ന്യൂഡൽഹി: ഡോക ലായിലെ സ്ഥിതി ശാന്തമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കരസേനാ മേധാവി ബിപിൻ റാവത്ത്.അതിർത്തിക്കു സമീപം ചൈന പ്രതിരോധ സംവിധാനങ്ങൾ നിർമിക്കുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചൈനീസ് സൈന്യത്തിന്റെ താൻപോരിമയാണ് ഡോക ലാം സംഘർഷമുൾപ്പെടെയുള്ളവയിൽ നിന്ന് വ്യക്തമാകുന്നതെന്ന് നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ പറഞ്ഞു.
വടക്കുകിഴക്കൻ പ്രദേശത്തെ രാജ്യത്തിന്റെ മറ്റു പ്രദേശവുമായി ബന്ധിപ്പിക്കുന്ന സിലിഗുരി സെക്ടറിന്റെ സുരക്ഷശക്തമാക്കണമെന്ന മുന്നറിയിപ്പാണ് ഡോക ലാം സംഘർഷത്തിൽ നിന്നു ലഭിക്കുന്നതെന്ന് മൂന്നു സേനകളുടെയും ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി തലവനായ ലാംബ പറഞ്ഞു. ഡോക ലാം പ്രദേശം ശാന്തമാണെന്നും ഇപ്പോൾ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും കരസേനാ മേധാവി വ്യക്തമാക്കി. 73 ദിവസം നീണ്ടുനിന്ന ഡോക ലാം സംഘർഷം ഓഗസ്റ്റ് 28 ആണ് അവസാനിച്ചത്.
ചൈനീസ് സൈന്യത്തിന്റെ താൻപോരിമയാണ് ഡോക ലാം സംഘർഷമുൾപ്പെടെയുള്ളവയിൽ നിന്ന് വ്യക്തമാകുന്നതെന്ന് നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ പറഞ്ഞു.
വടക്കുകിഴക്കൻ പ്രദേശത്തെ രാജ്യത്തിന്റെ മറ്റു പ്രദേശവുമായി ബന്ധിപ്പിക്കുന്ന സിലിഗുരി സെക്ടറിന്റെ സുരക്ഷശക്തമാക്കണമെന്ന മുന്നറിയിപ്പാണ് ഡോക ലാം സംഘർഷത്തിൽ നിന്നു ലഭിക്കുന്നതെന്ന് മൂന്നു സേനകളുടെയും ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി തലവനായ ലാംബ പറഞ്ഞു. ഡോക ലാം പ്രദേശം ശാന്തമാണെന്നും ഇപ്പോൾ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും കരസേനാ മേധാവി വ്യക്തമാക്കി. 73 ദിവസം നീണ്ടുനിന്ന ഡോക ലാം സംഘർഷം ഓഗസ്റ്റ് 28 ആണ് അവസാനിച്ചത്.