തളിപ്പറമ്പ്: പകര്‍ച്ചവ്യാധി ഭീഷണിയില്‍ ബക്കളത്തു താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ. ബക്കളം കുറ്റിക്കോല്‍ കേന്ദ്രീകരിച്ച് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ നാട്ടുകാരും ഭീതിയിലാണ്. ബക്കളം കടമ്പേരി റോഡില്ഇതരസംസ്ഥാന തൊഴിലാളികള്കൂട്ടത്തോടെ താമസിക്കുന്ന സ്വകാര്യ ലോഡ്ജിലെ മാലിന്യങ്ങളാണ് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നത്.
ആറു മുറികളിലായി അറുപതോളം ആളുകളാണ് താമസിക്കുന്നത്. മാലിന്യങ്ങള്‍ നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന ചുറ്റുപാടില്‍ കഴിയുന്ന ഇവര്‍ക്ക് രണ്ടു കക്കൂസുകള്‍ മാത്രമാണുള്ളത്. ഇതും വൃത്തി ഹീനമാണ്. കെട്ടിടമുടമയോട് നിരന്തരം ആവശ്യപ്പെട്ടിട്ടും പുതിയ കക്കൂസ് നിര്‍മിച്ചു തരാമെന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മാലിന്യങ്ങളുടെ മുകളില്‍ അല്പം മണ്ണ് ഇടുകമാത്രമാണ് ചെയ്തത്. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ മാലിന്യ പൈപ്പും ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന റൂമിനടിയിലൂടെയാണ് കടന്നു പോകുന്നത്. ഭക്ഷണം പാകം ചെയ്യലും കിടപ്പും ഇതേ മുറിയില്‍ തന്നെയാണ്. പലസ്ഥലത്തും പൈപ്പ് പൊട്ടി മലിനജലം മുറിക്കകത്ത് പടരുകയും ദുര്‍ഗന്ധം വമിക്കുകയുമാണ്. വൃത്തിഹീനമായ ചുറ്റുപാടില്‍ ആളുകള്‍ തിങ്ങി താമസിക്കുന്നതോടെ പകര്‍ച്ചവ്യാധി പിടിപെടുമെന്ന ഭീഷണിയിലാണ് നാട്ടുകാർ. നഗരസഭ മുന്‍കൈയെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആറു മുറികളിലായി അറുപതോളം ആളുകളാണ് താമസിക്കുന്നത്. മാലിന്യങ്ങള്‍ നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന ചുറ്റുപാടില്‍ കഴിയുന്ന ഇവര്‍ക്ക് രണ്ടു കക്കൂസുകള്‍ മാത്രമാണുള്ളത്. ഇതും വൃത്തി ഹീനമാണ്. കെട്ടിടമുടമയോട് നിരന്തരം ആവശ്യപ്പെട്ടിട്ടും പുതിയ കക്കൂസ് നിര്‍മിച്ചു തരാമെന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മാലിന്യങ്ങളുടെ മുകളില്‍ അല്പം മണ്ണ് ഇടുകമാത്രമാണ് ചെയ്തത്. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ മാലിന്യ പൈപ്പും ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന റൂമിനടിയിലൂടെയാണ് കടന്നു പോകുന്നത്. ഭക്ഷണം പാകം ചെയ്യലും കിടപ്പും ഇതേ മുറിയില്‍ തന്നെയാണ്. പലസ്ഥലത്തും പൈപ്പ് പൊട്ടി മലിനജലം മുറിക്കകത്ത് പടരുകയും ദുര്‍ഗന്ധം വമിക്കുകയുമാണ്. വൃത്തിഹീനമായ ചുറ്റുപാടില്‍ ആളുകള്‍ തിങ്ങി താമസിക്കുന്നതോടെ പകര്‍ച്ചവ്യാധി പിടിപെടുമെന്ന ഭീഷണിയിലാണ് നാട്ടുകാർ. നഗരസഭ മുന്‍കൈയെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.