ന്യൂഡൽഹി: ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ കൈയേറ്റം ചെയ്തെന്ന കേസിൽ ആം ആദ്മി പാർട്ടി എംഎൽഎമാരായ അമാനുള്ള ഖാനും പ്രകാശ് ജർവാളിനും ജാമ്യം ലഭിച്ചില്ല. ഇരുവരും നൽകിയ ജാമ്യാപേക്ഷ ഡൽഹി തീസ്ഹസാരി കോടതി തള്ളി. നിലവിൽ രണ്ടുപേരും 14 ദിവസത്തേക്കു ജുഡീഷൽ കസ്റ്റഡിയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് ഇന്നലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയിൽ പരിശോധന നടത്തിയിരുന്നു. 21 സിസി ടിവി കാമറകളുടെ ഹാർഡ് ഡിസ്കുകൾ പോലീസ് പിടിച്ചെടുത്തു. ഇതിൽ ഏഴെണ്ണം പ്രവർത്തനരഹിതമാണ്. എന്നാൽ, ഡൽഹി പോലീസ് മുഖ്യമന്ത്രിയുടെ വസതിയിൽ പരിശോധന നടത്തിയതിനെതിരേ രൂക്ഷവിമർശനങ്ങളുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി.
ഡൽഹി പോലീസ് കേന്ദ്രസർക്കാരിന്റെ കളിപ്പാവകളെപ്പോലെ പ്രതികരിക്കുകയാണ്. പോലീസ് മുഖ്യമന്ത്രിയുടെ വസതിയിൽ ഇടിച്ചുകയറിയത് അപമാനിക്കാൻ വേണ്ടി മാത്രമാണ്. സംഭവത്തെക്കുറിച്ച് ഒരു വാക്കു പോലും ചോദിക്കാതിരുന്ന പോലീസ് ഉദ്യോഗസ്ഥർ വീടിന്റെ പെയിന്റിംഗിനെക്കുറിച്ചാണു ചോദിച്ചതെന്നും പാർട്ടി നേതാവ് അശുതോഷ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് ഇന്നലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയിൽ പരിശോധന നടത്തിയിരുന്നു. 21 സിസി ടിവി കാമറകളുടെ ഹാർഡ് ഡിസ്കുകൾ പോലീസ് പിടിച്ചെടുത്തു. ഇതിൽ ഏഴെണ്ണം പ്രവർത്തനരഹിതമാണ്. എന്നാൽ, ഡൽഹി പോലീസ് മുഖ്യമന്ത്രിയുടെ വസതിയിൽ പരിശോധന നടത്തിയതിനെതിരേ രൂക്ഷവിമർശനങ്ങളുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി.
ഡൽഹി പോലീസ് കേന്ദ്രസർക്കാരിന്റെ കളിപ്പാവകളെപ്പോലെ പ്രതികരിക്കുകയാണ്. പോലീസ് മുഖ്യമന്ത്രിയുടെ വസതിയിൽ ഇടിച്ചുകയറിയത് അപമാനിക്കാൻ വേണ്ടി മാത്രമാണ്. സംഭവത്തെക്കുറിച്ച് ഒരു വാക്കു പോലും ചോദിക്കാതിരുന്ന പോലീസ് ഉദ്യോഗസ്ഥർ വീടിന്റെ പെയിന്റിംഗിനെക്കുറിച്ചാണു ചോദിച്ചതെന്നും പാർട്ടി നേതാവ് അശുതോഷ് പറഞ്ഞു.