ന്യൂയോർക്ക്: ആഗോള പ്രശസ്തനായ സുവിശേഷപ്രസംഗകൻ റവ. ബില്ലി ഗ്രഹാം (99) അന്തരിച്ചു. നോർത്ത് കരോളൈന സംസഥാനത്തു കർഷകകുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ അന്ത്യവും നാട്ടിലെ സ്വന്തം വീട്ടിലായിരുന്നു. ഏഴു ദശകത്തിലേറെ യേശുക്രിസ്തുവിനെ പ്രസംഗിച്ച അദ്ദേഹം നിരവധി അമേരിക്കൻ പ്രസിഡന്റുമാരുടെ ഉപദേഷ്ടാവുമായിരുന്നു.
ഒരു വർഷമായി പല രോഗങ്ങളുടെ പിടിയിലായിരുന്നു അദ്ദേഹം. പ്രോസ്റ്റേറ്റ് കാൻസർ, മസ്തിഷ്കത്തിൽ വെള്ളം കെട്ടിക്കിടക്കുന്ന ഹൈഡ്രൈസെഫാലസ്, പാർക്കിൻസൺസ് രോഗം തുടങ്ങിയവ അദ്ദേഹത്തെ അലട്ടി. ക്രൂസേഡ് ഫോർ ക്രൈസ്റ്റ് (ക്രിസ്തുവിനുവേണ്ടി പോരാട്ടം) എന്നു പേരിട്ട അദ്ദേഹത്തിന്റെ ബൈബിൾ പ്രഭാഷണ പരിപാടികൾ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽപോലും നടത്തിയിരുന്നു.
ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റിസത്തിന്റെ നവോത്ഥാനത്തിനു നായകത്വം വഹിച്ച അദ്ദേഹം പിൽക്കാലത്ത് അവരുടെ രാഷ്ട്രീയ ഇടപെടലുകളിൽ പങ്കാളിയായില്ല. എന്നാൽ 1960 കളിൽ ഗ്രഹാം രാഷ്ട്രീയനിലപാട് എടുത്തിരുന്നു. 2005 വരെ പൊതുവേദികളിൽ സുവിശേഷം പ്രഘോഷിച്ച അദ്ദേഹത്തിന്റെ റേഡിയോ, ടെലിവിഷൻ പ്രഭാഷണങ്ങൾക്കും ദശലക്ഷക്കണക്കിനു ശ്രോതാക്കളും പ്രേക്ഷകരും ഉണ്ടായിരുന്നു. താൻ സ്ഥാപിച്ച ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷനിൽ മൂത്ത മകൻ റവ. വില്യം ഫ്രാങ്ക്ളിനെ അദ്ദേഹം 1995-ൽ തലവനാക്കി. ഭാര്യ റൂത്ത് ബെൽ 2007-ൽ നിര്യാതയായി. റവ. നെൽസൺ ഇളയമകനാണ്. മൂന്നു പുത്രിമാരുമുണ്ട്.
വ്യക്തിജീവിതത്തിൽ സത്യസന്ധതയും അച്ചടക്കവും പാലിച്ച ബില്ലി ഗ്രഹാം പ്രഭാഷണങ്ങൾക്കു ശരാശരി പ്രാദേശിക പ്രഭാഷകർക്കുള്ള പ്രതിഫലമേ വാങ്ങിയിരുന്നുള്ളൂ.
ഒരു വർഷമായി പല രോഗങ്ങളുടെ പിടിയിലായിരുന്നു അദ്ദേഹം. പ്രോസ്റ്റേറ്റ് കാൻസർ, മസ്തിഷ്കത്തിൽ വെള്ളം കെട്ടിക്കിടക്കുന്ന ഹൈഡ്രൈസെഫാലസ്, പാർക്കിൻസൺസ് രോഗം തുടങ്ങിയവ അദ്ദേഹത്തെ അലട്ടി. ക്രൂസേഡ് ഫോർ ക്രൈസ്റ്റ് (ക്രിസ്തുവിനുവേണ്ടി പോരാട്ടം) എന്നു പേരിട്ട അദ്ദേഹത്തിന്റെ ബൈബിൾ പ്രഭാഷണ പരിപാടികൾ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽപോലും നടത്തിയിരുന്നു.
ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റിസത്തിന്റെ നവോത്ഥാനത്തിനു നായകത്വം വഹിച്ച അദ്ദേഹം പിൽക്കാലത്ത് അവരുടെ രാഷ്ട്രീയ ഇടപെടലുകളിൽ പങ്കാളിയായില്ല. എന്നാൽ 1960 കളിൽ ഗ്രഹാം രാഷ്ട്രീയനിലപാട് എടുത്തിരുന്നു. 2005 വരെ പൊതുവേദികളിൽ സുവിശേഷം പ്രഘോഷിച്ച അദ്ദേഹത്തിന്റെ റേഡിയോ, ടെലിവിഷൻ പ്രഭാഷണങ്ങൾക്കും ദശലക്ഷക്കണക്കിനു ശ്രോതാക്കളും പ്രേക്ഷകരും ഉണ്ടായിരുന്നു. താൻ സ്ഥാപിച്ച ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷനിൽ മൂത്ത മകൻ റവ. വില്യം ഫ്രാങ്ക്ളിനെ അദ്ദേഹം 1995-ൽ തലവനാക്കി. ഭാര്യ റൂത്ത് ബെൽ 2007-ൽ നിര്യാതയായി. റവ. നെൽസൺ ഇളയമകനാണ്. മൂന്നു പുത്രിമാരുമുണ്ട്.
വ്യക്തിജീവിതത്തിൽ സത്യസന്ധതയും അച്ചടക്കവും പാലിച്ച ബില്ലി ഗ്രഹാം പ്രഭാഷണങ്ങൾക്കു ശരാശരി പ്രാദേശിക പ്രഭാഷകർക്കുള്ള പ്രതിഫലമേ വാങ്ങിയിരുന്നുള്ളൂ.