മാലെ: മാലദ്വീപിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇന്ത്യ ഇടപെടുകയാണെന്ന് ദ്വീപ് രാജ്യത്തിന്റെ ആക്ഷേപം. മാലദ്വീപിലെ അടിയന്തരവാസ്ഥ ഒരുമാസത്തേക്കു നീട്ടിയതു നിർഭാഗ്യകരമാണെന്ന ഇന്ത്യയുടെ പ്രസ്താവനയാണ് അബ്ദുള്ള യാമിൻ നേതൃത്വം നൽകുന്ന സർക്കാരിനെ ചൊടിപ്പിച്ചത്.
രാജ്യത്തെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള ഇടപെടലുകളും ഉണ്ടാകരുതെന്നും മാലിദ്വീപ് സർക്കാർ ആവശ്യപ്പെട്ടു.
അടിയന്തരാവസ്ഥ സംബന്ധിച്ച് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന വസ്തുതകളെയും അടിസ്ഥാന യാഥാർഥ്യങ്ങളെയും നിരാകരിക്കുന്നതാണെന്നും മാലദ്വീപ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
അടിയന്തരാവസ്ഥ ദീർഘിപ്പിച്ചതു ഭരണഘടനാവിരുദ്ധമാണെന്ന ഇന്ത്യയുടെ നിലപാട് രാജ്യത്തെ ഭരണഘടനയെ നിരാകരിക്കുന്നതാണ്. രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും വിഷമകരമായ ഒരു അവസ്ഥയിലൂടെയാണു കടന്നുപോകുന്നതെന്നതിൽ തർക്കമില്ല. ഈ സാഹചര്യത്തിൽ ഇന്ത്യയുൾപ്പെടെ, സുഹൃത്തുക്കളും പങ്കാളികളുമായ രാജ്യങ്ങൾ സ്ഥിതിഗതികൾ വഷളാകാതിരിക്കാനാണു ശ്രമിക്കേണ്ടത്. ആഭ്യന്തരപ്രതിസന്ധി മറികടക്കുന്നതിന് ഇന്ത്യയുൾപ്പെടെ അന്താരാഷ് ട്ര സമൂഹവുമായി യോജിച്ചുപ്രവർത്തിക്കുന്നതിനു സന്നദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.
അടിയന്തരാവസ്ഥ ഒരുമാസം നീട്ടാനുള്ള പ്രസിഡന്റ് അബ്ദുള്ള യാമീന്റെ നിർദേശം അംഗീകരിച്ച മാലദ്വീപ് പാർലമെന്റിന്റെ തീരുമാനത്തിലുൾപ്പെടെയാണ് ഇന്ത്യ കഴിഞ്ഞദിവസം കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. ഒരുസംഘം പ്രതിപക്ഷനേതാക്കളെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടർന്നു ഫെബ്രുവരി അഞ്ചിനാണു മാലദ്വീപിൽ ആഭ്യന്തരപ്രതിസന്ധി രൂപപ്പെട്ടത്. കോടതി തീരുമാനത്തെത്തുടർന്ന് അബ്ദുള്ള യാമീൻ മന്ത്രിസഭ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.
രാജ്യത്തെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള ഇടപെടലുകളും ഉണ്ടാകരുതെന്നും മാലിദ്വീപ് സർക്കാർ ആവശ്യപ്പെട്ടു.
അടിയന്തരാവസ്ഥ സംബന്ധിച്ച് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന വസ്തുതകളെയും അടിസ്ഥാന യാഥാർഥ്യങ്ങളെയും നിരാകരിക്കുന്നതാണെന്നും മാലദ്വീപ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
അടിയന്തരാവസ്ഥ ദീർഘിപ്പിച്ചതു ഭരണഘടനാവിരുദ്ധമാണെന്ന ഇന്ത്യയുടെ നിലപാട് രാജ്യത്തെ ഭരണഘടനയെ നിരാകരിക്കുന്നതാണ്. രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും വിഷമകരമായ ഒരു അവസ്ഥയിലൂടെയാണു കടന്നുപോകുന്നതെന്നതിൽ തർക്കമില്ല. ഈ സാഹചര്യത്തിൽ ഇന്ത്യയുൾപ്പെടെ, സുഹൃത്തുക്കളും പങ്കാളികളുമായ രാജ്യങ്ങൾ സ്ഥിതിഗതികൾ വഷളാകാതിരിക്കാനാണു ശ്രമിക്കേണ്ടത്. ആഭ്യന്തരപ്രതിസന്ധി മറികടക്കുന്നതിന് ഇന്ത്യയുൾപ്പെടെ അന്താരാഷ് ട്ര സമൂഹവുമായി യോജിച്ചുപ്രവർത്തിക്കുന്നതിനു സന്നദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.
അടിയന്തരാവസ്ഥ ഒരുമാസം നീട്ടാനുള്ള പ്രസിഡന്റ് അബ്ദുള്ള യാമീന്റെ നിർദേശം അംഗീകരിച്ച മാലദ്വീപ് പാർലമെന്റിന്റെ തീരുമാനത്തിലുൾപ്പെടെയാണ് ഇന്ത്യ കഴിഞ്ഞദിവസം കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. ഒരുസംഘം പ്രതിപക്ഷനേതാക്കളെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടർന്നു ഫെബ്രുവരി അഞ്ചിനാണു മാലദ്വീപിൽ ആഭ്യന്തരപ്രതിസന്ധി രൂപപ്പെട്ടത്. കോടതി തീരുമാനത്തെത്തുടർന്ന് അബ്ദുള്ള യാമീൻ മന്ത്രിസഭ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.