ഇസ്ലാമാബാദ്: മുൻ ഐഎസ്ഐ മേധാവിയും മുൻ റെയിൽവേ മന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ(റിട്ടയേർഡ്) ജാവേദ് അഷ്റഫ് ഖാസി, മുൻ പെഷവാർ കോർ കമാൻഡറും മുൻ റെയിൽവെ ബോർഡ് ചെയർമാനുമായ ലഫ്റ്റനന്റെ ജനറൽ(റിട്ടയേർഡ്) സയിദുസ് സഫർ എന്നിവർക്ക് എതിരേ അഴിമതിക്കേസ് ഫയൽ ചെയ്യാൻ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അനുമതി നൽകി.
പാക് റെയിൽവേയുടെ ഭൂമി റോയൽ പാം ഗോൾഫ് ആൻഡ് കൺട്രി ക്ലബിനു നിസാര പാട്ടത്തിനു നൽകിയെന്നാണ് ആരോപണം. ഇതുമൂലം ഖജനാവിന് 200കോടി രൂപയുടെ നഷ്ടമുണ്ടായി. ജനറൽ മുഷാറഫിന്റെ ഭരണകാലത്താണ് ഇവർ റെയിൽവേയുടെ ചുമതല വഹിച്ചിരുന്നത്. റോയൽ പാം ഗോൾഫ് കേസിൽ മറ്റ് ഏതാനും ഉന്നത സൈനികഓഫീസർമാരും ഉൾപ്പെട്ടിട്ടുണ്ട്.
പാക് റെയിൽവേയുടെ ഭൂമി റോയൽ പാം ഗോൾഫ് ആൻഡ് കൺട്രി ക്ലബിനു നിസാര പാട്ടത്തിനു നൽകിയെന്നാണ് ആരോപണം. ഇതുമൂലം ഖജനാവിന് 200കോടി രൂപയുടെ നഷ്ടമുണ്ടായി. ജനറൽ മുഷാറഫിന്റെ ഭരണകാലത്താണ് ഇവർ റെയിൽവേയുടെ ചുമതല വഹിച്ചിരുന്നത്. റോയൽ പാം ഗോൾഫ് കേസിൽ മറ്റ് ഏതാനും ഉന്നത സൈനികഓഫീസർമാരും ഉൾപ്പെട്ടിട്ടുണ്ട്.