ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒരു അഡാർ ലവ് എന്ന ചലച്ചിത്രത്തിന്റെ സംവിധായകനും നടിക്കുമെതിരേ കേസെടുത്തതു സുപ്രീംകോടതി സ്റ്റേ ചെയ്തു. പാട്ടുമായി ബന്ധപ്പെട്ട് ഇനി ഒരിടത്തും കേസെടുക്കരുതെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. കേസിൽ തെലുങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് നോട്ടീസയയ്ക്കാനും കോടതി നിർദേശിച്ചു.
‘മാണിക്യമലരായ പൂവി’... എന്ന ഗാനം മുസ്ലിം സമുദായത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചുള്ള പരാതിയിൽ ഹൈദരാബാദിലും മഹാരാഷ്ട്രയിലും കേസെടുത്തതിനെതിരേ നടി പ്രിയ പ്രകാശ് വാര്യരും സംവിധായകൻ ഒമർ ലുലുവും നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ചലച്ചിത്രത്തിന്റെ പ്രമോഷണൽ ഗാനത്തിന്റെ പേരിൽ ക്രിമിനൽ നടപടിച്ചട്ടം 200 പ്രകാരം കേസെടുത്തത് നിയമ വിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്നു ഹർജിക്കാർക്കു വേണ്ടി ഹാരിസ് ബീരാൻ വാദിച്ചു. നാല്പതിലേറെ വർഷങ്ങളായി മലയാളത്തിൽ പ്രചാരത്തിലുള്ള പാട്ടാണിതെന്നും കേരളത്തിൽ ഇതുവരെ പാട്ടിനെതിരേ നിയമനടപടി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് മൂന്നംഗ ബെഞ്ച് ഉന്നയിച്ചത്. ഇതിന് പല പരാതികൾ വച്ച് പല സംസ്ഥാനങ്ങളിലായാണു കേസെടുത്തിരിക്കുന്നതെന്നു ഹർജിക്കാർ മറുപടി നൽകി.
പാട്ട് ഇംഗ്ലീഷിലേക്കു തർജമ ചെയ്തതു വായിച്ചു നോക്കുകയും നായികയല്ല പാട്ടെഴുതിയതെന്നു വിലയിരുത്തുകയും ചെയ്ത കോടതി, സംവിധായകനും നടിക്കുമെതിരായ ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്യുകയായിരുന്നു. കേസ് റദ്ദാക്കണമെന്ന ആവശ്യത്തിൽ കോടതി പിന്നീട് വാദം കേൾക്കും.
‘മാണിക്യമലരായ പൂവി’... എന്ന ഗാനം മുസ്ലിം സമുദായത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചുള്ള പരാതിയിൽ ഹൈദരാബാദിലും മഹാരാഷ്ട്രയിലും കേസെടുത്തതിനെതിരേ നടി പ്രിയ പ്രകാശ് വാര്യരും സംവിധായകൻ ഒമർ ലുലുവും നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ചലച്ചിത്രത്തിന്റെ പ്രമോഷണൽ ഗാനത്തിന്റെ പേരിൽ ക്രിമിനൽ നടപടിച്ചട്ടം 200 പ്രകാരം കേസെടുത്തത് നിയമ വിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്നു ഹർജിക്കാർക്കു വേണ്ടി ഹാരിസ് ബീരാൻ വാദിച്ചു. നാല്പതിലേറെ വർഷങ്ങളായി മലയാളത്തിൽ പ്രചാരത്തിലുള്ള പാട്ടാണിതെന്നും കേരളത്തിൽ ഇതുവരെ പാട്ടിനെതിരേ നിയമനടപടി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് മൂന്നംഗ ബെഞ്ച് ഉന്നയിച്ചത്. ഇതിന് പല പരാതികൾ വച്ച് പല സംസ്ഥാനങ്ങളിലായാണു കേസെടുത്തിരിക്കുന്നതെന്നു ഹർജിക്കാർ മറുപടി നൽകി.
പാട്ട് ഇംഗ്ലീഷിലേക്കു തർജമ ചെയ്തതു വായിച്ചു നോക്കുകയും നായികയല്ല പാട്ടെഴുതിയതെന്നു വിലയിരുത്തുകയും ചെയ്ത കോടതി, സംവിധായകനും നടിക്കുമെതിരായ ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്യുകയായിരുന്നു. കേസ് റദ്ദാക്കണമെന്ന ആവശ്യത്തിൽ കോടതി പിന്നീട് വാദം കേൾക്കും.