ഇസ്ലാമബാദ്: ഇന്ത്യ നടത്തുന്ന അതിക്രമങ്ങൾ ബോധ്യപ്പെടുത്താൻ ആറു രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരെ അതിർത്തിയിൽ എത്തിച്ചു കാര്യങ്ങൾ വിശദീകരിച്ചെന്ന് പാക്കിസ്ഥാൻ പട്ടാളം അറിയിച്ചു.
യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളിലെയും തുർക്കി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെയും പ്രതിരോധ അറ്റാഷെമാരാണ് അതിർത്തിയിലെ റവാൽക്കോട്ട് മേഖല സന്ദർശിച്ചത്. ഈ വർഷം 355 പ്രാവിശ്യം ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിച്ചെന്നും 15 സിവിലിയന്മാർ കൊല്ലപ്പെടുകയും 65 പേർക്കു പരിക്കേറ്റെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു.
യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളിലെയും തുർക്കി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെയും പ്രതിരോധ അറ്റാഷെമാരാണ് അതിർത്തിയിലെ റവാൽക്കോട്ട് മേഖല സന്ദർശിച്ചത്. ഈ വർഷം 355 പ്രാവിശ്യം ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിച്ചെന്നും 15 സിവിലിയന്മാർ കൊല്ലപ്പെടുകയും 65 പേർക്കു പരിക്കേറ്റെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു.