കൊടുക്കാൻ പണമില്ലെന്നു പറഞ്ഞു കത്തയച്ചു. അഭിഭാഷകൻ സഞ്ജയ് അബൂട്ട് വഴി ജീവനക്കാർക്കു കൈമാറിയ കത്തിൽ വേറെ ജോലി നോക്കിക്കൊള്ളാനും നിർദേശിച്ചിട്ടുണ്ട്.
ചോക്സിയും രാജ്യം വിട്ടിരിക്കുകയാണ്. സത്യം തെളിയും. ശന്പളവും ആനുകൂല്യങ്ങളും നൽകാൻ ഇപ്പോൾ സാധ്യമല്ല. ജീവനക്കാർക്ക് അനുവദിച്ച കന്പ്യൂട്ടർ, ലാപ്ടോപ്, മൊബൈൽ ഫോണ് എന്നിവ ശന്പളാനുകൂല്യങ്ങൾ കിട്ടുംവരെ കൈവശം വയ്ക്കാം.
തൊഴിലാളികൾക്കു റിലീവിംഗ് ലെറ്ററും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും എച്ച്ആർ വിഭാഗം നൽകണമെന്നും കത്തിൽ ചോക്സി ആവശ്യപ്പെട്ടിട്ടുണ്ട്.
വായ്പാ തട്ടിപ്പു പുറത്തു വന്നതോടെ ഇരുവരുടെയും സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. പാസ്പോർട്ടുകളും റദ്ദാക്കി. ജീവനക്കാർക്കു ശന്പളം നൽകാൻ സാധിക്കില്ലെന്നു നീരവ് മോദിയും പറഞ്ഞിരുന്നു.
ചോക്സിയും രാജ്യം വിട്ടിരിക്കുകയാണ്. സത്യം തെളിയും. ശന്പളവും ആനുകൂല്യങ്ങളും നൽകാൻ ഇപ്പോൾ സാധ്യമല്ല. ജീവനക്കാർക്ക് അനുവദിച്ച കന്പ്യൂട്ടർ, ലാപ്ടോപ്, മൊബൈൽ ഫോണ് എന്നിവ ശന്പളാനുകൂല്യങ്ങൾ കിട്ടുംവരെ കൈവശം വയ്ക്കാം.
തൊഴിലാളികൾക്കു റിലീവിംഗ് ലെറ്ററും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും എച്ച്ആർ വിഭാഗം നൽകണമെന്നും കത്തിൽ ചോക്സി ആവശ്യപ്പെട്ടിട്ടുണ്ട്.
വായ്പാ തട്ടിപ്പു പുറത്തു വന്നതോടെ ഇരുവരുടെയും സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. പാസ്പോർട്ടുകളും റദ്ദാക്കി. ജീവനക്കാർക്കു ശന്പളം നൽകാൻ സാധിക്കില്ലെന്നു നീരവ് മോദിയും പറഞ്ഞിരുന്നു.