ന്യൂഡൽഹി: ചൊവ്വാഴ്ച നടക്കുന്ന മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിന്റ പ്രചാരണം കൊഴുപ്പിച്ചത് മലയാളി നേതാക്കൾ. കോണ്‍ഗ്രസ്, ബിജെപി പാർട്ടികളുടെ പ്രചാരണത്തിനാണ് കേരള നേതാക്കൾ ദിവസങ്ങളോളം തന്പടിച്ച് നേതൃത്വം നൽകിയത്.
മേഘാലയയിൽ ഭരണകക്ഷിയായ കോണ്‍ഗ്രസും മുൻ ലോക്സഭാ സ്പീക്കർ പി.എ. സാംഗ്മയുടെ മക്കളുടെ നാഷണൽ പീപ്പിൾസ് പാർട്ടിയും (എൻപിപി) ബിജെപിയുമാണ് ശക്തമായ പോരാട്ടം നടത്തുന്നത്.
ആകേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ നേതൃത്വത്തിലായിരുന്നു ബിജെപി സംഘമെങ്കിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസിന്റെ പട. മുൻ കേന്ദ്രമന്ത്രിമാരായ പ്രഫ. കെ.വി. തോമസ് എംപി, ശശി തരൂർ എംപി, മുൻമന്ത്രിമാരായ കെ.സി. ജോസഫ് എംഎൽഎ, ഡൊമിനിക് പ്രസന്റേഷൻ, ആന്റോ ആന്റണി എംപി, കെപിസിസി വക്താക്കളായ ജോസഫ് വാഴയ്ക്കൻ, അഡ്വ. അനിൽ ബോസ്, ഇ.എം. ആഗസ്തി, ലാലി വിൻസന്റ്, ടോമി കല്ലാനി, ചാണ്ടി ഉമ്മൻ, മധു ഏബ്രഹാം, ജോണ്‍ കുളപ്പള്ളി തുടങ്ങിയവരാണ് കോൺഗ്രസിനായി പ്രചാരണം നടത്തിയത്.
കണ്ണന്താനം ഒരു മാസത്തിലേറെയായി മേഘാലയയിലാണ്. ദേശീയ ന്യൂനപക്ഷ കമ്മീഷനംഗം ജോർജ് കുര്യനും നോബിൾ മാത്യുവും എത്തിയിരുന്നു. എൻസിപിക്കു വേണ്ടി മാണി സി. കാപ്പനും പ്രചാരണം നടത്തി.
മേഘാലയയിൽ ഭരണകക്ഷിയായ കോണ്‍ഗ്രസും മുൻ ലോക്സഭാ സ്പീക്കർ പി.എ. സാംഗ്മയുടെ മക്കളുടെ നാഷണൽ പീപ്പിൾസ് പാർട്ടിയും (എൻപിപി) ബിജെപിയുമാണ് ശക്തമായ പോരാട്ടം നടത്തുന്നത്.
ആകേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ നേതൃത്വത്തിലായിരുന്നു ബിജെപി സംഘമെങ്കിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസിന്റെ പട. മുൻ കേന്ദ്രമന്ത്രിമാരായ പ്രഫ. കെ.വി. തോമസ് എംപി, ശശി തരൂർ എംപി, മുൻമന്ത്രിമാരായ കെ.സി. ജോസഫ് എംഎൽഎ, ഡൊമിനിക് പ്രസന്റേഷൻ, ആന്റോ ആന്റണി എംപി, കെപിസിസി വക്താക്കളായ ജോസഫ് വാഴയ്ക്കൻ, അഡ്വ. അനിൽ ബോസ്, ഇ.എം. ആഗസ്തി, ലാലി വിൻസന്റ്, ടോമി കല്ലാനി, ചാണ്ടി ഉമ്മൻ, മധു ഏബ്രഹാം, ജോണ്‍ കുളപ്പള്ളി തുടങ്ങിയവരാണ് കോൺഗ്രസിനായി പ്രചാരണം നടത്തിയത്.
കണ്ണന്താനം ഒരു മാസത്തിലേറെയായി മേഘാലയയിലാണ്. ദേശീയ ന്യൂനപക്ഷ കമ്മീഷനംഗം ജോർജ് കുര്യനും നോബിൾ മാത്യുവും എത്തിയിരുന്നു. എൻസിപിക്കു വേണ്ടി മാണി സി. കാപ്പനും പ്രചാരണം നടത്തി.