ന്യൂഡൽഹി: നീതിന്യായ വ്യവഹാരങ്ങൾക്കിടയിൽ വേണമെങ്കിലും ‘ട്രോളൽ’ നടത്താമെന്നു സുപ്രീം കോടതിയും തെളിയിച്ചു. ബാങ്കുകളിൽ നിന്നു കോടികളുടെ വായ്പയെടുത്ത് വിദേശത്തേക്കു മുങ്ങിയവരെയാണ് കോടതി ‘ട്രോളി’യത്. അദ്ദേഹവും വായ്പ തട്ടിപ്പുകാരെ പോലെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ ചേർന്നോ എന്നായിരുന്നു ഹർജിക്കാരൻ വിദേശത്താണെന്നു അറിയിച്ച അഭിഭാഷകനോടു ജസ്റ്റീസ് ജെ. ചെലമേശ്വർ ചോദിച്ചത്.
ജസ്റ്റീസ് സഞ്ജയ് കൗൾ കൂടി ഉൾപ്പെട്ട ബെഞ്ച് ബാംഗളൂരുവിലെ ഒരു ഐടി വിദഗ്ധന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്പോഴാണിത്. വിവാഹവാഗ്ദാനം നടത്തി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നൽകിയ കേസിലാണ് ഐടി വിദഗ്ധൻ കോടതിയെ സമീപിച്ചത്. ഹർജിക്കാരൻ എവിടെയെന്ന ചോദ്യത്തിന് അദ്ദേഹം ഇപ്പോൾ ഫിൻലൻഡിലാണെന്നു അഭിഭാഷകൻ മറുപടി നൽകി. ഈ സമയത്തായിരുന്നു കോടതിയുടെ ട്രോളൽ.
എന്നാൽ, തന്റെ കക്ഷി എപ്പോൾ വേണമെങ്കിലും തിരിച്ചെത്തുമെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിലവിൽ അറസ്റ്റ് നടത്തേണ്ട കാര്യമില്ലെന്ന അഭിഭാഷകന്റെ വാദം അംഗീകരിച്ച കോടതി, ഹർജിക്കാരന് മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു.
ജസ്റ്റീസ് സഞ്ജയ് കൗൾ കൂടി ഉൾപ്പെട്ട ബെഞ്ച് ബാംഗളൂരുവിലെ ഒരു ഐടി വിദഗ്ധന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്പോഴാണിത്. വിവാഹവാഗ്ദാനം നടത്തി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നൽകിയ കേസിലാണ് ഐടി വിദഗ്ധൻ കോടതിയെ സമീപിച്ചത്. ഹർജിക്കാരൻ എവിടെയെന്ന ചോദ്യത്തിന് അദ്ദേഹം ഇപ്പോൾ ഫിൻലൻഡിലാണെന്നു അഭിഭാഷകൻ മറുപടി നൽകി. ഈ സമയത്തായിരുന്നു കോടതിയുടെ ട്രോളൽ.
എന്നാൽ, തന്റെ കക്ഷി എപ്പോൾ വേണമെങ്കിലും തിരിച്ചെത്തുമെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിലവിൽ അറസ്റ്റ് നടത്തേണ്ട കാര്യമില്ലെന്ന അഭിഭാഷകന്റെ വാദം അംഗീകരിച്ച കോടതി, ഹർജിക്കാരന് മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു.