ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിലെ വായ്പാ തട്ടിപ്പുസംഭവത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്ത് കേന്ദ്രസർക്കാർ. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയെ അറിയിച്ചു.
ഹർജി നൽകിയവരുടെ ല ക്ഷ്യം പബ്ലിസിറ്റി മാത്രമാണെന്നു വിമർശിച്ച കോടതി, കേസിൽ കേന്ദ്രത്തിനു നോട്ടീസ് അയയ്ക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. കേസ് ഇനി മാർച്ച് 16 നു പരിഗണിക്കും.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു നീരവ് മോദി 11,000 കോടി രൂപ തട്ടിച്ചു രാജ്യം വിട്ട സംഭവത്തിൽ അഭിഭാഷകരായ എം.എൽ. ശർമ, വിനീത് ധൻദ എന്നിവരാണു പൊതുതാത്പര്യ ഹർജി നൽകിയത്.
കടക്കെണി മൂലം കർഷക ആത്മഹത്യ നടക്കുന്ന സമയത്ത് കോടിക്കണക്കിനു രൂപ തട്ടി വൻകിടക്കാർ രാജ്യം വിടുന്നത് അന്പരപ്പിക്കുന്നതാണെന്നും ഇക്കാര്യത്തിൽ സർക്കാർ കണ്ണുംപൂട്ടിയിരിക്കുന്നതിൽ ക്രമക്കേടുണ്ടെന്നും ഹർജിക്കാർ വാദിച്ചു.
ഹർജി നൽകിയവരുടെ ല ക്ഷ്യം പബ്ലിസിറ്റി മാത്രമാണെന്നു വിമർശിച്ച കോടതി, കേസിൽ കേന്ദ്രത്തിനു നോട്ടീസ് അയയ്ക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. കേസ് ഇനി മാർച്ച് 16 നു പരിഗണിക്കും.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു നീരവ് മോദി 11,000 കോടി രൂപ തട്ടിച്ചു രാജ്യം വിട്ട സംഭവത്തിൽ അഭിഭാഷകരായ എം.എൽ. ശർമ, വിനീത് ധൻദ എന്നിവരാണു പൊതുതാത്പര്യ ഹർജി നൽകിയത്.
കടക്കെണി മൂലം കർഷക ആത്മഹത്യ നടക്കുന്ന സമയത്ത് കോടിക്കണക്കിനു രൂപ തട്ടി വൻകിടക്കാർ രാജ്യം വിടുന്നത് അന്പരപ്പിക്കുന്നതാണെന്നും ഇക്കാര്യത്തിൽ സർക്കാർ കണ്ണുംപൂട്ടിയിരിക്കുന്നതിൽ ക്രമക്കേടുണ്ടെന്നും ഹർജിക്കാർ വാദിച്ചു.