ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 2017-18 ലെ പലിശ നിരക്ക് കേന്ദ്ര സർക്കാർ കുറച്ചു. കഴിഞ്ഞ വർഷം 8.65 ശതമാനമുണ്ടായിരുന്നത് 8.55 ശതമാനമായാണ് കുറച്ചത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ(ഇപിഎഫ്ഒ) കേന്ദ്ര ട്രസ്റ്റ് ബോഡി യോഗത്തിലാണ് ഈ തീരുമാനം.
ഇതിലൂടെ ഇപിഎഫ്ഒയ്ക്ക് 586 കോടിയുടെ മിച്ചമുണ്ടാകുമെന്നും കേന്ദ്ര ധനമന്ത്രാലയം ബോർഡ് തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രസ്റ്റ് ബോർഡ് യോഗത്തിനു ശേഷം കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വാർ അറിയിച്ചു. ഒൻപതുകോടി തൊഴിലാളികൾ ഇപിഎഫ്ഒയിൽ അംഗങ്ങളാണ്.
ഇപിഎഫ് നിക്ഷേപത്തിന്റെ ഒരു ഭാഗമായിരുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിൽ നിന്ന് (ഇടിഎഫ്) 2886 കോടി രൂപ കഴിഞ്ഞ മാസം ആദ്യം സ്റ്റോക്ക് മാർക്കറ്റിൽ വിറ്റ് ലാഭമെടുത്തിരുന്നു. 1011 കോടിയാണു ലഭിച്ച ലാഭം. ഇതു പലിശ നിരക്ക് കഴിഞ്ഞ വർഷത്തെ 8.65 ശതമാനമായി നിലനിർത്താൻ ഉപയോഗിക്കണമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി 0.10 ശതമാനം കുറച്ചത്. തൊഴിലാളി പ്രതിനിധികൾ പലിശകുറയ്ക്കുന്നതിനെ എതിർത്തിട്ടും ഫലമുണ്ടായില്ല.
2015-16 വർഷത്തിൽ ഇപിഎഫ് പലിശ നിരക്ക് 8.8 ശതമാനമായിരുന്നു. ഇത് 8.7 ശതമാനമാക്കി കുറയ്ക്കാൻ അന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചെങ്കിലും തൊഴിലാളികളും സംഘടനകളും കടുത്ത പ്രതിഷേധം ഉന്നയിച്ചതിനെ തുടർന്ന് 8.8 ശതമാനമാക്കി നിലനിർത്തി. കഴിഞ്ഞവർഷം (201617) പലിശ 8.65 ശതമാനമാക്കി. 2013 മുതൽ 2015 വരെ ഇപിഎഫ് പലിശ നിരക്ക് 8.75 ശതമാനമായിരുന്നു.
ഇതിലൂടെ ഇപിഎഫ്ഒയ്ക്ക് 586 കോടിയുടെ മിച്ചമുണ്ടാകുമെന്നും കേന്ദ്ര ധനമന്ത്രാലയം ബോർഡ് തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രസ്റ്റ് ബോർഡ് യോഗത്തിനു ശേഷം കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വാർ അറിയിച്ചു. ഒൻപതുകോടി തൊഴിലാളികൾ ഇപിഎഫ്ഒയിൽ അംഗങ്ങളാണ്.
ഇപിഎഫ് നിക്ഷേപത്തിന്റെ ഒരു ഭാഗമായിരുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിൽ നിന്ന് (ഇടിഎഫ്) 2886 കോടി രൂപ കഴിഞ്ഞ മാസം ആദ്യം സ്റ്റോക്ക് മാർക്കറ്റിൽ വിറ്റ് ലാഭമെടുത്തിരുന്നു. 1011 കോടിയാണു ലഭിച്ച ലാഭം. ഇതു പലിശ നിരക്ക് കഴിഞ്ഞ വർഷത്തെ 8.65 ശതമാനമായി നിലനിർത്താൻ ഉപയോഗിക്കണമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി 0.10 ശതമാനം കുറച്ചത്. തൊഴിലാളി പ്രതിനിധികൾ പലിശകുറയ്ക്കുന്നതിനെ എതിർത്തിട്ടും ഫലമുണ്ടായില്ല.
2015-16 വർഷത്തിൽ ഇപിഎഫ് പലിശ നിരക്ക് 8.8 ശതമാനമായിരുന്നു. ഇത് 8.7 ശതമാനമാക്കി കുറയ്ക്കാൻ അന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചെങ്കിലും തൊഴിലാളികളും സംഘടനകളും കടുത്ത പ്രതിഷേധം ഉന്നയിച്ചതിനെ തുടർന്ന് 8.8 ശതമാനമാക്കി നിലനിർത്തി. കഴിഞ്ഞവർഷം (201617) പലിശ 8.65 ശതമാനമാക്കി. 2013 മുതൽ 2015 വരെ ഇപിഎഫ് പലിശ നിരക്ക് 8.75 ശതമാനമായിരുന്നു.