ന്യൂഡൽഹി: റബർബോർഡിനുള്ള തുക 300 കോടി ആയി ഉയർത്തണമെന്ന് ജോസ് കെ. മാണി എം.പി. റബർ പുതിയ കൃഷിക്കും പുനർകൃഷിക്കുമുള്ള അപേക്ഷകൾ സ്വീകരിക്കുന്നില്ല. ഇക്കാര്യത്തിൽ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
സംസ്കരിക്കാത്ത ചിരട്ടപ്പാൽ (പിണ്ടിപ്പാൽ) ഇറക്കുമതി ചെയ്യാനുള്ള വ്യവസായികളുടെ ആവശ്യം ഒരുകാരണവശാലും അംഗീകരിക്കരുതെന്നും ഇത് കർഷകർക്കു തിരിച്ചടിയാകുമെന്നും വൻ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ജോസ്.കെ മാണി കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനോട് ആവശ്യപ്പെട്ടു.
റബറിന്റെ വിലത്തകർച്ച മൂലം വിഷമിക്കുന്ന കർഷകർക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ നൽകുന്ന ഉത്പാദക ബോണസ് 200 രൂപയാക്കി വർധിപ്പിക്കുന്നതിന് കേന്ദ്രം അധിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഇന്നലെ കേന്ദ്ര വാണിജ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സ്വാഭാവിക റബറിനെ കാർഷിക ഉത്പന്നമായി അംഗീകരിക്കണം. സംസ്ഥാനത്തെ റബർ കർഷകരുടെ പ്രശ്നങ്ങൾക്കു യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്തണം.
റബർ കർഷകരെ സഹായിക്കുന്നതിന് പ്രത്യേക കേന്ദ്ര സുരക്ഷാ പാക്കേജ് നടപ്പാക്കണം. ദേശീയ റബർ നയം പരിഷ്കരിക്കുന്പോൾ ചെറുകിട-നാമമാത്രം കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണം. കേന്ദ്ര സർക്കാരിന്റെ ജീവനോപാധി സുരക്ഷാ പട്ടികയിലും രാജ്യാന്തര വാണിജ്യ, വ്യവസായ കരാറുകളിലും റബറിനെയും ഉൾപ്പെടുത്തണം. ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള റബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണണമെന്നും സംസ്ഥാന കൃഷിമന്ത്രി കേന്ദ്ര വാണിജ്യ മന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു. റബറിന്റെ വിലത്തകർച്ചയിൽനിന്ന് ആശ്വാസം നൽകുന്നതിനാണ് 2015-16 സാന്പത്തിക വർഷം മുതൽ സംസ്ഥാന സർക്കാർ ഉത്്പാദക ബോണസ് നൽകി വരുന്നത്.
ആർഎസ്എസ്-4ന് കിലോയ്ക്ക് 150 രൂപ വീതം നൽകാൻ സംസ്ഥാന ബജറ്റിൽ ഇതിനായി 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഉത്പാദക ബോണസ് 200 രൂപയാക്കി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ അധിക സഹായം നൽകണമെന്നാണു സംസ്ഥാനം ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
തായ്ലൻഡ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഗുണമേൻമ കുറഞ്ഞ കുരുമുളക് ഇറക്കുമതി ചെയ്യാനുള്ള തീരുമാനം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നും കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ ആവശ്യപ്പെട്ടു. 2014-2015 വർഷത്തിൽ കിലോക്ക് 742 രൂപയുണ്ടായിരുന്ന കുരുമുളകിന്റെ വില 390 രൂപയായി കൂപ്പുകുത്തി. ഈ സാഹചര്യത്തിൽ പുറം രാജ്യങ്ങളിൽ നിന്നും കുരുമുളക് ഇറക്കുമതി ചെയ്യുന്നത് കർഷകർക്കു വൻ തിരിച്ചടിയാകും.
കുരുമുളകിന്റെ ചുരുങ്ങിയ ഇറക്കുമതി വില 500 രൂപയായിട്ടും ഇതിന്റെ നേട്ടം കേരളത്തിലെ കർഷകർക്കു ലഭിക്കുന്നില്ല. വിപണിയിൽ 400 രൂപയിൽ താഴെയാണു ഇപ്പോഴും കർഷകർക്കു ലഭിക്കുന്നത്. ഇതിന്റെ കാരണം പഠിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും മന്ത്രി സുനിൽകുമാർ നിവേദനത്തിൽ ആവശ്യപ്പെട്ടു. കുരുമുളകിന്റെ അടിസ്ഥാന വിലയിൽ മാറ്റങ്ങളുണ്ടായിട്ടും കർഷകർക്കു ഗുണം ലഭിക്കാത്ത വിഷയത്തിൽ അന്വേഷണം നടത്താമെന്നു കേന്ദ്രമന്ത്രി സുരേഷ് പ്രഭു ഉറപ്പു നൽകി.
സംസ്കരിക്കാത്ത ചിരട്ടപ്പാൽ (പിണ്ടിപ്പാൽ) ഇറക്കുമതി ചെയ്യാനുള്ള വ്യവസായികളുടെ ആവശ്യം ഒരുകാരണവശാലും അംഗീകരിക്കരുതെന്നും ഇത് കർഷകർക്കു തിരിച്ചടിയാകുമെന്നും വൻ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ജോസ്.കെ മാണി കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനോട് ആവശ്യപ്പെട്ടു.
റബറിന്റെ വിലത്തകർച്ച മൂലം വിഷമിക്കുന്ന കർഷകർക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ നൽകുന്ന ഉത്പാദക ബോണസ് 200 രൂപയാക്കി വർധിപ്പിക്കുന്നതിന് കേന്ദ്രം അധിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഇന്നലെ കേന്ദ്ര വാണിജ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സ്വാഭാവിക റബറിനെ കാർഷിക ഉത്പന്നമായി അംഗീകരിക്കണം. സംസ്ഥാനത്തെ റബർ കർഷകരുടെ പ്രശ്നങ്ങൾക്കു യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്തണം.
റബർ കർഷകരെ സഹായിക്കുന്നതിന് പ്രത്യേക കേന്ദ്ര സുരക്ഷാ പാക്കേജ് നടപ്പാക്കണം. ദേശീയ റബർ നയം പരിഷ്കരിക്കുന്പോൾ ചെറുകിട-നാമമാത്രം കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണം. കേന്ദ്ര സർക്കാരിന്റെ ജീവനോപാധി സുരക്ഷാ പട്ടികയിലും രാജ്യാന്തര വാണിജ്യ, വ്യവസായ കരാറുകളിലും റബറിനെയും ഉൾപ്പെടുത്തണം. ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള റബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണണമെന്നും സംസ്ഥാന കൃഷിമന്ത്രി കേന്ദ്ര വാണിജ്യ മന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു. റബറിന്റെ വിലത്തകർച്ചയിൽനിന്ന് ആശ്വാസം നൽകുന്നതിനാണ് 2015-16 സാന്പത്തിക വർഷം മുതൽ സംസ്ഥാന സർക്കാർ ഉത്്പാദക ബോണസ് നൽകി വരുന്നത്.
ആർഎസ്എസ്-4ന് കിലോയ്ക്ക് 150 രൂപ വീതം നൽകാൻ സംസ്ഥാന ബജറ്റിൽ ഇതിനായി 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഉത്പാദക ബോണസ് 200 രൂപയാക്കി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ അധിക സഹായം നൽകണമെന്നാണു സംസ്ഥാനം ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
തായ്ലൻഡ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഗുണമേൻമ കുറഞ്ഞ കുരുമുളക് ഇറക്കുമതി ചെയ്യാനുള്ള തീരുമാനം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നും കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ ആവശ്യപ്പെട്ടു. 2014-2015 വർഷത്തിൽ കിലോക്ക് 742 രൂപയുണ്ടായിരുന്ന കുരുമുളകിന്റെ വില 390 രൂപയായി കൂപ്പുകുത്തി. ഈ സാഹചര്യത്തിൽ പുറം രാജ്യങ്ങളിൽ നിന്നും കുരുമുളക് ഇറക്കുമതി ചെയ്യുന്നത് കർഷകർക്കു വൻ തിരിച്ചടിയാകും.
കുരുമുളകിന്റെ ചുരുങ്ങിയ ഇറക്കുമതി വില 500 രൂപയായിട്ടും ഇതിന്റെ നേട്ടം കേരളത്തിലെ കർഷകർക്കു ലഭിക്കുന്നില്ല. വിപണിയിൽ 400 രൂപയിൽ താഴെയാണു ഇപ്പോഴും കർഷകർക്കു ലഭിക്കുന്നത്. ഇതിന്റെ കാരണം പഠിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും മന്ത്രി സുനിൽകുമാർ നിവേദനത്തിൽ ആവശ്യപ്പെട്ടു. കുരുമുളകിന്റെ അടിസ്ഥാന വിലയിൽ മാറ്റങ്ങളുണ്ടായിട്ടും കർഷകർക്കു ഗുണം ലഭിക്കാത്ത വിഷയത്തിൽ അന്വേഷണം നടത്താമെന്നു കേന്ദ്രമന്ത്രി സുരേഷ് പ്രഭു ഉറപ്പു നൽകി.