ലക്നോ: ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡിൽ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി 20,000 കോടി രൂപയുടെ പ്രതിരോധ നിർമാണ ഇടനാഴി സ്ഥാപിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ വികസനത്തിലേക്കു നയിക്കുന്ന സർക്കാരാണു യോഗിആദിത്യനാഥിന്റേതെന്നും മോദി പറഞ്ഞു.
ബജറ്റിൽ പ്രഖ്യാപിച്ച രണ്ടു പ്രതിരോധ ഇടനാഴികളിൽ ഒന്നാണ് ബുന്ദേൽഖണ്ഡിൽ നിർമിക്കുന്നത്. ചെന്നൈയ്ക്കും ബംഗളൂരുവിനും ഇടയിൽ കോയന്പത്തൂർവഴി കടന്നുപോകുന്ന പ്രതിരോധ ഇടനാഴിയാണു മറ്റൊന്ന്.
ബുന്ദേൽഖണ്ഡിൽ പ്രതിരോധ ഇടനാഴി നിർമിക്കുന്നതുവഴി 2.5 ലക്ഷം പേർക്കു തൊഴിൽ ലഭിക്കുമെന്നും അഗ്ര, അലാഹാബാദ്, ലക്നോ, കാൺപുർ, ഝാൻസി, ചിത്രകൂട് എന്നീ പ്രദേശങ്ങളിലേക്കും ഇടനാഴി വ്യാപിപ്പിക്കുമെന്നും യുപിയിലെ നിക്ഷേപക സംഗമത്തിൽ പങ്കെടുത്തുകൊണ്ടു മോദി പറഞ്ഞു.
തൊഴിലവസരങ്ങളും വ്യവസായ വികസനവും സംയോജിപ്പിച്ചുകൊണ്ടുള്ള നയമാണ് ഉത്തർപ്രദേശിന് ആവശ്യം. പ്രതിരോധ നിർമാണ ഫാക്ടറികൾക്കു പുത്തനുണർവു നല്കാൻ ഇത്തരം ഇടനാഴികൾകൊണ്ടു സാധിക്കുമെന്നു പ്രതിരോധമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രണ്ടുദിവസത്തെ ആഗോളനിക്ഷേപക സംഗമത്തിൽ വിദേശരാജ്യങ്ങളിൽനിന്നുള്ളവരും വ്യവസായപ്രമുഖരും പങ്കെടുക്കുന്നുണ്ട്.
ബജറ്റിൽ പ്രഖ്യാപിച്ച രണ്ടു പ്രതിരോധ ഇടനാഴികളിൽ ഒന്നാണ് ബുന്ദേൽഖണ്ഡിൽ നിർമിക്കുന്നത്. ചെന്നൈയ്ക്കും ബംഗളൂരുവിനും ഇടയിൽ കോയന്പത്തൂർവഴി കടന്നുപോകുന്ന പ്രതിരോധ ഇടനാഴിയാണു മറ്റൊന്ന്.
ബുന്ദേൽഖണ്ഡിൽ പ്രതിരോധ ഇടനാഴി നിർമിക്കുന്നതുവഴി 2.5 ലക്ഷം പേർക്കു തൊഴിൽ ലഭിക്കുമെന്നും അഗ്ര, അലാഹാബാദ്, ലക്നോ, കാൺപുർ, ഝാൻസി, ചിത്രകൂട് എന്നീ പ്രദേശങ്ങളിലേക്കും ഇടനാഴി വ്യാപിപ്പിക്കുമെന്നും യുപിയിലെ നിക്ഷേപക സംഗമത്തിൽ പങ്കെടുത്തുകൊണ്ടു മോദി പറഞ്ഞു.
തൊഴിലവസരങ്ങളും വ്യവസായ വികസനവും സംയോജിപ്പിച്ചുകൊണ്ടുള്ള നയമാണ് ഉത്തർപ്രദേശിന് ആവശ്യം. പ്രതിരോധ നിർമാണ ഫാക്ടറികൾക്കു പുത്തനുണർവു നല്കാൻ ഇത്തരം ഇടനാഴികൾകൊണ്ടു സാധിക്കുമെന്നു പ്രതിരോധമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രണ്ടുദിവസത്തെ ആഗോളനിക്ഷേപക സംഗമത്തിൽ വിദേശരാജ്യങ്ങളിൽനിന്നുള്ളവരും വ്യവസായപ്രമുഖരും പങ്കെടുക്കുന്നുണ്ട്.