ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കൊപ്പം ഇന്ത്യ സന്ദർശനത്തിനെത്തിയ സംഘത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീകരൻ എന്നു വിളിച്ച ഇന്ത്യൻ വംശജനായ മാധ്യമപ്രവർത്തകനും. 2015 ൽ മോദി കാനഡ സന്ദർശിച്ചപ്പോൾ രൂക്ഷ പ്രതിഷേധത്തിന്റെ മുൻനിരയിൽ നിന്ന മൻവീർ സിംഗ് സൈനിയാണ് ഇയാൾ. ട്രൂഡോ പങ്കെടുത്ത എല്ലാ ഒൗദ്യോഗിക ചടങ്ങുകളിലും ഇദ്ദേഹവും പങ്കെടുത്തിരുന്നു.
2015 ഏപ്രിലിൽ മോദിയുടെ കാനഡ സന്ദർശന വേളയിൽ “മോദി ഒരു ഭീകരനാണ്, നിങ്ങൾക്ക് കാനഡയിലേക്കും ഖാലിസ്ഥാൻ ഇല്ലാത്ത ഇന്ത്യയിലേക്കും സ്വാഗതമില്ല” എന്ന ബാനർ ഏന്തിയായിരുന്നു സൈനിയുടെ പ്രതിഷേധം. മോദിയുടെ ഒൗദ്യോഗിക വിമാനമായ എയർ ഇന്ത്യ വണ്ണിന്റെ പശ്ചാത്തലത്തിൽ ഇയാൾ പ്രതിഷേധ ബാനറും പിടിച്ചു നിൽക്കുന്ന ചിത്രം വൈറലായിരുന്നു.
ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർ നദീർ പട്ടേൽ കനേഡിയൻ പ്രധാനമന്ത്രിക്കു നൽകിയ ഒൗദ്യോഗിക വിരു ന്നിലും സൈനി പങ്കെടുത്തിരുന്നു. ട്രൂഡോയും മോദിയും ഒരുമിച്ചു മാധ്യമങ്ങളെ കണ്ടപ്പോഴും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. ഡോ. അമർജീത് സിംഗ് നടത്തുന്ന കനേഡിയൻ ടിവി ചാനലായ ടിവി84ലെ മാധ്യമപ്രവർത്തകനാണ് മാൻവീർ സിംഗ് സൈനി.
ജസ്റ്റിൻ ട്രൂഡോയുടെ ഒൗദ്യോഗിക വിരുന്നിലേക്കു ഖാലിസ്ഥാൻ ഭീകരൻ ജസ്പാൽ അത്വാളി നെ ക്ഷണിച്ചതു വിവാദമായിരുന്നു. സംഭവം വിവാദമായതോടെ അധികൃതർ ക്ഷണം റദ്ദാക്കുകയായിരുന്നു.
2015 ഏപ്രിലിൽ മോദിയുടെ കാനഡ സന്ദർശന വേളയിൽ “മോദി ഒരു ഭീകരനാണ്, നിങ്ങൾക്ക് കാനഡയിലേക്കും ഖാലിസ്ഥാൻ ഇല്ലാത്ത ഇന്ത്യയിലേക്കും സ്വാഗതമില്ല” എന്ന ബാനർ ഏന്തിയായിരുന്നു സൈനിയുടെ പ്രതിഷേധം. മോദിയുടെ ഒൗദ്യോഗിക വിമാനമായ എയർ ഇന്ത്യ വണ്ണിന്റെ പശ്ചാത്തലത്തിൽ ഇയാൾ പ്രതിഷേധ ബാനറും പിടിച്ചു നിൽക്കുന്ന ചിത്രം വൈറലായിരുന്നു.
ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർ നദീർ പട്ടേൽ കനേഡിയൻ പ്രധാനമന്ത്രിക്കു നൽകിയ ഒൗദ്യോഗിക വിരു ന്നിലും സൈനി പങ്കെടുത്തിരുന്നു. ട്രൂഡോയും മോദിയും ഒരുമിച്ചു മാധ്യമങ്ങളെ കണ്ടപ്പോഴും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. ഡോ. അമർജീത് സിംഗ് നടത്തുന്ന കനേഡിയൻ ടിവി ചാനലായ ടിവി84ലെ മാധ്യമപ്രവർത്തകനാണ് മാൻവീർ സിംഗ് സൈനി.
ജസ്റ്റിൻ ട്രൂഡോയുടെ ഒൗദ്യോഗിക വിരുന്നിലേക്കു ഖാലിസ്ഥാൻ ഭീകരൻ ജസ്പാൽ അത്വാളി നെ ക്ഷണിച്ചതു വിവാദമായിരുന്നു. സംഭവം വിവാദമായതോടെ അധികൃതർ ക്ഷണം റദ്ദാക്കുകയായിരുന്നു.