ന്യൂഡൽഹി: ബാർ കോഴ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വിജിലൻസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കേസിൽ ഇടപെടാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. വിജിലൻസ് അന്വേഷണം അവസാനിച്ച ശേഷം എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ഉചിതമായ കോടതിയെ സമീപിക്കാമെന്നും ജസ്റ്റീസുമാരായ രഞ്ജൻ ഗൊഗോയി, ആർ. ഭാനുമതി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
മുൻ മന്ത്രി കെ.എം. മാണിക്കെതിരേ സിബിഐ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നോബിൾ മാത്യുവാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. പ്രമുഖ രാഷ്ട്രീയ നേതാവായ മാണിക്കെതിരേയുള്ള അന്വേഷണം വിജിലൻസ് വൈകിപ്പിക്കുകയാണെന്നും വേണ്ടത്ര തെളിവുകളും സാക്ഷിമൊഴികളും ഉണ്ടായിട്ടും വിജിലൻസ് പ്രോസിക്യൂട്ട് ചെയ്യാൻ താത്പര്യം കാണിക്കുന്നില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി നോബിൾ മാത്യുവിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിക്രംജിത്ത് ബാനർജിയും പി. പ്രശാന്തും പ്രാഥമിക വാദം നടത്തിയെങ്കിലും കോടതി കൂടുതൽ വാദത്തിലേക്കു കടക്കാൻ അനുവദിച്ചില്ല.
വിജിലൻസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഹർജിയിലെ ആവശ്യം അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി ഹർജി തള്ളുന്നതായി അറിയിക്കുകയായിരുന്നു. ഇതു കേട്ടിട്ടും കൂടുതൽ വാദത്തിനു മുതിർന്ന നോബിൾ മാത്യുവിനോടു താങ്കൾ അഭിഭാഷകനാണോ എന്നു കോടതി ചോദിക്കുകയും ചെയ്തു. ഹർജി നേരത്തേ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബാർ കോഴ കേസിൽ അന്തിമ റിപ്പോർട്ട് നൽകാൻ വിജിലൻസിന് ഹൈക്കോടതി അടുത്തിടെ നിർദേശം നൽകിയിരുന്നു.
മുൻ മന്ത്രി കെ.എം. മാണിക്കെതിരേ സിബിഐ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നോബിൾ മാത്യുവാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. പ്രമുഖ രാഷ്ട്രീയ നേതാവായ മാണിക്കെതിരേയുള്ള അന്വേഷണം വിജിലൻസ് വൈകിപ്പിക്കുകയാണെന്നും വേണ്ടത്ര തെളിവുകളും സാക്ഷിമൊഴികളും ഉണ്ടായിട്ടും വിജിലൻസ് പ്രോസിക്യൂട്ട് ചെയ്യാൻ താത്പര്യം കാണിക്കുന്നില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി നോബിൾ മാത്യുവിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിക്രംജിത്ത് ബാനർജിയും പി. പ്രശാന്തും പ്രാഥമിക വാദം നടത്തിയെങ്കിലും കോടതി കൂടുതൽ വാദത്തിലേക്കു കടക്കാൻ അനുവദിച്ചില്ല.
വിജിലൻസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഹർജിയിലെ ആവശ്യം അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി ഹർജി തള്ളുന്നതായി അറിയിക്കുകയായിരുന്നു. ഇതു കേട്ടിട്ടും കൂടുതൽ വാദത്തിനു മുതിർന്ന നോബിൾ മാത്യുവിനോടു താങ്കൾ അഭിഭാഷകനാണോ എന്നു കോടതി ചോദിക്കുകയും ചെയ്തു. ഹർജി നേരത്തേ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബാർ കോഴ കേസിൽ അന്തിമ റിപ്പോർട്ട് നൽകാൻ വിജിലൻസിന് ഹൈക്കോടതി അടുത്തിടെ നിർദേശം നൽകിയിരുന്നു.