ബാലസോർ (ഒഡീഷ): ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ധനുഷ് ബാലസ്റ്റിക് മിസൈൽ ഒഡീഷാ തീരത്ത് വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. പൃഥ്വി മിസൈലിന്റെ നേവൽ പതിപ്പായ ധനുഷ് ബംഗാൾ ഉൾക്കടലിലെ പാരാദ്വീപിനു സമീപം കപ്പലിൽനിന്ന് രാവിലെ 10.52 ആണ് വിക്ഷേപിച്ചത്.
500 കിലോഗ്രാം പേലോഡുമായി കരയിലെയും കടലിലെയും ലക്ഷ്യസ്ഥാനത്ത് പതിക്കാൻ മിസൈലിനാകും. 350 കിലോമീറ്റാണ് പരിധി. സ്റ്റാറ്റർജിക് ഫോഴ്സ് കമാൻഡ് (എസ്എഫ്സി) ആണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. പ്രതിരോധസേനയുടെ ഭാഗമായ ധനുഷ് ഡിഫൻസ് റിസേർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് വികസിപ്പിച്ചെടുത്തത്. 2015 ഏപ്രിൽ ഒന്പതിനു നടത്തിയ പരീക്ഷണ വിക്ഷേപണവും വിജയകരമായിരുന്നു.
500 കിലോഗ്രാം പേലോഡുമായി കരയിലെയും കടലിലെയും ലക്ഷ്യസ്ഥാനത്ത് പതിക്കാൻ മിസൈലിനാകും. 350 കിലോമീറ്റാണ് പരിധി. സ്റ്റാറ്റർജിക് ഫോഴ്സ് കമാൻഡ് (എസ്എഫ്സി) ആണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. പ്രതിരോധസേനയുടെ ഭാഗമായ ധനുഷ് ഡിഫൻസ് റിസേർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് വികസിപ്പിച്ചെടുത്തത്. 2015 ഏപ്രിൽ ഒന്പതിനു നടത്തിയ പരീക്ഷണ വിക്ഷേപണവും വിജയകരമായിരുന്നു.