ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഔദ്യോഗിക വിരുന്നിലേക്ക് ഖാലിസ്ഥാൻ ഭീകരൻ ജസ്പാൽ അത്വാളിനു ക്ഷണം. സംഭവം വിവാദമായപ്പോൾ കനേഡിയൻ അധികൃതർ ക്ഷണം റദ്ദാക്കി.
ഇന്ത്യയിലെ കാനഡ ഹൈക്കമ്മീഷണർ നാദിർ പട്ടേലിന്റെ പേരിലായിരുന്നു അത്വാളിനുള്ള ക്ഷണക്കത്ത് അയച്ചത്. ന്യൂഡൽഹിയിൽ ഹൈക്കമ്മീഷണറുടെ ഔദ്യോഗിക വസതിയിലായിരുന്നു വിരുന്നു സംഘടിപ്പിച്ചിരുന്നത്. അത്വാളിന് ഇന്ത്യയിലെത്താൻ വീസ ലഭിച്ചത് എങ്ങനെയെന്നു പരിശോധിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
1986ൽ അകാലിദൾ നേതാവും അന്ന് പഞ്ചാബിൽ മന്ത്രിയുമായിരുന്ന മാൽകിയത് സിംഗ് സിദ്ദുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് അത്വാൾ. കാനഡയിലെ വാൻകൂവർ ദ്വീപിൽ ബന്ധുക്കളെ സന്ദർശിക്കാനെത്തിയ സിദ്ദുവിനെ അത്വാൾ ഉൾപ്പെടെ മൂന്നു പേരാണ് ആക്രമിച്ചത്.
ഇന്ത്യയിലെ കാനഡ ഹൈക്കമ്മീഷണർ നാദിർ പട്ടേലിന്റെ പേരിലായിരുന്നു അത്വാളിനുള്ള ക്ഷണക്കത്ത് അയച്ചത്. ന്യൂഡൽഹിയിൽ ഹൈക്കമ്മീഷണറുടെ ഔദ്യോഗിക വസതിയിലായിരുന്നു വിരുന്നു സംഘടിപ്പിച്ചിരുന്നത്. അത്വാളിന് ഇന്ത്യയിലെത്താൻ വീസ ലഭിച്ചത് എങ്ങനെയെന്നു പരിശോധിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
1986ൽ അകാലിദൾ നേതാവും അന്ന് പഞ്ചാബിൽ മന്ത്രിയുമായിരുന്ന മാൽകിയത് സിംഗ് സിദ്ദുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് അത്വാൾ. കാനഡയിലെ വാൻകൂവർ ദ്വീപിൽ ബന്ധുക്കളെ സന്ദർശിക്കാനെത്തിയ സിദ്ദുവിനെ അത്വാൾ ഉൾപ്പെടെ മൂന്നു പേരാണ് ആക്രമിച്ചത്.