ന്യൂഡൽഹി: ബാങ്ക് തട്ടിപ്പുകൾക്കിടെ സാധാരണക്കാരുടെ നിക്ഷേപങ്ങൾ സംരക്ഷിക്കാനുള്ള പുതിയ ബില്ലിനും നിലവിലെ ചിട്ടിനിയമ ഭേദഗതിക്കും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
ചിട്ടി ബിസിനസിന്റെ പേര് കൂട്ടായ്മ ഫണ്ട് (ഫ്രട്ടേണിറ്റി ഫണ്ട്) എന്നാക്കും. നറുക്കെടുപ്പ് ഉൾപ്പെടെയുള്ളവ നടക്കുന്പോൾ വീഡിയോ കോണ്‍ഫറൻസിംഗ് ഏർപ്പെടുത്തി സുതാര്യമാക്കണം. നിരോധിതമായ സമ്മാനക്കുറികളിൽനിന്ന് വേർതിരിച്ചു മനസിലാക്കുന്നതിനു വേണ്ടിയാണ് കുറി (ചിട്ടി)കളുടെ പേര് കൂട്ടായ്മ ഫണ്ട് എന്നാക്കുന്നതെന്ന് കേന്ദ്രം വിശദീകരിച്ചു.
1982-ലെ ചിട്ടി ഫണ്ട് നിയമത്തിലെ വകുപ്പ് 85 അനുസരിച്ച് കുറിയുടെ പരമാവധി നില 100 രൂപയെന്നതു നീക്കം ചെയ്തു. എന്നാൽ, പരമാവധി തുക നിശ്ചയിക്കാനും ആനുകാലികമായി പരിധി ഉയർത്താനും സംസ്ഥാന സർക്കാരുകൾക്ക് അധികാരം ഉണ്ടാകും. ചിട്ടി നടത്തിപ്പുകാരന്റെ (ഫോർമാൻ) കമ്മീഷൻ അഞ്ചിൽ നിന്ന് ഏഴു ശതമാനമായി ഉയർത്താൻ വ്യവസ്ഥയുണ്ട്.
നറുക്കെടുക്കാൻ ചുരുങ്ങിയത് രണ്ടു പേർ മതിയെന്നതു അതേ പടി നിലനിർത്തി. എന്നാൽ ചിട്ടിയിൽ അംഗമായവർക്ക് നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിൽ രണ്ടു പേർക്കെങ്കിലും വീഡിയോ കോണ്‍ഫറൻസിംഗിലൂടെ അവസാന നടപടികളിൽ ചേരാൻ കഴിയും.
അനധികൃതവും വ്യാജവുമായ നിക്ഷേപ പദ്ധതികളെ നിയന്ത്രിക്കാൻ സമഗ്ര കേന്ദ്രനിയമം കൊണ്ടുവരുമെന്ന് രണ്ടു വർഷം മുന്പിലെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നതാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന നിക്ഷേപ പദ്ധതികൾ നടത്തുന്നവരെ നിയന്ത്രിക്കുന്നതിനും ശിക്ഷിക്കുന്നതിനുമാണ് പുതിയ നിയമനിർമാണമെന്ന് കേന്ദ്രസർക്കാർ അവകാശപ്പെട്ടു. നിയന്ത്രിതമല്ലാത്ത നിക്ഷേപം സ്വീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും പരസ്യം ചെയ്യുന്നതും കുറ്റകരമാക്കിയിട്ടുണ്ട്. വലിയ പിഴയടക്കമുള്ള കനത്ത ശിക്ഷ നല്‍കും.
അംഗീകൃത പദ്ധതികളിലെ പണം മടക്കിനൽകുന്നതിലെ വീഴ്ചയും കുറ്റകരമാകും. കുറ്റക്കാരുടെ ആസ്തി കണ്ടുകെട്ടുന്നതിനും കബളിപ്പിക്കപ്പെട്ട നിക്ഷേപകർക്ക് തുക തിരിച്ചു നൽകുന്നതിനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇതിനു സമയക്രമവും നിശ്ചയിക്കും. കേന്ദ്രനിയമം ആണെങ്കിലും സംസ്ഥാന സർക്കാരുകൾക്കാണ് നിയമ നടത്തിപ്പിന്റെ ചുമതല.
ജോർജ് കള്ളിവയലിൽ
ചിട്ടി ബിസിനസിന്റെ പേര് കൂട്ടായ്മ ഫണ്ട് (ഫ്രട്ടേണിറ്റി ഫണ്ട്) എന്നാക്കും. നറുക്കെടുപ്പ് ഉൾപ്പെടെയുള്ളവ നടക്കുന്പോൾ വീഡിയോ കോണ്‍ഫറൻസിംഗ് ഏർപ്പെടുത്തി സുതാര്യമാക്കണം. നിരോധിതമായ സമ്മാനക്കുറികളിൽനിന്ന് വേർതിരിച്ചു മനസിലാക്കുന്നതിനു വേണ്ടിയാണ് കുറി (ചിട്ടി)കളുടെ പേര് കൂട്ടായ്മ ഫണ്ട് എന്നാക്കുന്നതെന്ന് കേന്ദ്രം വിശദീകരിച്ചു.
1982-ലെ ചിട്ടി ഫണ്ട് നിയമത്തിലെ വകുപ്പ് 85 അനുസരിച്ച് കുറിയുടെ പരമാവധി നില 100 രൂപയെന്നതു നീക്കം ചെയ്തു. എന്നാൽ, പരമാവധി തുക നിശ്ചയിക്കാനും ആനുകാലികമായി പരിധി ഉയർത്താനും സംസ്ഥാന സർക്കാരുകൾക്ക് അധികാരം ഉണ്ടാകും. ചിട്ടി നടത്തിപ്പുകാരന്റെ (ഫോർമാൻ) കമ്മീഷൻ അഞ്ചിൽ നിന്ന് ഏഴു ശതമാനമായി ഉയർത്താൻ വ്യവസ്ഥയുണ്ട്.
നറുക്കെടുക്കാൻ ചുരുങ്ങിയത് രണ്ടു പേർ മതിയെന്നതു അതേ പടി നിലനിർത്തി. എന്നാൽ ചിട്ടിയിൽ അംഗമായവർക്ക് നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിൽ രണ്ടു പേർക്കെങ്കിലും വീഡിയോ കോണ്‍ഫറൻസിംഗിലൂടെ അവസാന നടപടികളിൽ ചേരാൻ കഴിയും.
അനധികൃതവും വ്യാജവുമായ നിക്ഷേപ പദ്ധതികളെ നിയന്ത്രിക്കാൻ സമഗ്ര കേന്ദ്രനിയമം കൊണ്ടുവരുമെന്ന് രണ്ടു വർഷം മുന്പിലെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നതാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന നിക്ഷേപ പദ്ധതികൾ നടത്തുന്നവരെ നിയന്ത്രിക്കുന്നതിനും ശിക്ഷിക്കുന്നതിനുമാണ് പുതിയ നിയമനിർമാണമെന്ന് കേന്ദ്രസർക്കാർ അവകാശപ്പെട്ടു. നിയന്ത്രിതമല്ലാത്ത നിക്ഷേപം സ്വീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും പരസ്യം ചെയ്യുന്നതും കുറ്റകരമാക്കിയിട്ടുണ്ട്. വലിയ പിഴയടക്കമുള്ള കനത്ത ശിക്ഷ നല്‍കും.
അംഗീകൃത പദ്ധതികളിലെ പണം മടക്കിനൽകുന്നതിലെ വീഴ്ചയും കുറ്റകരമാകും. കുറ്റക്കാരുടെ ആസ്തി കണ്ടുകെട്ടുന്നതിനും കബളിപ്പിക്കപ്പെട്ട നിക്ഷേപകർക്ക് തുക തിരിച്ചു നൽകുന്നതിനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇതിനു സമയക്രമവും നിശ്ചയിക്കും. കേന്ദ്രനിയമം ആണെങ്കിലും സംസ്ഥാന സർക്കാരുകൾക്കാണ് നിയമ നടത്തിപ്പിന്റെ ചുമതല.
ജോർജ് കള്ളിവയലിൽ